ഈ കൊടും ക്രൂരതയ്ക്ക് മാപ്പില്ല : അതിർത്തിയിൽ പാക് സൈന്യം ഇന്ത്യൻ പൗരന്റെ തലയറുത്തു മാറ്റി.. രണ്ടു പേർ കൊല്ലപ്പെട്ടു
മാപ്പില്ലാക്രൂരതകാട്ടി പാകിസ്ഥാൻ.. അബദ്ധത്തിൽ അതിർത്തി കടന്ന ഇന്ത്യൻ പൗരനെ പാക്ക് സൈന്യം മൃഗീയമായി കൊന്നു.. രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തത് പാക് അതിർത്തി സേനാ വിഭാഗമായ ബോർഡർ ആക്ഷൻ ടീം (BAT)ആണ് . അബദ്ധത്തിൽ അതിർത്തിക്കപ്പുറത്തേക്ക് പോയ ചുമട്ടു തൊഴിലാളിയെ ആണ് വധിച്ചത്. വെടിവെച്ചതിനു ശേഷം ശിരസ്സറുത്തു മാറ്റി വീണ്ടും കണ്ണില്ല ക്രൂരത കാണിച്ചു. .വെള്ളിയാഴ്ച, ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവമുണ്ടായത്.
കസാലിയൻ ഗ്രാമവാസികളും ചുമട്ടു തൊഴിലാളികളുമായ മുഹമ്മദ് അസ്ലം (28), അൽത്താഫ് ഹുസൈൻ (23) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്തുക്കളും സഹപ്രവർത്തകരുമായ മൂന്നുപേരെ പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവയവങ്ങൾ ഛേദിച്ച അവസ്ഥയിൽ കണ്ടെത്തിയ മുഹമ്മദ് അസ്ലമിന്റെ ശിരസ് അറുത്തെടുത്ത നിലയിലായിരുന്നു.
ഇന്ത്യൻ പൗരന്മാർ ഇത്ര ക്രൂരമായി വധിക്കപ്പെടുന്നത് ഇതാദ്യമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും കരസേനാ മേധാവി എം.എം. നരവനെ പറഞ്ഞു . അതിർത്തിയിൽ പാകിസ്ഥാൻ സൈന്യം രണ്ട് ഇന്ത്യൻ പൗരന്മാരെ ക്രൂരമായി വധിച്ച സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജനറൽ നരവനെ.
“ഇന്ത്യൻ പട്ടാളക്കാരോട് ഇതിലും ക്രൂരമായ രീതിയിൽ പണ്ടും പാകിസ്താൻ സൈന്യം പെരുമാറിയിട്ടുണ്ട്.എന്നാൽ, ഇന്ത്യൻ പൗരന്മാരുടെ നേരെ ഇത്രയും മനുഷ്യത്വമില്ലാത്ത നടപടി ഇതാദ്യമാണ്. ഇത്തരം പ്രാകൃതവും കിരാതവുമായ നടപടികൾ അഭിമാനമുള്ള ഒരു സൈന്യവും ചെയ്യുകയില്ല, അതുകൊണ്ടുതന്നെ ഇന്ത്യൻ സൈന്യം സൈന്യത്തിന്റേതായ രീതിയിൽ തീർച്ചയായും ശക്തമായ നടപടികൾ കൈക്കൊള്ളും” എന്ന് ഡൽഹിയിൽ വെച്ച് നടന്ന പത്രസമ്മേളനത്തിൽ ജനറൽ എം.എം. നരവനെ പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha