ആർട്ടിക്കിൾ 370 പിന്നാലെ ആർട്ടിക്കിൾ 371 ? അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അമിത് ഷാ; ആര്‍ട്ടിക്കിള്‍ 371 എടുത്ത് കളയില്ലെന്നു മാത്രമല്ല അതില്‍ തൊടുക പോലും ഇല്ലെന്ന് ഉറപ്പ് നൽകി

ആർട്ടിക്കിൾ 370 എടുത്ത് മാറ്റിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 കേന്ദ്രം എടുത്ത് കളയുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് അമിത് ഷായുടെ പ്രഖ്യാപനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവികള്‍ അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 എടുത്ത് കളയില്ലെന്നും അതില്‍ തൊടുക പോലും ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് പറഞ്ഞു. കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പോലെയല്ല ഇത് ആർട്ടിക്കിൾ 371 . വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക പദവികളും കാശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവികളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെനും അമിത് ഷാ വ്യക്തമാക്കി.കശ്മീരിന് അനുവദിച്ചിരുന്ന പദവി താത്ക്കാലികം മാത്രമായിരുന്നുവെന്നും അദ്ദേഹമ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിന്റെ 68ആം പ്ലീനറി സെഷനില്‍ സംസാരിക്കവെയായിരുന്നു അമിത് ഷാ ഈ കാര്യം വ്യക്തമാക്കിയത്.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നത് മുതല്‍ തന്നെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങൾക്കുള്ള പദവികളും റദ്ദാക്കുമെന്ന് അഭ്യൂഹങ്ങള്‍ വ്യാപകമായി പരന്നിരുന്നു. എന്നാല്‍ ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഉദ്ദേശം വച്ച് കൊണ്ടുള്ള തെറ്റായ വിവരമായിരുന്നുവെന്നും അമിത് ഷാ വിശദിക്കരിച്ചു . ആർട്ടിക്കിൾ 371 റദ്ദാക്കുമെന്ന കാര്യം ഒരിക്കലും സംഭവിക്കില്ല എന്ന് അമിത് ഷാ പാര്‍ലമെന്റിലും പറഞ്ഞിരുന്നു. ആ കാര്യം തന്നെ അദ്ദേഹം വീണ്ടും അവിടെ ആവര്‍ത്തിച്ച് പറയുകയുണ്ടായി. ആര്‍ട്ടിക്കിള്‍ 371ല്‍ കേന്ദ്ര സര്‍ക്കാര്‍ തൊടുക പോലുമില്ല. പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെ കുറിച്ച് പലരും പല തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ താന്‍ വളരെ വ്യക്തമായി ഈ ഉറപ്പ് നൽകുകയാണെന്നും അമിത് ഷാ പറഞ്ഞു.മാത്രമല്ല ഒരു അനധികൃത കുടിയേറ്റക്കാരനെ പോലും ഈ രാജ്യത്ത് കഴിയാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കില്ല. അതാണ് ഞങ്ങളുടെ അര്‍പ്പണബോധമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. .പാകിസ്ഥാന്‍ വടക്ക് കിഴക്കന്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനും സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിക്കുന്നതായി മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു.സിവില്‍, ക്രിമിനല്‍ നിയമങ്ങളിലടക്കമുള്ള പദവികളാണ് ആര്‍ട്ടിക്കിള്‍ 371എ പ്രകാരം അനുവദിച്ചിരിക്കുന്നത്. നാഗാ ജനതയുടെ മതപരവും സാമൂഹികവുമായ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രത്യേക പദവി നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























