ബലാത്സംഗ കേസുകളില്‍ ബി.ജെ.പി നേതാക്കൾ പ്രതികളായപ്പോൾ സ്‌മൃതി മൗനം പാലിച്ചത് എന്തേ ? സ്‌മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയ രംഗത്ത്
കേന്ദ്ര വനിതാ ശിശു വികസനമന്ത്രി സ്മൃതി ഇറാനിക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത്. റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിക്കരിക്കുകയായിരുന്നു അവർ. രാജ്യത്ത് ബലാത്സംഗങ്ങള്‍ തുടര്‍ക്കഥയാകുമ്ബോള്‍ മൗനം പാലിക്കുന്ന സ്മൃതി ഇറാനി രാഹുലിനെതിരെ തിരിഞ്ഞത് ഇരട്ടത്താപ്പാണെന്ന് ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ആക്ഷേപം ഉയർത്തുന്നു.
'നാണമില്ലാത്ത സ്മൃതി' #ShamelessSmriti എന്ന ഹാഷ് ടാഗ് ആണ് പ്രചരിക്കുന്നത്. ഇതിൽ ഇന്ത്യ ട്വിറ്ററില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. ബലാത്സംഗ കേസുകളില്‍ പ്രതികളായ ബി.ജെ.പി നേതാക്കളുടെ പേരുകള്‍ അടക്കമാണ് പലരും ട്വീറ്റ് ചെയ്തത്. ഈ കേസുകളില്‍ സ്മൃതി പാലിച്ച മൗനവും ചോദ്യം ചെയ്യപ്പെടുന്നു.
https://www.facebook.com/Malayalivartha