ചോദ്യപേപ്പറിൽ ജാതി വിവേചനവും മത ധ്രുവീകരണവും ; വിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിന്

ചോദ്യപേപ്പറിലെ ജാതി വിവേചനം ഉണ്ടെന്ന ആരോപണവുമായി ഡിഎംകെ പ്രസിഡന്റും തമിഴ്നാട് പ്രതിപക്ഷ നേതാവുമായ എം.കെ. സ്റ്റാലിന്. സിബിഎസ്ഇ ആറാം ക്ലാസ് പരീക്ഷയിലെ ചോദ്യത്തിത്തിലാണ് വിവേചനപരമായ ചോദ്യം ഉള്ളതെന്ന് സ്റ്റാലിന്റെ വിമര്‍ശനം. സിബിഎസ്ഇ ആറാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിൽ "ദളിത്' എന്നതുകൊണ്ടു വിവക്ഷിക്കുന്നത് എന്ത്? എന്നതാണു ചോദ്യപേപ്പറിലെ 17-ാം ചോദ്യം. വിദേശികള്‍, തൊട്ടുകൂടാത്തവര്‍, മധ്യവര്‍ഗം, വരേണ്യവര്‍ഗം എന്നിങ്ങനെ ഇതിന് ഉത്തരങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ഉണ്ടായിരുന്നു. അതിന് അടുത്തുള്ള ചോദ്യവും വിവാദം ഉണ്ടാക്കിയിരിക്കുന്നു. മുസ്ലിംകളെ കുറിച്ചുള്ള പൊതുധാരണ എന്ത്? എന്നതായിരുന്നു ചോദ്യം. മുസ്ലിംകള് അവരുടെ പെണ്‍കുട്ടികളെ സ്കൂളില്‍ വിടില്ല, അവര്‍ സസ്യഭക്ഷണം കഴിക്കുന്നവരാണ്, ഉത്സവ നാളില്‍ അവര്‍ ഉറങ്ങില്ല, ഇവയെല്ലാം എന്നിങ്ങനെയാണു ചോദ്യത്തിനു ഓപ്ഷനുകള്‍ നല്‍കിയിരുന്നത്. ഈ രണ്ടു ചോദ്യങ്ങളും വിവാദപരമായിരിക്കുകയാണ്.
ചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാലിന് വിമര്‍ശനവുമായി വന്നത്. ചോദ്യപേപ്പർ ലക്ഷ്യം വച്ചിരിക്കുന്നത് ജാതി വിവേചനവും സാമുദായിക ധ്രുവീകരണവുമാണെന്നും അത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഈ ചോദ്യപേപ്പര്‍ തയാറാക്കിയവരെ വിചാരണ ചെയ്യണമെന്നും സ്റ്റാലിന് ട്വീത്തിലൂടെ അറിയിച്ചു.സാമൂഹ്യശാസ്ത്ര പാഠപുസ്കത്തിലെ വൈവിധ്യവും വിവേചനവും എന്ന പാഠത്തിൽ നിന്നുമായിരുന്നു ഈ ചോദ്യങ്ങള്‍. എന്നാൽ ഈ ചോദ്യപേപ്പര്‍ വ്യാജമാണെന്നു കേന്ദ്രീയ വിദ്യാലയ സംഘാടകർ പറഞ്ഞിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























