Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ഒരു രാജ്യം ഒരു നിയമം- അതാണല്ലോ മോദിജിയും അമിത്ഷാജിയും കണ്ട സ്വപ്‌നം, ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് അവര്‍ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്, എന്നാല്‍ അവരു തന്നെ അതിന് തുരങ്കം വച്ചിരിക്കുകയാണ്

21 DECEMBER 2019 01:07 PM IST
മലയാളി വാര്‍ത്ത

ഒരു രാജ്യം ഒരു നിയമം- അതാണല്ലോ മോദിജിയും അമിത്ഷാജിയും കണ്ട സ്വപ്‌നം. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായാണ് അവര്‍ ആദ്യം കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത്. എന്നാല്‍ അവരു തന്നെ അതിന് തുരങ്കം വച്ചിരിക്കുകയാണ്. അതിങ്ങനെയാണ്... പൗരത്വ ഭേദഗതി ബില്‍ നിയമമാക്കിയതിന് തൊട്ടുപിന്നാലെ പാര്‍ലമെന്റില്‍ അമിത്ഷാ മറ്റൊരു ബില്ല് കൂടി അവതരിപ്പിച്ചു. മണിപ്പൂരില്‍ ഐ.എല്‍.പി നടപ്പാക്കിക്കൊണ്ടുള്ള ബില്ല് ആയിരുന്നു ഇത്. അര്‍ധരാത്രിയാണ് രാഷ്ട്രപതി ആ ബില്ലില്‍ ഒപ്പുവെച്ചത്. ഐ.എല്‍.പി അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റുമായി മണിപ്പൂരില്‍ എത്തുന്നവര്‍ക്ക് സ്ഥിരതാമസമോ കച്ചവടമോ കൃഷിയോ അനുവദിക്കുകയില്ല. അപ്പോള്‍ എങ്ങനെ ഒരു രാജ്യം ഒരു നിയമം നടപ്പാക്കാനാകും എന്ന ചോദ്യം ഉയരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മണിപ്പൂരില്‍ വലിയ പ്രക്ഷോഭം രൂപപ്പെട്ട് വരുമെന്ന് മനസ്സിലാക്കി അത് തണുപ്പിക്കാനാണ് ഐ.എല്‍.പി അവിടെ ബാധകമാക്കിയത്. ഇതോടെ മണിപ്പൂരില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനാകില്ല. ഇതിനൊപ്പം മറ്റൊരു ഊരാക്കുടുക്കില്‍ കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ വീണിരിക്കുന്നത്. അസം, മേഘാലയ, സിക്കിം സംസ്ഥാനങ്ങളും ഐ.എല്‍.പി ആവശ്യമുന്നയിച്ച് പ്രക്ഷോഭം തുടങ്ങിയിട്ടുണ്ട്. ത്രിപുരയും ഐ.എല്‍.പി തങ്ങള്‍ക്കും ബാധകമാക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട്. ഐ.എല്‍.പി നിയമം അനുസരിച്ച് ഇന്ത്യയുടെ കിഴക്കന്‍ മേഖലകളെ സര്‍ക്കാരിന് സംരക്ഷിത പ്രദേശമായി പ്രഖ്യാപിക്കാന്‍ കഴിയും. ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടായ നിയമമാണിത്. ഇങ്ങനെ പ്രഖ്യാപിക്കപ്പെടുന്ന പ്രദേശത്തേക്ക് ഇന്ത്യക്കാര്‍ക്ക് യഥേഷ്ടം പ്രവേശിക്കാനാവില്ല. അതിന് പ്രാദേശിക സര്‍ക്കാരില്‍ നിന്ന് പ്രത്യേകം അനുമതി തേടേണ്ടതുണ്ട്. അതാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്.

അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഐ.എല്‍.പി പ്രാബല്യത്തിലുണ്ട്. ഒരു യാത്രാ രേഖയാണ് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ പൗരന്മാര്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനോ, അവിടെ ജീവിക്കുന്നതിനോ പ്രത്യേക പെര്‍മിറ്റ് വേണം. ഇവിടെ ജോലി ആവശ്യത്തിനായും താമസത്തിനായും വരുന്നവര്‍ തീര്‍ച്ചയായും ഈ അനുമതി കയ്യില്‍ കരുതണം. ഏഴ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മൂന്നിടത്ത് മാത്രമാണ് ഐ.എല്‍.പി ബാധകമായിരുന്നത്. അതാണ് മണിപ്പൂരിന് കൂടി ബാധകമാക്കിയത്. മേഘാലയ, സിക്കിം, അസം എന്നീ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഐ.എല്‍.പി ബാധകമല്ല. ഐ.എല്‍.പി പെര്‍മിറ്റ് ഉള്ളിടങ്ങളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നിയമം പറയുന്നു.

ആ നിലയ്ക്ക് കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ബി.ജെ.പിയുടെ കൃത്യമായ അജണ്ടയായിരുന്നെന്നും മോദിയും അമിത്ഷായും അതിനായി തന്ത്രപൂര്‍വ്വം കളിച്ചു എന്നും വ്യക്തമല്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഭരണഘടനയിലെ 370ാം വകുപ്പ് എടുത്ത് കളയുക എന്നത്. അതിനായി പ്രധാനമന്ത്രിയും കേന്ദ്രആഭ്യന്തരമന്ത്രിയും ഉറച്ചനിലപാട് സ്വീകരിച്ചു. അവരെ ഈ നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചത് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനമായിരുന്നു. അതിലൂടെയാണ് കോണ്‍ഗ്രസ് കാലങ്ങളായി കാശ്മീരില്‍ അധികാരം കയ്യാളിയിരുന്നത്. എത്രോ കൊല്ലമായി കാശ്മീരി പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നു. അവര്‍ക്ക് സ്വന്തം ഭൂമിയിലേക്ക് പോകാനാകുന്നില്ല. കോണ്‍ഗ്രസ് വരുത്തിവെച്ച ചരിത്രപരമായ വീഴ്ചകളാണ് മോദിക്കും അമിത്ഷായ്ക്കും കരുത്തും ആയുധവും ആകുന്നത്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (8 minutes ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (23 minutes ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (40 minutes ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (53 minutes ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (55 minutes ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (1 hour ago)

കോവൂർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി  (1 hour ago)

ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും.  (1 hour ago)

നവംബർ 2 നാണ് പ്രതി പിടിയിലായത്  (2 hours ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (2 hours ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (2 hours ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (3 hours ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (3 hours ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends