ജനതാ കര്‍ഫ്യു ഒരാഴ്ച്ചയാക്കണം, കാര്യങ്ങള്‍ ഗുരുതരമെന്ന് ഡോ. അര്‍വിന്ദ് കുമാര്‍

രാജ്യത്തു കൊറോണ പടരുന്ന സാഹചര്യത്തിൽ ഇന്നത്തെ 'ജനതാ കര്‍ഫ്യു' ഒരു ദിവസത്തേക്ക് മാത്രമായി നിജപ്പെടുത്താതെ ഒരാഴ്ചക്കാലത്തേക്ക് നീട്ടണമെന്നു പ്രശസ്ത ആരോഗ്യ വിദഗ്ദന്‍ ഡോക്ടര്‍ അര്‍വിന്ദ് കുമാര്‍...
ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സര്‍ ഗംഗ റാം ഹോസ്പിറ്റലിന്റെ ചെസ്റ്റ് സര്‍ജറി വിഭാഗം ചെയര്‍മാന്‍ കൂടിയായ അര്‍വിന്ദ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. രാജ്യം ഇതിനോടകം തന്നെ കൊറോണ രോഗബാധയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കാമെന്നും അദ്ദേഹം പറയുന്നു
കൊറോണ വൈറസ് ബാധ അതിന്റെ രണ്ടാം ഘട്ടത്തിലാണെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാട് . എന്നാൽ ഇത് തെറ്റാണെന്നും കൊറോണ വൈറസിന്റെ വ്യാപനം സാമൂഹ്യവ്യാപനത്തിലേക്ക് മാറിയിരിക്കാമെന്നും ആണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്
ഇപ്പോള്‍ കാണുന്നത് 'ടിപ്പ് ഒഫ് ദി ഐസ്‌ബെര്‍ഗ്' മാത്രമാണെന്ന് താന്‍ മുന്‍പേതന്നെ സംശയിച്ചിരുന്നുവെന്നും രാജ്യത്തെ സ്ഥിതിവിശേഷം അതീവ ഗൗരവതരമാണെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളതിനേക്കാള്‍ നിരവധി മടങ്ങ് കൂടുതലായിരിക്കാം രോഗികളുടെ എണ്ണം. ഏത് സമയത്തും ഇതൊരു പൊട്ടിത്തെറിക്ക് വഴിമാറാം. അദ്ദേഹം പറയുന്നു.
കൊറോണ രോഗത്തിന്റെ രണ്ടാം ഘട്ടത്തില്‍ വ്യക്തികളില്‍ മാത്രമായിരിക്കും രോഗം കാണപ്പെടുക. ഈ ഘട്ടത്തില്‍ രോഗം പടരുന്നത് ഏകദേശം കൃത്യമായി മനസിലാക്കാനും സാധിക്കും.എന്നാല്‍ മൂന്നാം ഘട്ടം എത്തി സമൂഹത്തിലേക്ക് രോഗം പടര്‍ന്നാല്‍ ആര്‍ക്കെല്ലാം രോഗം വരുമെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല.
രോഗബാധിതരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടിവരുന്ന കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനാൽ ജനതാ കര്‍ഫ്യു ചുരുങ്ങിയത് ഒരാഴ്ചത്തേക്കെങ്കിലും നീട്ടുന്നതാണ് നല്ലതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം
https://www.facebook.com/Malayalivartha
























