ജമ്മു കശ്മീർ പതുക്കെ സമാധാനം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നു..കഴിഞ്ഞു പോയത് കശ്മീർ ചരിത്രത്തിൽ ആദ്യമായി ഭീകരരുടെ പോർ വിളികളും വെടിയൊച്ചകളും ഇല്ലാത്ത മാസമായിരുന്നു

ജമ്മു കശ്മീർ പതുക്കെ സമാധാനം എന്തെന്ന് അറിഞ്ഞു തുടങ്ങുന്നു..കഴിഞ്ഞു പോയത് കശ്മീർ ചരിത്രത്തിൽ ആദ്യമായി ഭീകരരുടെ പോർ വിളികളും വെടിയൊച്ചകളും ഇല്ലാത്ത മാസമായിരുന്നു.
ജമ്മു കാശ്മീരിലെ 92.5 ശതമാനം പ്രദേശങ്ങളിലും ഇപ്പോള്‍ നിയന്ത്രണം ഇള്ള. ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു തുടങ്ങി.
പാകിസ്ഥാൻ പൊതുവെ ഇപ്പോൾ ആശങ്കയിലാണ്.. പാക്കിസ്ഥാന്‍ ഇവിടെ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും രക്തച്ചൊരിച്ചിലാണ്. പക്ഷേ അത് ഉണ്ടായില്ല എന്നത് അവരെ വല്ലാതെ നിരാശപ്പെടുത്തിയിട്ടുണ്ട് . ഇന്ത്യയുടെ ഭാഗമാണ് കശ്മീര്‍.. അവിടെ ഞങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനവും പൊതുജനങ്ങളുടെ സുരക്ഷയുമാണ്. പാക്കിസ്ഥാന്‍ ചെയ്യുന്നത് എന്താണ എന്ന് എല്ലാവരും കാണുന്നുണ്ട്
കാശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നത് പാകിസ്താന്റെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞു
കഴിഞ്ഞ മാസം (ഓഗസ്റ്റ്) അഞ്ചാം തീയതിയാണ് കാശ്മീരിന്റെ പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. അതിനുശേഷം സ്ഥിതിഗതികൾ ശാന്തമായി വരുന്നു..കഴിഞ്ഞ ഒരു മാസം സംസ്ഥാനത്ത് ഒരു ബുള്ളറ്റ് പോലും സൈന്യത്തിന് പാഴേക്കേണ്ടിവന്നില്ലെന്നാണ് ഡോവല്‍ പറയുന്നത്
പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് പോലെ അല്ല കാശ്മീരിലെ സ്ഥിതിയെന്നും സമാധാനപരമായ അന്തരീക്ഷവും ജനാധിപത്യസാഹചര്യവും ഉടന്‍ ഒത്തുവരുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു
ഭീകരര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്തുകയും നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുകയും ചെയ്യണം. പാകിസ്താന്‍ അവരുടെ ടവറുകള്‍ വഴി കാശ്മീരിലെ അവരുടെ ഏജന്റുമാര്‍ക്ക് സന്ദേശം അയക്കുന്നത് നിര്‍ത്തുകയും ചെയ്താല്‍ എല്ലാ നിയന്ത്രണങ്ങളും അവസാനിപ്പിക്കും’ ഡോവല്‍ പറഞ്ഞു.
ബഹുഭൂരിപക്ഷം കാശ്മീരികളും പ്രത്യേക അവകാശ നിയമം എടുത്തുകളഞ്ഞതിനെ പിന്തുണയ്ക്കുകയാണെന്നും സുരക്ഷാ ഉപദേഷ്ടാവ് അവകാശപ്പെട്ടു.
കാശ്മീരില്‍ കഴിഞ്ഞ മാസം ആദ്യം നിയന്ത്രണം ഏര്‍പ്പെടുത്തിയതുമുതല്‍ അജിത് ഡോവല്‍ അവിടെ ക്യാമ്പ് ചെയ്തിരുന്നു.. കാശ്മീരിലെ സ്ഥിതിഗതികള്‍ ഏകോപിപ്പിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് തിരിച്ചെത്തിയത്.
രാഷ്ട്രീയ നേതാക്കളെ കരുതല്‍ തടങ്കലില്‍ വെച്ചത് മനുഷ്യജീവന് വലിയ മൂല്യവും പ്രാധാന്യവും നൽകുന്നത് കൊണ്ടാണെന്നു അദ്ദേഹം പറഞ്ഞു
സംസ്ഥാനത്ത് ഫോണ്‍ ഇന്റര്‍നെറ്റ് എന്നിവയുടെ സേവനം കൂടി പുനഃസ്ഥാപിക്കേണ്ടതുണ്ട്. പക്ഷെ ഭീകരവാദത്തിന്റെ വേരറുക്കാതെ ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് പാകിസ്ഥാനും ഭീകരർക്കും സൗകര്യമാകും ..പാക്കിസ്ഥാന്‍ നേതൃത്വം നല്‍കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ ചിലപ്പോൾ കുറച്ചുകൂടി സമയം എടുത്തേക്കുമെന്നും ദോവല്‍ പറയുന്നു.
എന്നാല്‍ താഴ്‌വരയില്‍ കാര്യങ്ങള്‍ ഇപ്പോള്‍ പ്രതീക്ഷിച്ചതിലും വളരെ മികച്ച നിലയിലാണ്. സംസ്ഥാനത്ത് 199 പൊലീസ് സ്‌റ്റേഷനുകളില്‍ വെറും 10 സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ നിയന്ത്രണം നിലനില്‍ക്കുന്നത്.
https://www.facebook.com/Malayalivartha


























