കശ്മീരിന് ഉണ്ടായിരുന്നത് പദവിയില്ല മറിച്ച് വിവേചനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

കശ്മീരിന് ഉണ്ടായിരുന്നത് പദവിയില്ല മറിച്ച് വിവേചനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ .370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ ഭൂരിപക്ഷം കശ്മീരികളും അനുകൂലിക്കുന്നതായി തനിക്ക് വ്യക്തമായ ബോധ്യമുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു." 370-ാം അനുച്ഛേദപ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്നത് പ്രത്യേക പദവിയല്ല, പ്രത്യേക വിവേചനമായിരുന്നു. അത് റദ്ദാക്കുന്നതിലൂടെ കശ്മീരികളെ മറ്റ് ഇന്ത്യക്കാര്‍ക്കൊപ്പമാക്കുകയാണ് ചെയ്തത്. ഭൂരിപക്ഷം കശ്മീരികളും 370-ാം അനുച്ഛേദം റദ്ദാക്കിയതിനെ അനുകൂലിക്കുന്നവരാണെന്ന് ബോധ്യം തങ്ങൾക്ക് വന്നിട്ടുണ്ട്. എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. എന്നാല്‍ അവരുടെ ശബ്ദം കശ്മീരികളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പെടുകയാണെന്നും അജിത് ഡോവൽ വ്യക്തമാക്കി. 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ ഉണ്ടായ പ്രശ്നങ്ങൾ അവിടെ തീർന്നിട്ടില്ല. എന്നാൽ പ്രശ്നം ഉണ്ടാക്കുന്നത് കുറച്ചു വിഭാഗം ആൾക്കാർ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഇപ്പോൾ അവിടെ തുടരുന്ന നിയന്ത്രണങ്ങളെ പറ്റിയും അദ്ദേഹം പരാമർശിച്ചു.
പാകിസ്താന്റെ പെരുമാറ്റം മനസിലാക്കിയ ശേഷം മാത്രമേ കാശ്മീരിൽ ഏർപ്പെടുത്തുയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻ വലിക്കാൻ സാധിക്കുകയുള്ളൂ. ഏതു വിധത്തിലായിരിക്കും കശ്മീർ പ്രതികരിക്കുക എന്ന് അറിയാൻ കഴിയില്ല.അത് അനുസരിച്ച് മാത്രമേ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഈ കാര്യങ്ങൾ പറഞ്ഞത്. . "പാകിസ്താന്റെ പെരുമാറ്റം ഏതു വിധത്തലാണെന്നതിനെ ആശ്രയിച്ചായിരിക്കും ജമ്മു കശ്മീരിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ അടക്കമുള്ളവയുടെ നിയന്ത്രണങ്ങള്‍ മാറ്റുക . പാകിസ്താന്‍ തീവ്രവാദികള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കാതിരിക്കുകയും, പാകിസ്താന്റെ മൊബൈല്‍ ടവറുകള്‍ ഉപയോഗിക്കാന്‍ അവസരമൊരുക്കുന്നത് നിര്‍ത്തുകയും ചെയ്യണം. അങ്ങനെയാണെങ്കില്‍ തീവ്രവാദികളുടെ ഇടപെടലുകളും ഭീഷണിയും ഇല്ലാതാകും. അതോടെ ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാവും",എന്ന് അജത് ഡോവല്‍ വ്യക്തമാക്കി. .
നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പാകിസ്താന്‍ തീവ്രവാദികളുടെ ആക്രമണങ്ങളില്‍നിന്ന് കശ്മീരികളെ സംരക്ഷിക്കുന്ന കാര്യത്തില്‍ നമ്മളെ പ്രതിജ്ഞാബദ്ധരാണ്. തീവ്രവാദികളെ തുരത്തുന്നതിനും ക്രമസമാധാനം നിലനിര്‍ത്തുന്നതിനായാണ് പോലീസും കേന്ദ്ര സേനയും കശ്മീരിലുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു . ആശയ വിനിമയ സേവനങ്ങൾ 15 ദിവസത്തിനകം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് . കശ്മീരിൽ നിന്നുള്ള ഗ്രാമമുഖ്യന്മാര്‍ ഉൾപ്പെടെയുള്ളവരുമായി അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























