യുദ്ധ ഭീഷണി മുഴക്കിയും തോക്ക് ചൂണ്ടിയും ചർച്ച എന്ന പ്രഹസനത്തിനു ഇന്ത്യയെ കിട്ടില്ല.. പരിഷ്കൃത സമൂഹത്തിനു ചേർന്ന നിലയിൽ മാന്യമായ രീതിയിൽ ഭീകരതയെക്കുറിച്ചു പാക്കിസ്ഥാനുമായി സംസാരിക്കാൻ തയാറാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
യുദ്ധ ഭീഷണി മുഴക്കിയും തോക്ക് ചൂണ്ടിയും ചർച്ച എന്ന പ്രഹസനത്തിനു ഇന്ത്യയെ കിട്ടില്ല.. പരിഷ്കൃത സമൂഹത്തിനു ചേർന്ന നിലയിൽ മാന്യമായ രീതിയിൽ ഭീകരതയെക്കുറിച്ചു പാക്കിസ്ഥാനുമായി സംസാരിക്കാൻ തയാറാണെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. എന്റെ തല തോക്കിൻമുനയിൽ നിർത്തിയല്ല ചർച്ച ചെയ്യേണ്ടതെന്നും സിംഗപ്പൂരിൽ മിന്റ് ഏഷ്യ ലീഡർഷിപ് ഉച്ചകോടിയിൽ അദ്ദേഹം വ്യക്തമാക്കി
ഏതെങ്കിലും പ്രശ്നങ്ങളെക്കുറിച്ചു ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ അതുണ്ടാകേണ്ടത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലാണ്. പക്ഷെ അത് എന്റെ തലയില്‍ തോക്കു വയ്ക്കാതെയാണു നടത്തേണ്ടത്– അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ സൂചിപ്പിച്ചാണ് ജയശങ്കർ പറഞ്ഞത് . പരിഷ്കൃതരായ രണ്ട് അയൽക്കാരെപ്പോലെയെങ്കിൽ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്നും അദ്ദേഹം പറഞ്ഞു.
ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പാകിസ്താൻ പരീക്ഷിച്ചത് കഴിഞ്ഞ ദിവസങ്ങലിലായിരുന്നു. ഇന്ത്യ പാക് ബന്ധം അനുദിനം വഷളാവുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ മിസൈല്‍ പരീക്ഷണം നടന്നത്.
പരിതല മിസൈലായ ഗസ്‌നാവി ആണവപോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം വിജയകരമായിരുന്നെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.പോരാത്തതിന് അതിർത്തിയിൽ ബങ്കറുകൾ നിർമിക്കുകയും ഭീകരരെ ഉൾപ്പടെ സൈന്യത്തെ വിന്യസിക്കുകയും ചെയ്യുന്നു.. അതിനോടൊപ്പം തന്നെ ഇന്ത്യയുമായി യുദ്ധത്തിനില്ല എന്നും ചർച്ചക്ക് തയ്യാറാണെന്നും പറയുന്നു.. ഇത്തരം പ്രഹസനങ്ങൾക്കും ഗൺ പോയിന്റിൽ ചര്ച്ചക്കും ഇന്ത്യക്ക് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു വിദേശമന്ത്രി
ഇതിനിടെ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിനു നേരെ വീണ്ടും പാക് പ്രകോപനം ഉണ്ടായിരിക്കുന്നു . ഇന്ന് രാവിലെയായിരുന്നു പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ആഴ്ചയില്‍ പൂഞ്ച് സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു ജവാന് വീര്യമൃത്യു വരിച്ചിരുന്നു.
യുഎസുമായുള്ള വ്യാപാര വിഷയത്തിൽ തന്നെ അസ്വസ്ഥമാക്കുന്ന ഒന്നുമില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു രാജ്യവുമായി വ്യാപാരത്തിലേർപെടുമ്പോൾ പ്രശ്നങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. എങ്ങനെയാണ് ഇതിനെ നേരിടുന്നതെന്നതാണു പ്രധാനം. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ സാധിക്കുമെന്നാണു വിശ്വാസം. ആസിയാൻ രാഷ്ട്രങ്ങളും ആഫ്രിക്ക ഉൾപ്പെടെയുള്ള മേഖലകളിലും ഇന്ത്യയ്ക്കു താൽപര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ പാകിസ്താന്‍ വലിയ തോതില്‍ സേനാ വിന്യാസം നടത്തിയിട്ടുണ്ടായിരുന്നു. ഇതും നിരന്തരം കശ്മീര്‍ വിഷയം ചര്‍ച്ചയാക്കണമെന്ന ഇമ്രാന്‍ഖാന്റെ ആവശ്യവും ബന്ധപ്പെടുത്തിയാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം എന്നാണ് സൂചന.
കര്‍താര്‍പൂര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട ഇന്ത്യാ-പാക് മൂന്നാംഘട്ട ചര്‍ച്ചയും കഴിഞ്ഞിരുന്നു . കര്‍താര്‍പൂര്‍ ഇടനാഴി തുറക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി കരാറില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായുള്ള ചര്‍ച്ചയിൽ പാകിസ്ഥാനുമായി വിയോജിപ്പുണ്ടെങ്കിലും പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്ന തീരുമാനത്തിലാണ് ഇന്ത്യ ചര്‍ച്ചയ്ക്ക് തയാറായതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്..
നവംബര്‍ ആദ്യ വാരത്തില്‍ നടക്കുന്ന ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികത്തിന് ഇടനാഴി തുറക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതുസംബന്ധിച്ച് ഇരു രാജ്യങ്ങളില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ കഴിഞ്ഞ ദിവസം ചര്‍ച്ചനടത്തിയിരുന്നു. .
https://www.facebook.com/Malayalivartha