കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാന്‍ നടത്തിയിരുന്ന എല്ലാ നീക്കങ്ങള്‍ക്കും ഇതോടെ അവസാനം; ജമ്മു കശ്മീരിൻറെ വികസനത്തിനായി പദ്ധതികളുമായി കേന്ദ്ര സർക്കാർ

അടുത്ത ഏതാനും വർഷങ്ങൾക്കകം പാകിസ്ഥാനിൽ വലിയ രീതിയിലുള്ള വികസനം ഉണ്ടാകുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജമ്മു കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ വികസനം വരുത്തുന്നതോടെ പാകിസ്ഥാൻറെ പദ്ധതികൾ പൊളിയുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ 70 വര്‍ഷമായി പാകിസ്ഥാന്‍ നടത്തിയിരുന്ന എല്ലാ നീക്കങ്ങള്‍ക്കും ഇതോടെ അവസാനമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പക്ഷേ ജമ്മു കാശ്മീരില്‍ മാറ്റങ്ങളും വികസനങ്ങളും സംഭവിക്കുമ്പോള്‍ പാകിസ്ഥാന്‍ അടങ്ങിയിരിക്കില്ലെന്നും അതുകൊണ്ട് തന്നെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തി ജീവഹാനി ഒഴിവാക്കുവാനുള്ള നടപടികൾ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ എന്തിനാണ് ആശയവിനിമയ സംവിധാനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത് എന്ന വലിയ ചോദ്യം ഉയരുന്നുണ്ട് .
എന്നാൽ ഇത് സോഷ്യല്‍ മീഡിയ വഴിയും ഇന്റര്‍നെറ്റ് വഴിയുമുള്ള രാജ്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വിശദീകരിക്കുകയുണ്ടായി. പാകിസ്ഥാന് കശ്മീരില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ട് . കഴിഞ്ഞ 70 വര്‍ഷമായി ഈ താത്പര്യങ്ങള്‍ക്ക് ഏറെ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം ജമ്മു കശ്മീരിലെ കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയെ കുറിച്ചും, അവിടുത്തെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ചും സൂചിപ്പിക്കുകയുണ്ടായി . ജമ്മു കശ്മീരില്‍ ഇന്ത്യ വരുത്തിയ മാറ്റങ്ങള്‍ ആ പ്രദേശത്തെ സമാധാനത്തിലേക്കാണ് നയിക്കാന്‍ പോകുന്നത്. വളരെ നിർണായകമായ മാറ്റം വരുമ്പോള്‍ അതിന് പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും അത്തരമൊരു പ്രതികരണമാണ് പാകിസ്ഥാന്റെ പക്ഷത്ത് നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.
https://www.facebook.com/Malayalivartha


























