പാകിസ്താന് ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം !
ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ രംഗത്ത് എത്തിയിരിക്കുകയാണ് . ആഗോളതലത്തില്‍ നടക്കുന്ന ഭീകരാക്രമണങ്ങളിലെല്ലാം തന്നെ പാകിസ്താന്റെ കാല്‍പ്പാദം പതിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യ പറഞ്ഞപ്പോൾ പാകിസ്താന് എന്ത് മറുപടിയാണ് പറയാനുള്ളത് അംഗീകരിച്ചേ പറ്റുകയുള്ളു കാരണം അതാണ് വാസ്തവം . ജമ്മു കശ്മീര്‍, പൗരത്വ ബില്‍ എന്നീ വിഷയങ്ങള്‍ പാകിസ്താന്‍ സഭയില്‍ ഉന്നയിച്ചതിനെ വിമര്‍ശിച്ചായിരുന്നു ഇന്ത്യയുടെ പരാമര്‍ശം.
നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കാന്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന രാജ്യമാണ് പാകിസ്താന്‍. ഭീകരര്‍ അവിടെ സുരക്ഷിതരാണ്. സമാധാനം ഉണ്ടാകാണമെങ്കില്‍ പരസ്പര സഹകരണമാണ് ആവശ്യം. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഇതിനെ നിസാരവത്കരിക്കാന്‍ സാധിക്കില്ല. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയായ പൗലോമി ത്രിപാതി സഭയില്‍ വ്യക്തമാക്കി.
എന്നാൽ ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധിയായ മുനീര്‍ അക്രം നടത്തിയ പ്രസംഗത്തിന്റെ നല്ലൊരു ശതമാനവും ഇന്ത്യയേയും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളേയും കുറിച്ചുള്ളതായിരുന്നു. ജമ്മു കശ്മീര്‍, ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി ബില്‍, ദേശീയ പൗരത്വ രജിസ്റ്റര്‍, അയോധ്യ വിധി തുടങ്ങിയ വിഷയങ്ങളാണ് മുനീര്‍ അക്രം സഭയില്‍ ഉന്നയിച്ചത്.
ഇന്ത്യ പാകിസ്താനെതിരെ രൂക്ഷമായ ഭാഷയിൽ തന്നെയാണ് മറുപടി നൽകിയത്. അന്താരാഷ്ട്ര തലത്തില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാകിസ്താന്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പുസ്തകങ്ങള്‍ക്ക് പകരം തോക്കുകളാണ് വെച്ചുകൊടുക്കുന്നതെന്ന വിമര്‍ശനമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. കൊടുംവിഷമുള്ള ഭീകരരെ കയറ്റി അയച്ച് പാകിസ്താന്‍ ആഗോള സമാധാനം തകര്‍ക്കുകയാണ്. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പാകിസ്താന്‍ ഉന്നയിക്കുന്നതെന്നും പൗലോമി ത്രിപാതി വ്യക്തമാക്കി.
അതേസമയം മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനകളായ ലഷ്കറെ തയിബ, ജമാ അത്തുദ്ദ അവ എന്നിവയുടെ സ്ഥാപകനുമായ ഹാഫിസ് സയീദിനു (69) മേൽ പാക്ക് ഭീകരവിരുദ്ധ കോടതി, ഭീകരപ്രവർത്തനത്തിനു സാമ്പത്തികസഹായം ചെയ്തുവെന്ന കുറ്റം ചാർത്തി. സയീദിനു പുറമേ മുഖ്യ സഹായികളായ ഹാഫിസ് അബ്ദുൽ സലാം ബിൻ മുഹമ്മദ്, മുഹമ്മദ് അഷ്റഫ്, സഫർ ഇക്ബാൽ എന്നിവരുടെ പേരിലും ജഡ്ജി അർഷാദ് ഹുസൈൻ ഭൂട്ട ഇതേ കുറ്റം ചുമത്തി.
ഭീകരർക്കെതിരായി നടപടിയെടുക്കാൻ രാജ്യാന്തര സമ്മർദം അതിശക്തമായ പശ്ചാത്തലത്തിലാണ് ഈ നടപടി. ഭീകരർക്കു സഹായം നൽകുന്നതടക്കം 27 കാര്യങ്ങളിൽ ഫെബ്രുവരിക്കകം നടപടിയെടുത്തില്ലെങ്കിൽ പാക്കിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് രാജ്യാന്തര സമിതിയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഒക്ടോബറിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ തന്നെ ‘ഗ്രേ ലിസ്റ്റി’ലാണ് പാക്കിസ്ഥാൻ.
https://www.facebook.com/Malayalivartha