കാശ്മീര്‍ ആക്രമങ്ങളുടെ തുടര്‍ച്ച; കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിനു കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റ്; കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ആക്രമണങ്ങളില്‍ 95 സൈനികര്‍ക്കാണ് 2018ല്‍ ജീവന്‍ നഷ്ടമായതെന്ന് സൗത്ത് ഇന്ത്യന്‍ ടെററിസം പോര്‍ട്ടലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

നരേന്ദ്ര മോഡി അധികാരത്തിലെത്തിയ 2014നുശേഷം രാജ്യത്ത് ഒരു വലിയ ഭീകരാക്രമണവും ഉണ്ടായിട്ടില്ല എന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവകാശപ്പെട്ടത്. എന്നാല്‍, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിനു കീഴിലുള്ള ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്നു. സംഘര്‍ഷബാധിതമായ കശ്മീര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, നക്‌സല്‍ ബാധിത സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലല്ലാതെ രാജ്യത്ത് രണ്ട് വലിയ ഭീകരാക്രമണം നടന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.
പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലും ഉറി സൈനിക കേന്ദ്രത്തിലും ഭീകരാക്രമണങ്ങളുണ്ടായി. ഇവിടെ യഥാക്രമം ഏഴ് സൈനികരും 19 സൈനികരും കൊല്ലപ്പെട്ടു. മൂന്നില്‍ കൂടുതല്‍ മരണത്തിന് ഇടയാക്കിയ 338 ഭീകരാക്രമണങ്ങളാണ് 2014നും 2018നും ഇടയില്‍ രാജ്യത്ത് ഉണ്ടായത്. കശ്മീരിലാകട്ടെ പത്തു വര്‍ഷത്തിനിടെ ഭീകരാക്രമണത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട വര്‍ഷമായിരുന്നു 2018. 451 പേര്‍ കൊല്ലപ്പെട്ടു. സര്‍ജിക്കല്‍ സ്‌െ്രെടക്കിലൂടെ ഭീകരരെ അമര്‍ച്ച ചെയ്തു എന്ന മോഡി സര്‍ക്കാരിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരമാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.സൈനിക കേന്ദ്രങ്ങളിലേക്ക് ഭീകരര്‍ കടന്നുകയറിയ രണ്ട് സംഭവമാണ് മോഡി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്. കശ്മീര്‍ അശാന്തമായി തുടര്‍ന്നു എന്നുമാത്രമല്ല, 2009–14 കാലയളവില്‍ കുറഞ്ഞുവന്ന ആക്രമണസംഭവങ്ങള്‍ പീന്നീട് കുതിച്ചുയര്‍ന്നു. കശ്മീരില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ ആക്രമണങ്ങളില്‍ 95 സൈനികര്‍ക്കാണ് 2018ല്‍ ജീവന്‍ നഷ്ടമായതെന്ന് സൗത്ത് ഇന്ത്യന്‍ ടെററിസം പോര്‍ട്ടലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം രാജ്യത്ത് 941 ഭീകരാക്രമണങ്ങളും 2017ല്‍ 805 ആക്രമണങ്ങളും നടന്നു.
മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണവും വര്‍ധിച്ചു. 2017ല്‍ 332 പേരും 2018ല്‍ 415 പേരും രാജ്യത്ത് കൊല്ലപ്പെട്ടപുല്‍വാമയില്‍ 44 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശക്തമായ തിരിച്ചടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം അക്രമങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസ്ഥിരത ഉണ്ടാക്കാനാകില്ല. അക്രമം നടത്തിയവര്‍ക്കു തക്കശിക്ഷ നല്‍കും. അക്രമികളും അതിനു പിന്നിലുള്ളവരും വലിയ വില നല്‍കേണ്ടിവരും. സൈന്യത്തിന്റെ ശൗര്യത്തിലും ധൈര്യത്തിലും പൂര്‍ണവിശ്വാസമുണ്ട്.അക്രമങ്ങള്‍ കൊണ്ട് ഇന്ത്യയില്‍ അസ്ഥിരത സൃഷ്ടിക്കാനാകില്ല. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണം. ഭീകരതയെ ഒരേ സ്വരത്തില്‍ നേരിടണം. സൈന്യത്തിനു പൂര്‍ണ സ്വാതന്ത്രമാണു നല്‍കിയിരിക്കുന്നത്. ലോകത്തുനിന്ന് ഒറ്റപ്പെട്ടു നില്‍ക്കുകയാണ് നമ്മുടെ അയല്‍ക്കാര്‍. തന്ത്രങ്ങളിലൂടെയും ഗൂഢാലോചനയിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് അവര്‍ കരുതുന്നത്. അങ്ങനെയാണെങ്കില്‍ അവര്‍ ചെയ്യുന്നതു വലിയ തെറ്റാണ്.ഭീകരാക്രമണമുണ്ടായപ്പോള്‍ അപലപിക്കുകയും ഇന്ത്യയ്ക്കു പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാ രാഷ്ട്രങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിനുവേണ്ടി ജീവന്‍ ത്യജിച്ച ധീരസൈനികര്‍ക്കു കൃതജ്ഞത അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നയതന്ത്ര സമ്മര്‍ദം കടുപ്പിക്കാനും പാക്കിസ്ഥാനെ രാജ്യാന്തര സമൂഹത്തില്‍ ഒറ്റപ്പെടുത്താനും കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
https://www.facebook.com/Malayalivartha