Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കശ്മീരിലെ യുവാക്കളോളം പോന്ന മറ്റൊരു സാധ്യത വിഘടനവാദികള്‍ക്ക് മുന്നിലില്ല; രണ്ടായിരത്തി പതിനെട്ടില്‍ മാത്രം ഭീകരസംഘടനയില്‍ ചേര്‍ന്നത് ഇരുന്നൂറോളം യുവാക്കൾ

17 FEBRUARY 2019 03:28 PM IST
മലയാളി വാര്‍ത്ത

ഫെബ്രുവരി 14 വ്യാഴാഴ്ച വൈകുന്നേരമാണ് ഗുലാം ഹസന്‍ ദറിനെയും കുടുംബത്തെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തുന്നത്. 2019 രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടപ്പാക്കിയത് ഗുലാമിന്റെ 19 വയസ്സുകാരനായ മകനായിരുന്നു. ഒരു ദിവസം കൊണ്ട് തന്നെ ഭീകരവാദിയുടെ പിതാവായി ഈ വയോധികന്‍. ഒരുവര്‍ഷം മുന്‍പ് പരീക്ഷയ്ക്കിടെ കാണാതായ മകന്‍ ചാവേറായതു എങ്ങനെയെന്ന് ഈ നിരക്ഷരനായ പിതാവിനറിയില്ല.

മരിച്ചുവീണ ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പം വേദനയില്‍ പങ്കുചേരുന്നുവെന്നു പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം സന്ദേഹപ്പെടുന്നു. പുല്‍വാമ ആക്രമണം വാസ്തവത്തില്‍ ഒരു വിളിച്ചുണര്‍ത്തലാണ്, അക്രമാത്മത എത്രത്തോളം ഭീകരമാകുന്നു എന്നാണ് അത് രാജ്യത്തെയും ഭരണാധികാരികളേയും ഓര്‍മ്മപ്പെടുത്തുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ഭീകരത അടിച്ചമര്‍ത്താന്‍ കശ്മീര്‍ തന്നെ മുന്നോട്ട് വരണം.

രാഷ്ട്രീയപാര്‍ട്ടികളിലോ നോതാക്കളിലോ കശ്മീര്‍ ജനതയ്ക്ക് വിശ്വാസമില്ല എന്നത് ഓര്‍മ്മപ്പെടുത്തേണ്ട സത്യമാണ്. എന്തുകൊണ്ട് അങ്ങനെയൊരു മനോഭാവം അവരില്‍ സൃഷ്ടിക്കപ്പെട്ടു എന്നത് ഭരണാധികാരികള്‍ ചിന്തിക്കണം. രാഷ്ട്രീയവും അധികാരവും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വഴിമാറപ്പെടുമ്പോള്‍ ജനങ്ങളുടെ ക്ഷേമവും താത്പര്യവുമാണ് വിസ്മരിക്കപ്പെടുന്നത്.

അത്തരമൊരു സാഹചര്യത്തെയാണ് കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്ന പാക് ഭരണകൂടവും ഭീകരസഘടനകളും ചൂഷണം ചെയ്യുന്നത്. അത് പ്രായോഗികമാക്കാന്‍ കശ്മീരിലെ യുവാക്കളോളം പോന്ന മറ്റൊരു സാധ്യത വിഘടനവാദികള്‍ക്ക് മുന്നിലില്ല. കശ്മീരില്‍ നിന്ന് രണ്ടായിരത്തി പതിനെട്ടില്‍ മാത്രം ഇരുനൂറ് യുവാക്കളാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതെന്നാണ് പൊലീസ് കണക്കുകള്‍ പറയുന്നത്.രാജ്യത്തിന്റെ ആത്മാഭിമാനത്തിനു മുറിവേല്പിച്ചുകൊണ്ടാണ് ലാത്തപോറയിലെ പുല്‍വാമയില്‍ 42 സി ആര്‍ പി എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടത്.

ചാവേറാക്രമണം നടത്തിയ ആദില്‍ അഹമ്മദ് ദര്‍ താനൊരു ജെയ്‌ഷെ ഇ മുഹമ്മദ് അംഗമാണെന്നു പറയുന്ന വീഡിയോ ആക്രമണത്തിന് പിന്നാലെ പുറത്തു വന്നിരുന്നു. നമ്മെ ഏറെ ഞെട്ടിക്കുന്ന വസ്തുത ഈ കാശ്മീരുകാരന്‍ കേവലം 19 വയസ്സുകാരനായിരുന്നു എന്നതാണ്. വ്യാഴ്ചയിലെ വൈകുന്നേരം അസ്തമിക്കുന്നതിനു മുന്‍പേ ഇന്ത്യയെ ഇരുട്ടിലാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആ കൗമാരക്കാരന്‍ കൊടുംക്രൂരതകാട്ടിയത്. മുമ്പ് കല്ലെറിഞ്ഞും മുദ്രാവാക്യം വിളിച്ചും നടന്ന വിഘടനവാദികളുടെ പ്രതിഷേധമാര്‍ച്ചുകളില്‍ സജീവമായിരുന്നു ആദില്‍.വിഘടനവാദം കൊടുമ്പിരികൊണ്ടിരിക്കുമ്പോള്‍ പോലും കാശ്മീര്‍ ഇന്ത്യയില്‍ നിന്നും ഭീകരര്‍ കുറവായിരുന്നു.

എന്നാല്‍ ഇന്ന് ജീവന്‍ ത്യജിക്കാന്‍ സന്നദ്ധരായി യുവാക്കള്‍ കാശ്മീര്‍ താഴ്വരയില്‍ നിന്നും മുന്നിട്ടുവരുമ്പോള്‍ നാം കാശ്മീരില്‍ സ്വീകരിച്ച നടപടികളൊക്കയും പരാജയമായി എന്ന് വേണം സംശയിക്കാന്‍. സ്വപ്നങ്ങളോ പ്രതീക്ഷകളോ ഇല്ലാത്ത ഒരു യുവതലമുറ വളര്‍ന്നു വരുന്ന കാശ്മീര്‍ , 20 ആം നൂറ്റാണ്ടില്‍ റഷ്യയില്‍ പടര്‍ന്നുപിടിച്ച നിഷേധ സിദ്ധാന്തത്തിന്റെ ബാക്കിപത്രമാവും. 2016 ല്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരവാദി നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം താഴ്വരയെ അസ്വസ്ഥതയിലാക്കിയിരുന്നു.അതിനു ശേഷം ആക്രമണങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നുകൊണ്ടിരുക്കുകയാണ് കഴിഞ്ഞ വര്‍ഷം ജനുവരിയിലും പോലീസ്‌കാരന്റെ മകനായ ഫര്‍ദീന്‍ അഹമ്മദ് സി ആര്‍ പി എഫ് ക്യാമ്പിന് സമീപം ചാവേറാക്രമണം നടത്തിയിരുന്നു .

കേവലം പതിനാറു വയസ്സായിരുന്നു ഫര്‍ദീന്.സേനക്കെതിരെ തെരുവില്‍ കല്ലുമായി ഇറങ്ങുന്നതില്‍ നല്ല പങ്കും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ്. ഗറില്ലാ മാതൃകയിലുള്ള ആക്രമണം യുവാക്കള്‍ക്കിടയില്‍ ഒരു കാല്പനിക ശൗര്യം കൊണ്ടുവന്നിട്ടുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യത്തിനു ഹാനികരമാണ് സേനകളെന്ന തെറ്റിയ ധാരണ അവര്‍ക്കിടയില്‍ ഊട്ടിയുറപ്പിക പെട്ടു എന്നുവേണം കരുതാന്‍. മനുഷ്യ മറയായി കാശ്മീര്‍ യുവാവിനെ ഉപയോഗിച്ചതും എരിതീയില്‍ എന്ന ഒഴിക്കുന്നതിനു തുല്യമായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭീകരവാദ തലസ്ഥാനമായി മാറിയതിനു കാരണം അന്വേഷിച്ചാല്‍ അത് ചെന്ന് നില്‍ക്കുക നമ്മുടെ വിഭജനത്തില്‍ തന്നെയായിരിക്കും. കാശ്മീര്‍ ഇന്ത്യയിലേക്ക് വിളക്കിച്ചേര്‍ക്കപെടാത്തതിനുള്ള കാരണം അധികാരത്തില്‍ ഇരിക്കുന്നവര്‍ ആഴ്ന്നുചിന്തിക്കണം. മരണത്തിനുശേഷം ലഭിക്കുന്ന സ്വര്‍ഗം അവര്‍ സ്വപ്നം കാണുന്നത് ഒരുപക്ഷെ നരകതുല്യമായ ജീവിതം കാരണമാകാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (9 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (9 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (9 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (9 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (9 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (9 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (11 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (11 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (11 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (11 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (12 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (12 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (12 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (12 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (13 hours ago)

Malayali Vartha Recommends