ഇന്ത്യ പാക്ക് അതിർത്തിയിൽ വീണ്ടും സംഘർഷം കനക്കുന്നു.. അതിർത്തിയിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു നേരിട്ടു ..ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണ് വീരമൃത്യു വരിച്ചത്.രജൗരിയിലെ നൗഷേര സെക്ടറില്‍ ആണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്
ഇന്ത്യ പാക്ക് അതിർത്തിയിൽ വീണ്ടും സംഘർഷം കനക്കുന്നു..വളരെ സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ അതിർത്തിയിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിർത്തിയിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു നേരിട്ടു ..ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണ് വീരമൃത്യു വരിച്ചത്.
രജൗരിയിലെ നൗഷേര സെക്ടറില്‍ ആണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് എന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വെടിവെയ്പ്പ് തുടരുകയാണ് എന്നാണു റിപ്പോർട്ട്.
ഡെറാഡൂണ്‍ സ്വദേശിയാണ് സന്ദീപ് ഥാപ. റജൗരി ജില്ലയിലെ നൗഷേര സെക്ടറിലായിരുന്നു ഇദ്ദേഹത്തിന്റെ സേവനം. പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമം തുടരവെയായിരുന്നു മരണം. ശനിയാഴ്ച രാവിലെ ആറര മുതല്‍ പാക് സൈന്യം പ്രകോപനമില്ലാതെ വെടിയുതിര്‍ക്കുകയാരിന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയത്. പാകിസ്താന്റെ ഭാഗത്ത് നഷ്ടമുണ്ടായതിന്റെ കണക്കുകള്‍ ലഭ്യമല്ലെന്ന് സൈനിക വക്താവ് പറഞ്ഞു.
ഇന്നലെ അതിര്‍ത്തിയില്‍ കരാര്‍ ലംഘിച്ച് വെടിവയ്പ്പിനു മുതിര്‍ന്ന പാക് സൈനികനെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു. കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മൂന്ന് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചിരുന്നു .നായിക് തന്‍വീര്‍, ലാന്‍സ് നായിക് തൈമൂര്‍, സിപോയ് റംസാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 5 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന പാകിസ്ഥാന്റെ അവകാശവാദം ഇന്ത്യ തള്ളിയിരുന്നു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ പാകിസ്ഥാന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കശ്മീരിലേക്ക് ഭീകരരെ എത്തിച്ച് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് സംഭവങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് പാക് സൈന്യം നടത്തുന്നത്.
ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. തീവ്രവാദികളെ കശ്മീരിലേക്ക് പാക് സൈന്യം കടത്തിവിടുന്നതായും ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.
അതേസമയം, ജമ്മുവിന് പുറമെ കശ്മീര്‍ താഴ്‌വരയിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു. 50000 ടെലിഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷമാണ് ടെലിഫോണ്‍ ബന്ധം പുനസ്ഥാപിക്കുന്നത്. വന്‍തോതില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതിന് താഴ്‌വരയിലുണ്ടായിരുന്ന നിയന്ത്രണത്തില്‍ ഇളവ് വരുത്തിയെന്ന് പോലീസ് അറിയിച്ചു.
ജമ്മു മേഖലയില്‍ അഞ്ച് ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണകക്ഷനുകള്‍ പുനസ്ഥാപിച്ചു. ആഗസ്റ്റ് നാല് മുതലാണ് ഇന്നുവരെയില്ലാത്ത വിധം നിയന്ത്രണങ്ങള്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി പ്രഖ്യാപിക്കുകയും ചെയ്യുന്നതിന് മുന്നോടിയായിട്ടായിരുന്നു നിയന്ത്രണങ്ങള്‍.
https://www.facebook.com/Malayalivartha