ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍ ; ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രക്തസമ്മർദം കുറഞ്ഞ നിലയിലാണെന്നും നില ഗുരുതരമായി തുടരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രിയിലെത്തി ബുദ്ധദേവ് ഭട്ടാചാര്യയെ സന്ദർശിച്ചു. സിപിഎം നേതാവ് സൂര്യകാന്ത് മിശ്രയും ആശുപത്രിയിലെത്തി അദ്ദേഹത്തെ കണ്ടു. കുറച്ചു കാലമായി ശ്വാസകോശ സംബന്ധമായി അസുഖ ബാധിതനായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് അദ്ദേഹം പല പദവികളും ഒഴിഞ്ഞത്. ഈ വർഷം ഫെബ്രുവരിയിൽ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലെ സിപിഎം റാലിയാണ് അദ്ദേഹം അവസാനമായി പങ്കെടുത്ത പൊതു പരിപാടി. 2018ൽ സിപിഎം പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് എന്നീ അദ്ദേഹം അദ്ദേഹം വഹിച്ചിരുന്നു.കാഴ്ച സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹം നേരിടുന്നുണ്ട്.
https://www.facebook.com/Malayalivartha