പ്രധാനമന്ത്രി ഇമ്രാനും സൈനിക മേധാവി ഖമര്‍ ബുജ്വയും വിവാദപരമായ പ്രസ്താവനകൾ തുടരുന്നു ... കശ്മീര്‍ പാകിസ്ഥാനെ സംബന്ധിച്ച് കഴുത്തിലെ രക്തക്കുഴലാണെന്നും അത് സംരക്ഷിക്കാന്‍ ഏതളവുവരെ പോകേണ്ടിവന്നാലും പിന്മാറില്ലെന്നും ഇമ്രാന്‍ഖാന്‍..കശ്മീരിനായി അവസാന ബുള്ളറ്റ് വരെ പോരാടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നാണ് ഖമര്‍ ബജ്വ

കശ്മീരിന്റെ പേരില്‍ വിവാദപരാമര്‍ശങ്ങളുടെ പെരുമഴയാണ് പാകിസ്ഥാനിൽ നിന്ന്. പ്രധാനമന്ത്രി ഇമ്രാനും സൈനിക മേധാവി ഖമര്‍ ബുജ്വയും വിവാദപരമായ പ്രസ്താവനകൾ തുടരുന്നു ... കശ്മീര്‍ പാകിസ്ഥാനെ സംബന്ധിച്ച് കഴുത്തിലെ രക്തക്കുഴലാണെന്നും അത് സംരക്ഷിക്കാന്‍ ഏതളവുവരെ പോകേണ്ടിവന്നാലും പിന്മാറില്ലെന്നുമാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പറയുന്നത്
കഴുത്തിലെ ജുഗുലാര്‍ രക്തധമനി എപ്രകാരമാണോ ഹൃദയത്തില്‍ നിന്ന് രക്തത്തെ തലച്ചോറിലേയ്ക്കും മുഖത്തേയ്ക്കും എത്തിക്കുന്നത് അതേ ദൗത്യമാണ് കശ്മീര്‍ പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ നിര്‍വ്വഹിക്കുന്നത്, എന്നാണു പാകിസ്ഥാന്റെ പ്രതിരോധ ദിന പരിപാടിയില്‍ സംസാരിക്കുമ്പോൾ ഇമ്രാന്‍ പറഞ്ഞത്
അതേ ചടങ്ങില്‍ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ബജ് വാ പറഞ്ഞത് ഇങ്ങനെ ...കശ്മീര്‍ വിഷയം നിലവില്‍ ഐക്യരാഷ്ട്രസഭയുടെ ശ്രദ്ധയിലും നിരീക്ഷണത്തിലുമാണ്. ഇന്ത്യയുടെ കശ്മീര്‍ നടപടിയെ തുടര്‍ന്നുള്ള സംഭവങ്ങളില്‍ ഇനി കശ്മീര്‍ ജനതയുടെ തീരുമാനമാണ് നിര്‍ണ്ണായകമായിട്ടുള്ളത്.കശ്മീര്‍ ജനതയ്ക്കായി ഞങ്ങള്‍ ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണ്.ഞങ്ങള്‍ അവസാനരക്തംചിന്തിയും കശ്മീരിനായി പോരാടും
കശ്മീരിനായി അവസാന ബുള്ളറ്റ് വരെ പോരാടാന്‍ പാകിസ്ഥാന്‍ തയ്യാറാണെന്നാണ് ഖമര്‍ ബജ്വ പറയുന്നത് .കശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ പാക് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെയാണ് വീണ്ടും പാകിസ്ഥാന്‍ സൈനിക മേധാവിയുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. ”ഞങ്ങളുടെ കശ്മീരി സഹോദരങ്ങള്‍ക്കായി ത്യാഗം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്, അവസാന ബുള്ളറ്റ്, അവസാന സൈനികര്‍, അവസാന ശ്വാസം വരെ ഞങ്ങളുടെ കടമ നിറവേറ്റും,” മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബജ്വ ഇന്ത്യയ്‌ക്കെതിരെ ഭീഷണിസ്വരം ഉയര്‍ത്തിയിരിക്കുന്നത്.
പാകിസ്ഥാന്‍ ഒരിക്കലും കശ്മീര്‍ ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ സൈനിക മേധാവി ഒരു പരിധിവരെ പോകാനും ക്ഷമിക്കാനും ഞങ്ങള്‍ തയ്യാറാണെന്ന ഭീഷണിയാണ് ഉയര്‍ത്തുന്നത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നടപടികളോട് ശക്തമായി പ്രതികരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും പ്രതികരിക്കുന്നുണ്ട് . ഈ വിഷയത്തില്‍ എന്തുസംഭവിച്ചാലും ആഗോള സമൂഹം അതിന് ഉത്തരവാദികളായിരിക്കും എന്നായിരുന്നു ഇമ്രാന്‍ഖാന്റെ മുന്നറിയിപ്പ്.
കാശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ ഇമ്രാൻ ലോകരാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും എല്ലാ രാജ്യങ്ങളും കയ്യൊഴിഞ്ഞു.. ഇത് സൂചിപ്പിച്ചതാണ് ഇമ്രാന്റെ മുന്നറിയിപ്പ്
കശ്മീര്‍ വിഷയമുള്‍പ്പെടെയുള്ള ആഭ്യന്തര സുരക്ഷാ വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഇമ്രാന്‍ ഖാന്‍ ബജ്വയുടെ സൈനിക കാലാവധി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട്ടിയതായാണ് പാക് ഔദ്യോഗിക വൃത്തങ്ങള്‍ നല്കുന്ന സൂചന. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ആണ് 2016 നവംബറില്‍ ആര്‍മി മേധാവിയായി ബജ്വയെ നിയമിച്ചത്. ഈ വര്‍ഷം നവംബറില്‍ വിരമിക്കാനിരിക്കെയാണ് ഇമ്രാന്‍ഖാന്‍ ബജ്വയുടെ കാലാവധി വീണ്ടും നീട്ടിയിരിക്കുന്നത്
https://www.facebook.com/Malayalivartha


























