കൂട്ടുകാരന്റെ ഭാര്യയുമായി അവിഹിതം... കയ്യോടെ പൊക്കിയപ്പോൾ ഭാര്യയെ വിവാഹം കഴിക്കണമെന്ന ആഗ്രഹമായി; ഭർത്താവ് ഇരിക്കുമ്പോൾ എങ്ങനെ വിവാഹം ചെയ്യുമെന്ന യുവതിയുടെ ചോദ്യത്തിന് മുന്നിൽ ആദ്യമൊന്ന് പകച്ചെങ്കിലും പിന്നെ ക്രൂരമായ കൊലപാതകത്തിന് ആസൂത്രണം ചെയ്തു... സൃഹൃത്തിനെ കല്ലിനിടിച്ചു ബോധംകെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയത് കൂട്ടുകാരന്റെ ഭാര്യയെ സ്വന്തമാക്കാൻ മോഹിച്ച്...
പ്രാഥമികാന്വേഷണത്തില്‍ പോലീസിനെ വഴിതെറ്റിക്കാന്‍ തന്നാല്‍ ആകുന്ന വിധമെല്ലാം ഗുല്‍കേഷ് ശ്രമിക്കുകയും ചെയ്തിരുന്നു. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പ്രതിരോധം എല്ലാം അവസാനിക്കുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. അന്വേഷണത്തിനിടയില്‍ ഗുല്‍കേഷിന്റെ മൊബൈല്‍ഫോണിലെ കോള്‍ റെക്കോഡുകള്‍ പോലീസ് പരിശോധന നടത്തി. ഇതോടെ ഇയാള്‍ കുടുങ്ങി. തനിക്ക് ദല്‍ബീറിന്റെ ഭാര്യ പൂജയുമായി രഹസ്യബന്ധം ഉണ്ടായിരുന്നു എന്നും തന്നോട് ഇഷ്ടമുണ്ടെങ്കിലും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയും ചെയ്തതോടെ ദല്‍ബീറിനെ ഇല്ലാതാക്കിയാല്‍ വിവാഹം നടക്കുമല്ലോ എന്ന് ഗുല്‍കേഷ് ചിന്തിച്ചു. കേസില്‍ ദല്‍ബീറിന്റെ ഭാര്യ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അവിഹിത ബന്ധത്തിനൊടുവില്‍ കൂട്ടുകാരന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് യുവാവ് സുഹൃത്തിനെ കല്ലിനിടിച്ചു ബോധംകെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളി.
ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ ഗുല്‍കേഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാരന്‍ ദല്‍ബീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ വഴി തെറ്റിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ഫോണില്‍ കുടുങ്ങി. 30 കാരനായ ദല്‍ബീറിനെ ഗുല്‍കേഷ് വിളിച്ചുവരുത്തുകയും സക്കീരയ്ക്ക് സമീപത്തെ റെയില്‍വേട്രാക്കിലേക്ക് കൊണ്ടുപോകുകയും ഒരു കല്ലിനിടിച്ച് ബോധം കെടുത്തുകയും ആയിരുന്നു. പിന്നീട് ശരീരം റെയില്‍വേ ട്രാക്കില്‍ കൊണ്ടുചെന്നിട്ടു. ട്രെയിന്‍ കയറി ദല്‍ബീറിന്റെ ശരീരം രണ്ടു കഷ്ണമായി. കൊലയ്ക്ക് ശേഷം ഗുല്‍കേഷ് തന്നെ പോലീസിനെ വിളിച്ചു തന്റെ ഒരു പരിചയക്കാരന്‍ രാമാറോഡിലെ പ്രേംനഗര്‍ ഫതകിന് സമീപത്തെ റെയില്‍േവ ട്രാക്കില്‍ ചതഞ്ഞരഞ്ഞു കിടക്കുന്നതായി പോലീസിനെ വിളിച്ചറിയിച്ചു.
https://www.facebook.com/Malayalivartha