Widgets Magazine
25
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്

കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റോ; രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

26 JUNE 2019 07:47 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ അട്ടിമറിച്ചും വോട്ടിങ്‌മെഷീനില്‍ തിരിമറി നടത്തിയുമാണ് ബിജെപിയും എന്‍ഡിഎയും അധികാരത്തിലെത്തിയതെന്ന വാദങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തോറ്റാൽ സമ്മതിക്കാനുള്ള സത്യസന്ധത വേണമെന്നും മോദി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി അര്‍പ്പിച്ച്‌ക്കൊണ്ട് രാജ്യസഭയെ അഭിസംബോധന ചെയ്ത്‌ സംസാരിക്കുമ്പോഴായിരുന്നു രൂക്ഷ വിമർശനം.

പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശക്തമായ ഭൂരിപക്ഷത്തോടെ ഒരു സർക്കാർ അധികാരത്തിൽ എത്തുന്നത്. സാധാരണക്കാരുടെ ചിന്താഗതിയുടെ ഫലമായാണ് വീണ്ടും ഈ സർക്കാർ അധികാരത്തിൽ വന്നത്. അവരുടെ വിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലം. വൻ ഭൂരിപക്ഷം ലഭിച്ചതിനെ ആക്രമിക്കുന്നവർ രാജ്യത്തെ ജനത്തെയാണ് ആക്രമിക്കുന്നത്. കോൺഗ്രസിന് നഷ്ടം സംഭവിച്ചെങ്കിൽ അത് രാജ്യത്തിന്റെ നഷ്ടമാണെന്ന് പറയാനാകുമോ. കോൺഗ്രസ് തോറ്റാൽ രാജ്യം തോറ്റോ? രാഹുൽ ഗാന്ധി ജയിച്ച വയനാട്ടിലും റായ്ബറേലിയും തിരുവനന്തപുരത്തും രാജ്യവും രാജ്യവും ജനാധിപത്യവും തോറ്റോ? എന്താണ് അമേഠിയിൽ സംഭവിച്ചത്. കോൺഗ്രസ് തോറ്റാൽ ഇന്ത്യ തോറ്റുവെന്നാണോ നിങ്ങൾ പറയുന്നത് എന്ന് മോദി ചോദിച്ചു.

ബിജെപിയുടെ വൻവിജയത്തെ ചോദ്യം ചെയ്യുന്നവർ സാധാരണക്കാരെയാണ് ആക്രമിക്കുന്നത്. മാധ്യമങ്ങളെ വിലയ്ക്കെടുത്താണ് ബിജെപി വൻവിജയം നേടിയതെന്ന് ആരോപിക്കുന്നവർ എന്തുകൊണ്ടാണ് കേരളത്തിലും തമിഴ്നാട്ടിലും അത് നടക്കാതിരുന്നതെന്നു കൂടി പറയണം. ചിലർ ഇവിഎം യന്ത്രത്തെ കുറ്റം പറയുന്നു. അവരോട് പറയാനുള്ളത് ഞങ്ങൾക്ക് രണ്ട് എംപിമാർ മാത്രമുള്ള കാലമുണ്ടായിരുന്നു. ഞങ്ങൾ കഠിനാധ്വാനം ചെയ്ത് ജനങ്ങളുടെ വിശ്വാസം പിടിച്ചുപറ്റി. ഞങ്ങൾ പോളിങ് ബൂത്തുകളെ ഒരിക്കലും കുറ്റപ്പെടുത്തിയില്ല. ഇവിഎം യന്ത്രത്തിന്റെ പ്രശ്നവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ പാർട്ടികളുടേയും യോഗം വിളിച്ചു. എന്നാൽ സിപിഐയും എൻസിപിയും മാത്രമാണ് പങ്കെടുത്തത്. അതിൽ പങ്കെടുക്കാൻ പോലും താൽപര്യപ്പെടാത്ത പാർട്ടികൾ എന്തിനാണ് ഇപ്പോൾ ഇവിഎമ്മിനെ കുറ്റം പറയുന്നതെന്നും മോദി ചോദിച്ചു. വോട്ടര്‍മാര്‍ വളരെ ബോധവാന്‍മാരാണ്. ലോക്‌സഭയില്‍ എന്ത് നടക്കുന്നുവെന്നും രാജ്യസഭയില്‍ എന്ത് നടക്കുന്നുവെന്നും അവര്‍ക്ക് നന്നായി അറിയാം. അതനുസരിച്ചാണ് അവർ വോട്ട് ചെയ്യുന്നത്, അവർക്കു പുതിയ ഒരു ഇന്ത്യയെ വേണം എന്നും മോദി പറഞ്ഞു.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്ക് ഇന്ത്യ ബിജെപിയെ സഹായിച്ചെന്നും ബിജെപിയുടെ ഐടി സെല്ലിനെപ്പോലെയാണ് പ്രവര്‍ത്തിച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറെക് ഒബ്രയാന്‍ ആരോപിച്ചു. ബിജെപിക്കെതിരായ വാര്‍ത്തകളും പോസ്റ്റുകളും പലതും ഫേസ്ബുക്ക് നീക്കം ചെയ്തു. ഫേസ്ബുക്ക് ഇന്ത്യ ബിജെപിയുടെ ഐടി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഡെറെക് ഒബ്രയാന്‍ രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ആരോപിച്ചു.

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ യഥാര്‍ത്ഥ മുഖം എന്ന പേരിലുള്ള ഒരു പുസ്തകം ഉയര്‍ത്തിപ്പിടിച്ചായിരുന്നു എംപിയുടെ പ്രസംഗം. നിങ്ങള്‍ ഇതിനെക്കുറിച്ച് പത്രത്തില്‍ വായിക്കില്ല, കാരണം ഇത് ഒരു മോശം കഥയാണ് പറയുന്നത്. ബിജെപിക്കെതിപായ വാര്‍ത്തകള്‍ ഫേസ്ബുക്ക് സെന്‍സര്‍ ചെയ്യുകയും മറ്റ് രാഷ്ട്രീയ കക്ഷികളെ അപകടത്തിലാക്കുകയും ചെയ്തു. എല്ലാ ഉത്തരവാദിത്തത്തോടെയും തന്നെയാണ് ഇക്കാര്യങ്ങള്‍ രാജ്യസഭയില്‍ പറയുന്നത്. ഫേസ്ബുക്കിന്‍റെ ദില്ലി ഓഫീസ് ഫലത്തില്‍ ബിജെപി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സെല്ലായി പ്രവര്‍ത്തിക്കുകയായിരുന്നു. ബിജെപി വിരുദ്ധ വാര്‍ത്തകള്‍ നീക്കം ചെയ്യുന്നതിനായി ഫേസ്ബുക്ക് അല്‍ഗരിതം തന്നെ മാറ്റി എന്നും ഡെറെക് ഒബ്രയാന്‍ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിളംബര ജാഥ ഡിസംബര്‍ 26ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും  (6 minutes ago)

ദാമ്പത്യ ഐക്യം, ഭക്ഷണ സുഖം, ബന്ധു സമാഗമം എന്നിവ ഇന്ന് അനുഭവപ്പെടും.  (11 minutes ago)

പുത്തൻ പ്രതീക്ഷകളുമായി... തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ...  (23 minutes ago)

ഉനാവോ കേസില്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് നിരാശാജനകവും ലജ്ജാകരവുമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ വിനായകന്‍ ആശുപത്രി വിട്ടു  (8 hours ago)

കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ കാര്‍ഡ്; ഇനി മുതല്‍ ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്  (8 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ്  (8 hours ago)

യാത്രക്കാരോടും കണ്ടക്ടറോടും മോശമായി പെരുമാറി; ഇറക്കിവിട്ടപ്പോള്‍ സ്വിഫ്റ്റ് സൂപ്പര്‍ഫാസ്റ്റിന്റെ ചില്ല് തകര്‍ത്ത യുവാവ് അറസ്റ്റില്‍  (11 hours ago)

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ച് ഭര്‍ത്താവ്  (12 hours ago)

2007 നവംബര്‍ ഒന്നിന് രാത്രിയില്‍ പൂനെയില്‍ നടന്ന അതിക്രൂര പീഡനകൊലപാതകം  (12 hours ago)

മട്ടാഞ്ചേരി സബ് ജയിലില്‍ തടവുകാരന്‍ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു  (12 hours ago)

ഡിവോഴ്‌സ് നോട്ടീസ് അയച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ്  (12 hours ago)

മോഷണം ആരോപിച്ച് ആദിവാസി യുവാവിന് ക്രൂര മര്‍ദനം  (13 hours ago)

ഗൂഢാലോചനയില്‍ പങ്കാളിയായ ദിലീപിനെ വെറുതെവിട്ടു: സമാന ആരോപണം ഉണ്ടായ തനിക്കും അതേ ആനുകൂല്യം ലഭിക്കണമെന്ന് മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍  (13 hours ago)

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (15 hours ago)

Malayali Vartha Recommends