തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി; കശ്മീരിനെ പറ്റി കേന്ദ്ര സർക്കാർ പറയുന്നത് സത്യമല്ല ; ആരോപണവുമായി അസദുദ്ദീന്‍ ഉവൈസി

കശ്മീരിനെ പറ്റി കേന്ദ്ര സര്‍ക്കാര്‍ പറയുന്ന കാര്യങ്ങളൊന്നും സത്യമല്ലെന്ന ആരോപണവുമായി എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി. കശ്‍മീരില്‍ ഇപ്പോൾ നടക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും ഉവൈസി വിമര്‍ശിക്കുകയുണ്ടായി.
എന്തിനാണ് കശ്മീരിൽ സ്കൂളുകള്‍ അടച്ചിടുന്നതെന്ന് ചോദിച്ച അദ്ദേഹം സര്‍ക്കാര്‍ സത്യമാണ് പറയുന്നതെങ്കില്‍ എന്തിനാണ് കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നും ആരാഞ്ഞു. തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാമെന്നും ഉവൈസി പറഞ്ഞു. മാത്രമല്ല കേസില്‍ ബല്‍വന്ത് സിങിന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച നടപടിയെയും ഉവൈസി വിമര്‍ശിക്കുകയുണ്ടായി. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിനെ വധിച്ച കേസിലായിരുന്നു ബല്‍വന്ത് സിംഗ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. ഈ നടപടിയെ ചൂണ്ടിക്കാട്ടി ഭീകരവാദത്തിനെതിരായ ബി.ജെ.പിയുടെ സന്ധിയില്ലാ സമരത്തെ ഉവൈസി ചോദ്യം ചെയ്‌യുകയും ചെയ്തു.
https://www.facebook.com/Malayalivartha


























