ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി, ബ്രിട്ടീഷ് പൗരൻ എന്നെഴുതി വെച്ചാൽ അദ്ദേഹം ബ്രിട്ടീഷുകാരനാവുമോ ; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന കേസ് സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി, ബ്രിട്ടീഷ് പൗരൻ എന്നെഴുതി വെച്ചാൽ അദ്ദേഹം ബ്രിട്ടീഷുകാരനാവുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ച് കോടതിയെ സമീപിച്ചത്. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
തെരഞ്ഞെടുപ്പിൽ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെന്നുമാണ് ഹിന്ദുസംഘടനയുടെ മറ്റ് ആവശ്യങ്ങള്‍. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്ന ആരോപണവുമായി വളരെ മുന്‍പ് തന്നെ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ലണ്ടനിലെ ഒരു സ്വകാര്യ കമ്പനിയുടെ രജിസ്‌ട്രേഷന്‍ രേഖകളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണ് എന്ന് വെളിപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു ആരോപണം. രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് കത്തും നല്‍കുകയുണ്ടായി. സര്‍ക്കാരിന് പറ്റിയ തെറ്റ് എന്നാല്‍ ആരോപണം നിഷേധിച്ച കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി ജനിച്ചത് തന്നെ ഇന്ത്യന്‍ പൗരനായിട്ടാണ് എന്ന് അടിവരയിട്ട് വാദിച്ചു. രാഹുല്‍ ഗാന്ധിയുടെ കമ്പനി രേഖകളില്‍ ഇന്ത്യന്‍ പൗരത്വം തന്നെയാണ് കാണിക്കുന്നത് എന്നും 2005-2006ല്‍ കമ്പനിയുടെ രേഖകളില്‍ ബ്രിട്ടീഷ് പൗരനെന്ന് രേഖപ്പെടുത്തിയത് ബ്രിട്ടീഷ് സര്‍ക്കാരിന് പറ്റിയ തെറ്റാണെന്നുമാണ് കോണ്‍ഗ്രസ് വിശദീകരിച്ചത്.
ബ്രിട്ടനില്‍ രാഹുല്‍ ഗാന്ധി ഡയറക്ടറായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ 2005ലെ നികുതി രേഖകളിലും 2009ല്‍ നല്‍കിയ പിരിച്ച് വിടല്‍ അപേക്ഷയിലും ബ്രിട്ടീഷ് പൗരത്വം രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വാദം. രാഷ്ട്രീയ വിദ്വേഷം തീര്‍ക്കുന്നു ഈ ആരോപണത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന രേഖകള്‍ രാഹുല്‍ ഗാന്ധി രണ്ടാഴ്ചയ്ക്കകം ഹാജരാക്കണം. 2016ല്‍ സുബ്രഹ്മണ്യന്‍ സ്വാമി ഇതേ ആരോപണം ഉന്നയിച്ചപ്പോള്‍ തെളിവുകള്‍ ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പകുതിയില്‍ എത്തിനില്‍ക്കുന്ന ഈ ഘട്ടത്തിലുളള നോട്ടീസിനെ കോണ്‍ഗ്രസ് രാഷ്ട്രീയ വിദ്വേഷം തീര്‍ക്കലായിട്ടാണ് നോക്കിക്കാണുന്നത്.
അതേസമയം രാഹുല്‍ ഗാന്ധിക്ക് എതിരായുളള ഈ ആരോപണമെന്ന് കോണ്‍ഗ്രസ് നേതാവ് സഞ്ജീവ് ഝാ ആരോപിച്ചു. നേരത്തെ അമേഠിയില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയും ബ്രിട്ടീഷ് പൗരത്വവുുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന് വന്നിരുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ധ്രുവ് ലാല്‍ ആണ് ആരോപണവുമായി രംഗത്ത് എത്തിയത്.
ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കുന്നില്ല. ബ്രിട്ടീഷ് പൗരത്വത്തിന് താൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് രാഹുൽ പറഞ്ഞു. അസംബന്ധമാണിതെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. രാഹുൽ ഇന്ത്യക്കാരനാണെന്ന് എല്ലാവർക്കും അറിയാമെന്നും അവർ പറഞ്ഞു.
https://www.facebook.com/Malayalivartha