5 പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ കൊടി സുനി ഒറ്റയ്ക്കാണ് താമസം. 5 ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം ഒരുക്കിക്കൊടുത്തതും ചാർജ് ചെയ്തു നൽകിയിരുന്നതും ഉദ്യോഗസ്ഥരിൽ ചിലർ തന്നെ
പരോളിലിറങ്ങി വിലസി വീണ്ടും അറസ്റ്റിലായ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിളിൽ കിട്ടുന്നത് വിഐപി പരിഗണന. മാനുഷിക പരിഗണനയെന്ന പേരിലാണ് കൊടി സുനിക്ക് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 5 പേരെ പാര്‍പ്പിക്കാവുന്ന സെല്ലില്‍ കൊടി സുനി ഒറ്റയ്ക്കാണ് താമസം.5 പേരെ പാർപ്പിക്കാവുന്ന സെല്ലിൽ ഒരു വർഷമായി ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം ഒരുക്കിക്കൊടുത്തതും ചാർജ് ചെയ്തു നൽകിയിരുന്നതും ഉദ്യോഗസ്ഥരിൽ ചിലർ തന്നെ പച്ചക്കറിത്തോട്ടത്തിൽ പണിക്ക് ഇറങ്ങിയ വകയിൽ ഓരോ മാസവും 3000 മുതൽ 4000 രൂപ വരെ വരുമാനവും കൊടുക്കുന്നുണ്ട്. പക്ഷെ ഒറ്റ ദിവസം പോലും കോടി സുനി പച്ചക്കറിത്തോട്ടത്തിൽ പണിയെടുത്തിട്ടില്ല.വിയ്യൂര്‍ ജയിലിലെ കിരീടം വയ്ക്കാത്ത രാജകുമാരനായി വിസുന്ന കൊടി സുനി സര്‍ക്കാര്‍ രേഖകളില്‍. മാത്രമാണ് പച്ചക്കറി തോട്ടത്തിലെ ജോലിക്കാരന്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി പരോളില്‍ ഇറങ്ങി കൂത്തുപറമ്ബ് സ്വദേശിയായ യുവാവിനെ സ്വര്‍ണ്ണക്കടത്തിനുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നേരിടുകയാണ്. സംഭവത്തോടനുബന്ധമായി യുവാവിനെ തട്ടിക്കൊണ്ടു പോയതടക്കമുള്ളവ ആസൂത്രണം ചെയ്തത് ജയിലിനുള്ളില്‍ വെച്ചു തന്നെയായിരുന്നു. ഇതിനുള്ള ഒത്താശകളെല്ലാം ചെയ്തു കൊടുക്കുന്നത് ജയിൽ ഉദ്യോഗസ്ഥർ തന്നെ ആണ്. കൂത്തുപറമ്ബ് കോടതിയില്‍ ഹാജരാക്കിയ സുനിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദനത്തിനും കാരണമായി പോലീസ് പറയുന്നത്. 20 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ സജീര്‍, സമീര്‍, പ്രകാശ് എന്നീ 3 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്.സ്വര്‍ണ്ണക്കടത്തിനായി സുനിയും സംഘവും റിക്‌സാന്റൈ സഹോദരനെ ഗള്‍ഫിലേക്കയച്ചിരുന്നു. എന്നാല്‍ തിരികെയെത്തിയ യുവാവിന്റെ കൈയില്‍ നിന്ന് യാത്രക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടു. സ്വര്‍ണ്ണം നഷ്ടമായതോടെ സഹോദരന്റെ കൈയില്‍ നിന്ന് പണം തിരികെക്കിട്ടാന്‍ റിക്‌സാനെ തട്ടിക്കൊണ്ടുപോയി കൊടി സുനിയും സംഘവും മര്‍ദിച്ചുവെന്നും അവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിലേക്കായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയിലാണ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്.ജയിലിനുള്ളിലിരുന്നു പുറത്തേക്കു നൂറുകണക്കിനു ഫോൺ വിളികൾ നടത്താൻ സുനിക്കു സൗകര്യമൊരുക്കിയത് ഉദ്യോഗസ്ഥരിൽ ചിലരാണ് എന്ന് തെളിഞ്ഞിട്ടുണ്ട് . ഫോൺ ഉപയോഗം സുഗമമാക്കാൻ ചാർജ് നിറച്ച ബാറ്ററികൾ ഊഴമിട്ടു കൃത്യമായ ഇടവേളകളിൽ സെല്ലിൽ എത്തിച്ചു കൊണ്ടിരുന്നു. പരോളിലിറങ്ങി കൈതേരി സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഭവമടക്കം ആസൂത്രണം ചെയ്യപ്പെട്ടതു ജയിലിനുള്ളിലാണ്. ജയിലിലെ പച്ചക്കറിത്തോട്ടത്തിൽ പണിയെടുക്കുന്നവരുടെ പട്ടികയിൽ സുനിയും ഉണ്ടെങ്കിലും പണിക്കിറങ്ങാറില്ല. ഹാജർ രേഖപ്പെടുത്താൻ ഗാർഡ് ഓഫിസർക്കു മുന്നിൽ പോകാറുമില്ല. പക്ഷേ, ദിവസവും 127 രൂപ വീതം കൃത്യമായി കൂലി കയ്യിലെത്തും. മറ്റു തടവുകാർക്കുള്ള ‘മെനു’ സുനിക്കു ബാധകമല്ല. ജയിലിൽ ഇറച്ചിയും മീനും വയ്ക്കുന്ന ദിവസങ്ങളിൽ രുചികരമായി തയാറാക്കിയ പ്രത്യേക ഭക്ഷണം സുനിക്കു സെല്ലിലെത്തും. സുനിയടക്കം ടിപി കേസിലെ പ്രതികൾക്കു മദ്യം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ കുറച്ചുകാലം മുൻപ് ജയിൽ ജീവനക്കാർ പിടിക്കപ്പെടുകയും സസ്പെൻഷനിലാകുകയും ചെയ്തിരുന്നു.