ലൈംഗിക അതിക്രമ പരാതികളില്‍ മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം; ലൈംഗിക അതിക്രമങ്ങള്‍ തടയാൻ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ലൈംഗിക അതിക്രമങ്ങള്‍ തടയാനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടു വിച്ചു. ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളില്‍ കൃത്യമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കുന്നതാണു മാര്‍ഗനിര്‍ദേശങ്ങള്‍. ആഗോള കത്തോലിക്ക സഭ യിലെ എല്ലാ രൂപതകളിലും ഇത്തരം പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കണമെന്നതാണു പ്രധാന നിര്‍ദേശം.
സഭാപ്രവര്‍ത്തന മേഖലകളില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തണം. പരാതികളില്‍ മൂന്നു മാ സത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ആശങ്കകളില്ലാതെ പരാതി നല്‍കാനുള്ള സാഹചര്യം ഒരുക്കണം. അതുപോലെ തന്നെ ഗൗരവതരമായ പരാതികള്‍ സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാനില്‍ സഭാനേതൃത്വത്തിനു കൈമാറണം.
ആവശ്യമെങ്കില്‍ ഈ വിവരങ്ങള്‍ സംബന്ധിച്ചു വത്തിക്കാനും അന്വേഷണം നടത്തും. ഇതുകൂടാതെ ഓരോ രാജ്യത്തും നിലനില്‍ക്കുന്ന നിയമസംവിധാനങ്ങള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാന്‍ കടമയുണ്ടെന്നും ഇതില്‍ വീഴ്ചവരാതെ സ ഭാധികാരികളും ബന്ധപ്പെട്ടവരും ശ്രദ്ധിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ജൂണ്‍ ഒന്നു മുതല്‍ മൂന്നു വര്‍ഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്. തുടര്‍ന്ന് ഇവയുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നിര്‍ദേശങ്ങളും പരിഷ്കാരങ്ങളും വ രുത്തും. നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാകുന്നു എന്ന തലക്കെട്ടോടെയാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha