Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരുപതോളം പൂച്ചകളെ ക്രൂരമായി കൊലപ്പെടുത്തി..കുറ്റവാളികളെ ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ, നൽകുന്നവർക്ക് 'പെറ്റ ഇന്ത്യ' 50,000 രൂപ പാരിതോഷികം..


അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി; പിന്നാലെ ആംബുലൻസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു...


മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ല..ചൊവാഴ്ച മാത്രം 147 പേർക്ക് രോഗം സ്ഥിരീകരിച്ചു..ഈ മാസം ഇതുവരെ 1014 രോഗികളെയാണ് കണ്ടെത്തിയത്. 6 മരണവും..


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ഹൈദരാബാദ് ഹൈക്കോടതിയിലെ റിട്ടയേര്‍ഡ് ജഡ്ജിയും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറയുന്നത് . വേലി തന്നെ വിളവ് തിന്നുന്ന സംഭവമാണ് ഇത്. നിയമം പാലിക്കേണ്ടവരും മറ്റുള്ളവരെ നിയമം അനുസരിക്കാൻ ബോധവാന്മാരെക്കണ്ടവരും തന്നെയാണ് ഇത്തരം ഒരു തെറ്റ് ചെയ്തിരിക്കുന്നത് എന്നത് കുറ്റത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നു

21 SEPTEMBER 2019 05:06 PM IST
മലയാളി വാര്‍ത്ത

അഞ്ച് മാസങ്ങൾക്ക് മുൻപ് റിട്ടയേര്‍ഡ് ജഡ്ജി നൂതി രാമ മോഹന്‍ റാവുവും ഭാര്യയും മകനും ചേര്‍ന്ന് മരുമകളെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .. സംഭവത്തിൽ പോലീസ് മൂവരെയും അറസ്റ്റ് ചെയ്തു . റാവുവിന്റെ മരുമകള്‍ എം സിന്ധു ശര്‍മ്മയുടെ കുടുംബമാണ് ഏപ്രില്‍ ഇരുപതിന് പകര്‍ത്തിയ വീഡിയോ പുറത്തുവിട്ടത്.

സ്ത്രീധന പീഡനം നടക്കുന്നുവെന്നാരോപിച്ച് 30കാരിയായ സിന്ധു ശര്‍മ്മ ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ തുടര്‍നടപടികളുണ്ടായില്ല. താന്‍ നേരിട്ട ക്രൂര പീഡനങ്ങള്‍ വെളിവാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കൊപ്പം സിന്ധു പോലീസില്‍ ഏല്‍പിച്ചതോടെയാണ് കേസ് വീണ്ടും സജീവമാകുന്നത്. വീഡിയോയുടെ ആധികാരികത പോലീസ് പരിശോധിച്ചു വരികയാണ്

വീട്ടില്‍ നടക്കുന്ന ഒരു തര്‍ക്കത്തിനിടയില്‍ ആദ്യം റാവുവിന്റെ മകന്‍ വസിഷ്ടയാണ് ഭാര്യ സിന്ധുവിനെ മര്‍ദ്ദിക്കുന്നത്. സിന്ധുവിനെ പിടിച്ചുവലിച്ച്‌ തറയിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നുണ്ട്. പിന്നീട് റാവുവും സിന്ധുവിനെ മര്‍ദ്ദിക്കുന്നു. വസിഷ്ട മര്‍ദ്ദനം തുടരുമ്പോള്‍ റാവു സിന്ധുവിന്റെ കയ്യില്‍ പിടിച്ച് വലിക്കുകയും സോഫയിലേക്ക് തള്ളിയിടുകയും ചെയ്യുന്നുണ്ട് .

റാവുവിന്റെ ഭാര്യ എന്തൊക്കെയോ വിളിച്ചു പറയുന്നതും ദൃശ്യത്തിലുണ്ട് . അതിനിടെ ഇവരുടെ കുഞ്ഞുങ്ങള്‍ അമ്മയുടെ അരികിലേക്ക് വരുന്നുണ്ട്. സിന്ധുവിനെ വലിച്ചിഴക്കുമ്പോൾ ഇളയ കുഞ്ഞ് താഴെ വീഴുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണുന്നുണ്ട് ..

രണ്ടും മൂന്നും വയസ്സ് മാത്രം പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഭര്‍തൃ വീട്ടുകാര്‍ സിന്ധുവിനെ മര്‍ദ്ദിക്കുന്നത്. പല തവണ പുറത്ത് കടന്ന് ഓടി രക്ഷപ്പെടാന്‍ സിന്ധു ശ്രമിച്ചെങ്കിലും തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. നാല് വയസ്സുള്ള മകള്‍ ഇതിനിടയില്‍ സിന്ധുവിനെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്

വീഡിയോയുടെ ഒടുവില്‍ സിന്ധുവിന്റെ മകള്‍ മുറിയിലേക്ക് വരികയും അമ്മയുടെ മടിയില്‍ ഇരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കുട്ടിയെ ഇവിടെ നിന്നും വലിച്ചു മാറ്റി മുറിയില്‍ നിന്നും പുറത്താക്കുകയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്

ആന്ധ്രാപ്രദേശ്, മദ്രാസ് ഹൈക്കോടതികളില്‍ ജഡ്ജിയായിരുന്ന റാവു 2017 ഏപ്രിലിലാണ് റിട്ടയര്‍ ചെയ്തത്. ഏപ്രില്‍ 27ന് സിന്ധു ഹൈദ്രാബാദ് പോലീസ് ക്രൈം സ്‌റ്റേഷനില്‍ തന്റെ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. ഇരുപതിന് ഏറ്റ മര്‍ദ്ദനത്തില്‍ തനിക്ക് ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നതായും സിന്ധുവിന്റെ പരാതിയില്‍ പറയുന്നു.

ഭര്‍തൃ ഗൃഹത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടാണ് കഴിഞ്ഞ ഏപ്രിലില്‍ ഇത്തരമൊരു പരാതി സിന്ധു പോലീസിന് നല്‍കുന്നത്. തന്റെ മക്കളെ വിട്ടു തരണമെന്നാവശ്യപ്പെട്ട് ഭര്‍തൃ വീട്ടിനു മുന്നില്‍ വന്ന് പ്രതിഷേധിച്ചിരുന്നു സിന്ധു.

ഒടുവില്‍ ഹേബിയസ് ഹോര്‍പസ് ഫയല്‍ ചെയ്താണ് കുട്ടികളെ സിന്ധുവിന്റെ കസ്റ്റഡിയില്‍ ലഭിക്കുന്നത്.2012മുതല്‍ സ്ത്രീധനം ചോദിച്ച് സിന്ധുവിനെ മാനസികമായി പീഡിപ്പിക്കാരുണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷമായാണ് ശാരീരിക അക്രമം തുടങ്ങിയതെന്ന് സിന്ദുവിന്റെ വീട്ടുകാര്‍ പറയുന്നു.

പരാതി ലഭിച്ച ഏപ്രിലില്‍ തന്നെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമ പ്രകാരവും ഭര്‍തൃ വീട്ടുകാര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നെങ്കിലും വലിയ പുരോഗതി കേസിലുണ്ടായിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ ഹാജരാക്കിയതോടെയാണ് പോലീസ് തുടര്‍ നടപടികള്‍ കൈക്കൊണ്ടത്.

അതേസമയം വീഡിയോ യഥാര്‍ഥമല്ലെന്നാണ് സിന്ധുവിന്റെ ഭര്‍ത്താവ് വസിഷ്ഠയുടെ ആരോപണം. ഏപ്രിലില്‍ തന്നെ തന്റെ പക്കല്‍ വീഡിയോ ഉണ്ടായിരുന്നെങ്കിലും വിവാഹ മോചനത്തിന് നോട്ടീസ് അയച്ചതോടെയാണ് താന്‍ ഇത് പുറത്ത് വിട്ടതെന്നും സിന്ധു പറയുന്നു.

'എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു ദിവസമായിരുന്നു അത്. ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുൻപുള്ള ദിവസത്തേതാണ് ഈ വീഡിയോകള്‍. എനിക്ക് പറയാന്‍ പോലും കഴിയാത്ത സ്ഥലങ്ങളില്‍ അവര്‍ എന്നെ തല്ലി. 'സിന്ധു ശര്‍മ പ്രമുഖ പത്രങ്ങൾക്ക് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞു

മനുഷ്യത്വരഹിതമായ പെരുമാറ്റവും കഠിനമായ പീഡനവും ഉണ്ടായിരുന്നിട്ടും, താന്‍ അനുരഞ്ജനത്തിന് തയ്യാറാണെന്നും വിവാഹമോചനം തേടുന്നില്ലെന്നും സിന്ധു പറയുന്നു

'എന്റെ കുട്ടികള്‍ അച്ഛനില്ലാതെ വളരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഭര്‍ത്താവ് മാതാപിതാക്കളില്‍ നിന്ന് വേറിട്ട് നില്‍ക്കാന്‍ തയ്യാറാണെങ്കില്‍, ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് മടങ്ങാന്‍ തയ്യാറാണ്. അവരെ ശിക്ഷിക്കുകയല്ല എന്റെ ഉദ്ദേശ്യം, പക്ഷേ എനിക്ക് നീതി ആവശ്യമാണ്, ' എന്നാണ് സിന്ധു പറയുന്നത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്  (5 hours ago)

ലക്‌നൗ-ദമാം ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: പട്ടിക പുറത്തുവിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (5 hours ago)

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി  (5 hours ago)

ലഹരി വില്‍പന കേസുകളിലെ വിതരണ ശൃംഖലയിലെ കണ്ണികളെയും പിടികൂടി ബത്തേരി പൊലീസ്  (5 hours ago)

ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി  (6 hours ago)

കടയ്ക്കലില്‍ പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

ദുബൈയില്‍ പോയവരെല്ലാം ഹവാല കടത്താനാണോ പോയതെന്ന് മുഹമ്മദ് റിയാസ്  (6 hours ago)

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാനാവില്ലെന്ന് മുഖ്യമന്ത്രി  (7 hours ago)

റേഷന്‍ കടകളില്‍ നിന്ന് ധാന്യങ്ങള്‍ വാങ്ങാത്ത കാര്‍ഡുടമകള്‍ക്ക് അടുത്ത മാസം മുതല്‍ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കില്ല  (7 hours ago)

ചൈനയിലെ കപ്പല്‍ശാലയില്‍ വന്‍ തീപിടിത്തം; അപകടത്തില്‍ 25 പേര്‍ മരിച്ചു  (7 hours ago)

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ 'നന്ദു' കടുവയ്ക്ക് ദയാവധം  (7 hours ago)

തുടര്‍ച്ചയായ മൂന്ന് ദിവസം ബാങ്ക് അവധി  (9 hours ago)

കാണാതായ യുവതിയും യുവാവും ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍  (9 hours ago)

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു  (9 hours ago)

Malayali Vartha Recommends