രാജ്യത്ത് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം ആരംഭിക്കാനൊരുങ്ങി കേന്ദ്ര റെയില്‍വെ മന്ത്രാലയം: അരുതെന്നു സംസ്ഥാനങ്ങൾ
രാജ്യത്ത് കൊറോണ സമൂഹ വ്യാപനം ഉണ്ടാകുമോ എന്ന ഭയം നിലനിൽക്കെയാണ് ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിത്തുടങ്ങാൻ റെയില്‍വെയുടെ തീരുമാനം എടുക്കുന്നത്. . എന്നാല്‍,വിവിധ സംസ്ഥാനങ്ങളാണ് ദീര്‍ഘദൂര ട്രെയിനുകള്‍ ഓടിക്കരുതെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. ഇതേതുടര്‍ന്ന് ജൂണ്‍ 1 മുതല്‍ തീവണ്ടി ഗതാഗതം പുന:സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. നാലാംഘട്ട ലോക്ക്ഡൗണ്‍ മെയ് 31 നു അവസാനിക്കാനിരിക്കെയാണ് റയിൽവെയുടെ തീരുമാനം
കേരളത്തില്‍ രാജധാനി സ്‌പെഷല്‍ കൂടാതെ എറണാകുളം- നിസാമുദ്ദീന്‍ മംഗള, തിരുവനന്തപുരം- ലോകമാന്യതിലക് നേത്രാവതി, എറണാകുളം- നിസാമുദ്ദീന്‍ തുരന്തോ, തിരുവനന്തപുരം- കണ്ണൂര്‍, തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി ട്രെയിനുകളാണ് ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് ഓടേണ്ടത്.
പ്രത്യേക തീവണ്ടികള്‍ക്ക് പുറമെ 200 തീവണ്ടികളാണ് രാജ്യത്ത് സര്‍വീസ് പുതുതായി ആരംഭിക്കുക. നേത്രാവതി, തുരന്തോ, മംഗള, ജനശതാബ്ദി ഉള്‍പ്പെടെയുള്ള തീവണ്ടികളാകും സര്‍വീസ് ആരംഭിക്കുക. എല്ലാ ദിവസവും ട്രെയിൻ സർവീസ് നടത്തും എയർകണ്ടീഷൻ ഇല്ലാത്ത സെക്കൻഡ് ക്ലാസ് ട്രെയിനുകളാകും സർവീസ് നടത്തുക എന്നാണു റെയിൽവേ അറിയിക്കുന്നത്
ജൂണ്‍ ഒന്നുമുതല്‍ എറണാകുളം- തിരുവനന്തപുരം പാതയില്‍ റെയില്‍വെ പ്രതിദിന തീവണ്ടികള്‍ ഓടിക്കും. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നു രാവിലെ 7.45 ന് പുറപ്പെടുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ (06302) 12.30 ന് എറണാകുളത്ത് എത്തും. എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 1 ന് പുറപ്പെടുന്ന തീവണ്ടി (06301) വൈകീട്ട് 5.30 ന് തലസ്ഥാനത്ത് എത്തും
തിങ്കളാഴ്ച മുതല്‍ തിരുച്ചിറപ്പള്ളി- നാഗര്‍കോവില്‍ സൂപ്പര്‍ഫാസ്റ്റ് ഓടിത്തുടങ്ങും. തിരുച്ചിറപ്പള്ളിയില്‍ നിന്നു രാവിലെ ആറിന് പുറപ്പെടുകയും നാഗര്‍കോവിലില്‍ ഉച്ചയ്ക്ക് 1 ന് എത്തുകയും ചെയ്യും. നാഗര്‍കോവില്‍- തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3 ന് പുറപ്പെട്ട് രാത്രി 10.15 ന് തിരുച്ചിറപ്പള്ളിയില്‍ എത്തുകയും ചെയ്യും. നാഗര്‍കോവില്‍- തിരുച്ചിറപ്പള്ളി തീവണ്ടി ഉച്ചയ്ക്ക് 3 ന് പുറപ്പെട്ട് രാത്രി 10.15 ന് തിരുച്ചിറപ്പള്ളിയില്‍ എത്തുമെന്നും റെയിൽവേ വ്യക്തമാക്കി
https://www.facebook.com/Malayalivartha