കോവിഡ് പോസിറ്റീവായ വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; കുടുംബത്തിലെ ഏഴുപേര്‍ക്കും രോഗബാധയാണെന്ന് പരാതി, ഡൽഹിയിൽ ദയനീയമായ അവസ്ഥ
കൊവിഡ് പോസിറ്റീവായ രോഗിയെ ഡല്‍ഹിയിലെ ലോക് നായക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് റിപ്പോർട്ട്. ചൂരിവാല സ്വദേശിയായ നസീം എന്നയാളാണ് പരാതി നൽകിക്കൊണ്ട് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതേതുടർന്ന് ഇയാള്‍ക്കും കുടുംബത്തിലെ നവജാത ശിശു ഉള്‍പ്പെടെ ഏഴുപേര്‍ക്കും കോവിഡാണെന്ന് സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു എന്ന അദ്ദേഹം വ്യക്തമാക്കുന്നത്. തുടര്‍ന്ന് ബുധനാഴ്ച രാത്രി നസീം ഉള്‍പ്പെടെ മൂന്നുപേര്‍ ലോക് നായക് ആശുപത്രിയില്‍ എത്തിയെങ്കിലും ഇവര്‍ക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു.
അതേസമയം ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നസീം, ഇയാളുടെ മകന്‍, സഹോദരന്‍, രണ്ടു മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് രാത്രി ലോക്നായക് ആശുപത്രിയിയത്. എന്നാല്‍ ഇവര്‍ക്ക് ചികിത്സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ തായറായില്ല എന്നാണ് പരാറ്റിഹിയിൽ വ്യക്തമാക്കുന്നത്. കൊവിഡ് കാറ്റഗറി മൂന്നില്‍ ഉള്‍പ്പെട്ടതാണ് ലോക് നായക് ആശുപത്രിയെന്നും ഇത് പ്രകാരം തീവ്രപരിചരണ വിഭാഗത്തിലോ വെന്‍റിലേറ്ററിലോ പ്രവേശിപ്പിക്കേണ്ട രോഗികള്‍ക്കാണ് മുന്‍ഗണന എന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടുമണിക്കൂറോളം ഇവര്‍ ആശുപത്രിക്ക് മുന്നില്‍ ഇരുന്നു. പൊലീസിെന്റ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്ന് നസീം വെളിപ്പെടുത്തുകയുണ്ടായി.
അതോടൊപ്പം തന്നെ വിഷയം വളരെ വലിയ വിവാദമായി. അതോടെ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടര്‍ ജെ.സി പാസേയ്യുടെ നിര്‍ദേശപ്രകാരം കുഞ്ഞുള്‍പ്പെടെ മൂന്നുപേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് തന്നെ. ഇതിനോടകം തന്നെ നസീമിെന്റ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളും കോവിഡ് രോഗികള്‍ക്കായി ആശുപത്രികളെ മൂന്ന് വിഭാഗങ്ങളായി തരംതിരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മൂന്ന് തരത്തിലുള്ള കോവിഡ് ആശുപത്രികളിലും വൈറസ് ബാധ സംശയമുള്ളവര്‍ക്കും സ്ഥിരീകരിച്ചവര്‍ക്കും പ്രത്യേകം വിഭാഗം ഉണ്ടായിരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha