ഡൽഹി കലാപ ബാധിത പ്രദേശങ്ങളിൽ മരണം 20 ആയി ഉയർന്നു...പലയിടത്തും ആക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്
ഡൽഹി കലാപ ബാധിത പ്രദേശങ്ങളിൽ മരണം 20 ആയി ഉയർന്നു...പലയിടത്തും ആക്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ. നിരവധിപ്പേർക്കാണ് അക്രമണത്തിൽ പരിക്കേറ്റത്.
വടക്കുകിഴക്കൻ ഡൽഹിയിൽ ഇന്ന് മാത്രം ഏഴ് പേർ മരിച്ചു . 48 പോലീസുകാര്‍ ഉള്‍പ്പെടെ 180 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇതില്‍ 70 പേര്‍ക്ക് വെടിയേറ്റാണ് പരിക്കേറ്റത്. നിരവധി പേരുടെ നില അതീവ ഗുരുതരമാണ്. വിവിധയിടങ്ങളിലുണ്ടായ ആക്രമണങ്ങളിൽ നിരവധി പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി.
കലാപം നിയന്ത്രിക്കാൻ കഴിയാത്തതിനാൽ ഡൽഹിയിൽ സൈന്യത്തെ ഇറക്കണമെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെടുന്നത് . ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഗോകുൽപുരിയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്. അക്രമികൾ കടകൾക്ക് തീയിട്ടതായാണ് റിപ്പോർട്ടുകൾ. പ്രശ്ന ബാധിത പ്രദേശങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. ഇന്നലെ രാത്രിയാണ് ഇദ്ദേഹം പ്രശ്നബാധിത മേഖലകളിലെത്തി സാഹചര്യം വിലയിരുത്തിയത്
24 മണിക്കൂറിനിടെ അമിത് ഷാ മൂന്നുപ്രാവശ്യം ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി . ഡല്‍ഹി പോലീസും ആഭ്യന്തരവകുപ്പ് ഉന്നതരും പങ്കെടുത്ത യോഗം യോഗം മൂന്നു മണിക്കൂറോളം നീണ്ടു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന ചുമതലയുള്ള സ്‌പെഷല്‍ കമ്മീഷണറായി നിയമിച്ച എസ് എന്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.
ഡല്‍ഹിയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ദേഹത്തിന്റെ തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി. പത്മവിഭൂഷണ്‍ പി പരമേശ്വരഞ്ചിയ്ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ഥനാ യോഗം തിരുവനന്തപുരത്ത് ഒരുക്കിയിരുന്നു . രാജ്യതലസ്ഥാനത്ത് കലാപം തുടരുന്നതിനിടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷ മേഖലയിലിറങ്ങി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. സീമാപുരിയില്‍ എത്തി അജിത് ഡോവല്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
നിലവിൽ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും 11 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. അതേസമയം ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കൂടുതൽ കേന്ദ്രസേനയെയും രംഗത്തിറക്കിയിട്ടുണ്ട്.
ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്കു ബുധനാഴ്ച അവധി നൽകിയിട്ടുണ്ട് . ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ അഭ്യർഥന മാനിച്ച് ഫെബ്രുവരി 26ന് നടക്കേണ്ട സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. വടക്കുകിഴക്കൻ ഡൽഹിയിലെ പരീക്ഷകൾ മാത്രമാണ് മാറ്റിയതെന്നാണ് സിബിഎസ്ഇ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha