Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിന്റെ ചാറ്റ് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിനുള്ള സി പി എമ്മിന്റെ തുറുപ്പു ചീട്ട്.. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി വളരെ പ്രമുഖനായ മറ്റൊരു കോൺഗ്രസ് നേതാവിന്റെ രഹസ്യം ഉടൻ പുറത്താകും..


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..

ഹവില്‍ദാര്‍ വസന്ത് കുമാറിന്റെ ഭാതിക ശരീരം പിറന്ന മണ്ണ് ഏറ്റുവാങ്ങുന്നതിന്റെ വേദന ഉണങ്ങും മുമ്പാണ് വിനോദ് എന്ന പട്ടാളക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത്...

17 FEBRUARY 2019 12:14 PM IST
മലയാളി വാര്‍ത്ത

More Stories...

അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.... ചടങ്ങിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ സന്നാഹം

തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണം അഞ്ചായി....തിരുവാരൂരിൽ ഒരു ‌സ്ത്രീ ഷോക്കേറ്റ് മരിച്ചു...തമിഴ്നാട്ടിലെ 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..

സഹപാഠികളുടെ വെള്ളക്കുപ്പികളിൽ മൂത്രം കലർത്തിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു ; മൗലവിയുടെ പങ്കിനെക്കുറിച്ച് സംശയം

അയോധ്യയില്‍ ഇന്ന് പ്രധാനമന്ത്രി മോദി ധ്വജാരോഹണം നടത്തും; 8,000 ക്ഷണിതാക്കൾ പങ്കെടുക്കും ; മേഖലയില്‍ അതിജാഗ്രതാ നിർദേശം

ഹൃദയരക്തം കൊണ്ട് എഴുതിയ പട്ടാളക്കാരുടെ വാക്കുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വായിച്ച് വിങ്ങിപൊട്ടുകയാണ് നമ്മുടെ രാജ്യം. ഇന്ത്യയെന്ന മഹാ രാജ്യത്തിന്റെ സായുധസംരക്ഷകരെ വാഹനബോംബായെത്തി ഇല്ലാതാക്കിയവര്‍ക്കെതിരെ പ്രധാനമന്ത്രി പറഞ്ഞതുപോലെ, നമ്മുടെ രക്തം തിളക്കുന്നു.

ഹവില്‍ദാര്‍ വസന്ത് കുമാറിന്റെ ഭാതിക ശരീരം പിറന്ന മണ്ണ് ഏറ്റുവാങ്ങുന്നതിന്റെ വേദന ഉണങ്ങും മുമ്പാണ് വിനോദ് എന്ന പട്ടാളക്കാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പുറത്ത് വന്നത്. തന്നെ പട്ടാള ട്രക്കില്‍ നിന്നും പിടിച്ചിറക്കിയ ശേഷം മരണത്തിലേക്ക് നടന്നു പോയ അമരീന്ദര്‍ സിംഗ് എന്ന പട്ടാളക്കാരന് ഖേദപൂര്‍വം എഴുതിയ കുറിപ്പായിരുന്നു അത്. പ്രസ്തുത കുറിപ്പാണ് ചുവടെ.

'നീ സേഫ് ആണല്ലോ...'

വെറുപ്പാണ് എനിക്ക് ഈ ചോദ്യത്തോട്. ഒരു ഏറ്റുമുട്ടല്‍ വാര്‍ത്ത അറിയുമ്പോള്‍ എന്നെപോലെ എല്ലാ പട്ടാളക്കാരന്റെയും ഫോണിലേക്കു വരുന്ന ചോദ്യമാണിത്.
അല്ല.
ഞാന്‍ സേഫ് അല്ല. എന്റെ മാതൃരാജ്യത്തിന്റെ മുകളില്‍ വട്ടമിട്ടു പറക്കുന്നു തീവ്രവാദത്തിന്റെ അവസാനത്തെ കഴുകന്റേയും ചിറകരിഞ്ഞു വീഴ്ത്തുന്നതുവരെയും എന്റെ ജീവന്‍ സേഫ് അല്ല. അങ്ങനെ സേഫ് ആകാന്‍ ഞാന്‍ ആഗ്രഹിക്കിന്നുമില്ല. എനിക്ക് പേടിയില്ല. അല്ലെങ്കിലും ഒരു പട്ടാളക്കാരനോട് പേടിയുണ്ടോ എന്ന് ചോദിക്കുന്നത് അവനെ കൊല്ലുന്നതിനു തുല്യമല്ലെ?

ഇന്ന് ഞാന്‍ കണ്ടു എന്റെ സുഹൃത്തിനെ. ട്രെയിനിങ് ക്യാമ്പ് മുതല്‍ ഇവിടെ ഈ എല്ലു മുറിയുന്ന തണുപ്പിലും എന്റെ നിഴലായി, കൂടെ പിറക്കാതെ പോയ സഹോദരനായി, ഇന്നലെ രാത്രി വരെ ഒരേ മുറിയില്‍ കൂടെ കിടന്നു ഉറങ്ങിയവന്‍. അമരീന്ദര്‍ സിംഗ്. അവന്റെ പൗരുഷം തുളുമ്പുന്ന പഞ്ചാബി മുഖം പൊള്ളി കരിഞ്ഞു വികൃതമായിരുന്നു.

ഞാന്‍ ആയിരുന്നു ആ വണ്ടിയില്‍ കയറേണ്ടിയിരുന്നത്. എന്നെ തള്ളിമാറ്റി നീ അടുത്ത വണ്ടിയില്‍ വാ എന്ന് പറഞ്ഞു പിരിച്ചുവച്ച കോലന്‍ മീശയുടെ താഴെ തെളിയുന്ന നുണക്കുഴി കാട്ടിയുള്ള അവന്റെ ആ ചിരി എന്റെ മനസ്സില്‍ മായാതെ കിടക്കുന്നുണ്ട്.

എനിക്ക് അവനോട് അസൂയ ആണ് തോന്നുന്നത്. രാജ്യത്തിന്റെ വീരപുത്രന്‍ ആവാനുള്ള അവസരത്തില്‍ നിന്നുമാണ് അവന്‍ എന്നെ തള്ളി മാറ്റിയത്. മുന്നില്‍ പോകുന്ന വണ്ടിയുടെ അവസാനത്തെ സീറ്റില്‍ നിന്നും അവന്‍ എന്നെ കൈവീശി കാണിച്ചു. പിന്നെ അതൊരു തീഗോളമായി മാറുന്നതാണ് ഞാന്‍ കണ്ടത്. രാജ്യത്തിന് വേണ്ടി ആയുധം എടുത്ത 39 സഹോദരന്മാരോടൊപ്പം അവനും യാത്രയായി.

ഗുര്‍ദാസ്പുരിലെ അവന്റെ വീട്ടില്‍ ഞാന്‍ പോയിട്ടില്ല. എന്നാലും അവന്റെ കുഞ്ഞനുജത്തി ഗ്യാന്‍പ്രീത് ഏട്ടനെ വിളിച്ചു കരയുന്നത് എനിക്ക് കാണാം. അച്ഛനെയും അമ്മയെയും ചെറുപ്പത്തിലേ നഷ്ടപെട്ട അവള്‍ക്കു ഏട്ടനായിരുന്നു എല്ലാം.
അവനു പകരം ആയിരം ഏട്ടന്മാര്‍ അവള്‍ക്കൊപ്പം ഉണ്ടാവും. അതില്‍ പഞ്ചാബിയും മലയാളിയും തമിഴനും ബംഗാളിയും ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയും ഉണ്ടാവും. അവള്‍ സേഫ് ആണ്. അതെ ഓരോ ഇന്ത്യക്കാരനും സേഫ് ആണ്. ഇത് തലയില്‍ അശോകചക്രവും കയ്യില്‍ തോക്കും അണിഞ്ഞ ഓരോ സൈനികന്റെയും ഉറപ്പാണ്.

ഞാന്‍ സേഫ് അല്ല. എന്റെ ജീവന്‍ സേഫ് അല്ല. സര്‍ക്കാര്‍ അനുവദിച്ച പ്രായപരിധിക്കപ്പുറം ഒരു രണ്ടാം ചര്‍മം പോലെ എന്റെ ദേഹത്തൊട്ടിയ ഈ യൂണിഫോം ചങ്കു പറിയുന്ന വേദനയുടെയും ഉള്ളില്‍ നിറഞ്ഞ അഭിമാനത്തോടെയും അഴിച്ചു വെക്കുന്നത് വരെ ഞാന്‍ സേഫ് അല്ല. ഇനി അതിനു മുമ്പ് ഞാന്‍ സേഫ് ആവുമെങ്കില്‍ എന്റെ സഹപ്രവര്‍ത്തകരുടെ തോളില്‍ ഏറി ഞാന്‍ എന്റെ വീട്ടിലേക്കു വരും. ജീവിതകാലം അത്രയും നെഞ്ചോട് ചേര്‍ത്തുപിടിച്ച ത്രിവര്‍ണ്ണപതാകയും പുതച്ചുകൊണ്ട്, സേഫ് ആയി.

വിനോദ് വാവറയമ്പലം...

വിനോദിന്റേത് ഒറ്റപ്പെട്ട വാക്കുകളല്ല. സമാധാനത്തോടെയുള്ള നമ്മുടെ ഉറക്കത്തിനായി ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നവരാണ് അവര്‍. അവര്‍ ധീര ജവാന്‍മാരുടെ മൃതദേഹപേടകത്തിനു മുന്നില്‍ ഞ്ഞെളിഞ്ഞ് നിന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്ന കേന്ദ്രമന്ത്രിയല്ല. റീത്ത് സമര്‍പ്പിച്ച ശേഷം ഫോട്ടോഗ്രാഫര്‍മാരെ നോക്കി മതിയോ എന്ന് ആംഗ്യം കാണിക്കുന്ന സംസ്ഥാന മന്ത്രിയുമല്ല.

ഓരോ പട്ടാളക്കാരനും നമ്മുടെ വികാരമാണ്. വീരമ്യത്യു വരിച്ച ഓരോരുത്തരും നമ്മുടെ സഹോദരനാണ്.

പക്ഷേ നമ്മള്‍ നിസഹായരാണ്. ഒന്നും ചെയ്യാനാവുന്നില്ലല്ലോ ദൈവമേ .... 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​സ്പാ​ന്യോ​ളി​ന് ആ​വേ​ശ ജ​യംസെ​വി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പിക്കുകയായിരുന്നു  (10 minutes ago)

മിനി ലോറി അപകടത്തില്‍പ്പെട്ട് യാത്രക്കാരന്റെ...  (17 minutes ago)

ബിന്യമിൻ നെതന്യാഹുവിന്റെ ഇന്ത്യ സന്ദർശനം ....  (32 minutes ago)

മറ്റൊരു മുന്‍ പ്രസിഡന്റ് കൂടി അഴിക്കുള്ളിലാകാന്‍ സാധ്യത;  (48 minutes ago)

സ്വര്‍ണവിലയിൽ വീണ്ടും വർദ്ധനവ്.  (48 minutes ago)

പതാക ഉയർത്തി പ്രധാനമന്ത്രി..  (1 hour ago)

ക്രെയിനും ലിഫ്റ്റും മോട്ടോർവാഹനങ്ങളുടെ ...  (1 hour ago)

പ്രമുഖ ഗായകൻ ജിമ്മി ക്ലിഫ് അന്തരിച്ചു  (1 hour ago)

ഡ്രില്‍ ഹൗസ് തകര്‍ന്നുവീണാണ്  (1 hour ago)

തിരുവാരൂരിൽ ഒരു ‌സ്ത്രീ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ലേബർ കോൺക്ലേവ് സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിൽ; ലേബർകോഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗം വിളിച്ച് മന്ത്രി വി ശിവൻകുട്ടി  (2 hours ago)

പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍; കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കും; ലോകോത്തര ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കും; യു.ഡി.എഫിന്റെ പ്രകടനപത്രി  (2 hours ago)

വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.  (2 hours ago)

നിർമ്മിത ബുദ്ധിയുടെയും സാധ്യതകൾ പരമാവധി ഭരണ സംവിധാനത്തിൽ ഉപയോഗിക്കും; അധികാരത്തിൽ വന്നാൽ മുന്നോട്ട് വയ്ക്കുന്നത് അഴിമതി രഹിത ഗ്യാരണ്ടിയുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ  (2 hours ago)

എന്തെല്ലാം സംഭവിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം.  (2 hours ago)

Malayali Vartha Recommends