Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

6 വര്‍ഷത്തിനകം ഇന്ത്യയുടെ 'സ്വന്തം 'ഇരട്ട എൻജിൻ യുദ്ധവിമാനം; വരുന്നു. ചില കളികൾ കാണാനും, ചിലത് പഠിപ്പിക്കാനും; നാവിക സേനയ്ക്ക് വേണ്ടി മാറ്റം വരുത്തിയ ലഘുയുദ്ധവിമാനമായ തേജസിന്റെ വിജയകരമായ കപ്പലിലെ ലാന്‍ഡിങ്ങിന് പിന്നാലെ മറ്റൊരു സുപ്രധാനമായ നീക്കവുമായി ഇന്ത്യ

04 JUNE 2020 10:39 PM IST
മലയാളി വാര്‍ത്ത

നാവിക സേനയ്ക്ക് വേണ്ടി മാറ്റം വരുത്തിയ ലഘുയുദ്ധവിമാനമായ തേജസിന്റെ വിജയകരമായ കപ്പലിലെ ലാന്‍ഡിങ്ങിന് പിന്നാലെ മറ്റൊരു സുപ്രധാനമായ നീക്കവുമായി ഇന്ത്യ. നാലാം തലമുറ സൂപ്പര്‍സോണിക് യുദ്ധവിമാനങ്ങളില്‍ ഏറ്റവും ഭാരം കുറഞ്ഞവയും ചെറുതുമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ്. മാര്‍ച്ച് 17-ാനണ് തേജസ് എഫ്ഒസി ആദ്യ പറക്കല്‍ നടത്തിയത്. ബെഗളൂരുവിലായിരുന്നു വിജയകരമായ പരീക്ഷണ പറക്കല്‍. ഇപ്പോഴിതാ തദ്ദേശിയമായി ഇരട്ട എഞ്ചിന്‍ യുദ്ധവിമാനം വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനുള്ള അനുവാദം എയ്‌റോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി ( എ.ഡി.എ)ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കി.

നിലവില്‍ വ്യോമസേനയുടെ ഭാഗമായി മാറിയ തേജസിന്റെ രൂപകല്പന നിര്‍വഹിച്ചത് എ.ഡി.എ ആണ്. മെയ് 22ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തദ്ദേശിയമായി പുതിയ യുദ്ധവിമാനം വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായി പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത നേടാനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിരോധ ഇറക്കുമതി പരമാവധി വെട്ടിക്കുറച്ച് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്നാണ് കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നടപടി.

ആറ് വര്‍ഷത്തിനുള്ളില്‍ പുതിയ യുദ്ധ വിമാനത്തിന്റെ പ്രോട്ടോടൈപ്പിന്റെ പരീക്ഷണം നടക്കുമെന്നും 10 വര്‍ഷത്തിനുള്ളില്‍ അവ സൈന്യത്തിന്റെ ഭാഗമാവുകയും ചെയ്യുമെന്നാണ് നിലവില്‍ കണക്കുകൂട്ടിയിരിക്കുന്നത്. നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യ, ഉടന്‍ സേനയുടെ ഭാഗമാകാന്‍ പോകുന്ന ഐഎന്‍എസ് വിക്രാന്ത് എന്നിവയില്‍ വിന്യസിക്കുന്നതിനായാണ് വിമാനം വികസിപ്പിക്കുന്നത്.

നിലവില്‍ നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിച്ച തേജസ് യുദ്ധവിമാനത്തിന്റെ പരിഷ്‌കരിച്ച പതിപ്പായിരിക്കും പുതിയതായി വികസിപ്പിക്കാന്‍ ശ്രമിക്കുന്നത്. തേജസ് വിമാനത്തിന് ഒറ്റ എഞ്ചിന്‍ മാത്രമാണുള്ളത്.

നാവിക സേനയ്ക്ക് വേണ്ടി വികസിപ്പിക്കാനൊരുങ്ങുന്ന വിമാനത്തിന് വ്യോമസേനയ്ക്ക് വേണ്ടി തയ്യാറാക്കിയ അഡ്വാന്‍സ്ഡ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് പദ്ധതിയിലെ സവിശേഷതകള്‍ ഉണ്ടാകുമെങ്കിലും റഡാര്‍ സിഗ്നലുകളെ കബളിപ്പിക്കുന്ന സംവിധാനങ്ങള്‍ ഉണ്ടായേക്കില്ലെന്നാണ് വിവരങ്ങള്‍.

പുതിയ വിമാനത്തിനായി തയ്യാറാക്കിയ മൂന്ന് മാതൃകകള്‍ എ.ഡി.എ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ നാവിക സേന ഉപയോഗിക്കുന്ന മിഗ്-29കെ വിമാനങ്ങള്‍ക്ക് പകരക്കാരനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തിലാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം.

ആറ് എയര്‍ ടു എയര്‍ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാകും ഈ വിമാനമെന്നാണ് കരുതുന്നത്. തദ്ദേശിയമായി വികസിപ്പിച്ച തേജസിന്റെ എം.കെ-2 വേരിയന്റിനേക്കാള്‍ കൂടുതല്‍ മികച്ച യുദ്ധവിമാനമാണ് വികസിപ്പിക്കാനായി ലക്ഷ്യമിടുന്നത്.

ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിരവധി പ്രധാന പോയിൻറുകളിൽ നാവികസേന കപ്പലുകൾ തുടർച്ചയായ സാന്നിധ്യം കാത്തുസൂക്ഷിക്കുന്നു. ദേശ സുരക്ഷയോടൊപ്പം ദുരന്തനിവാരണവും കൂടിയാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വിദേശ രാജ്യങ്ങൾക്ക് വരെ ഇതുവഴി സഹായമെത്തിക്കാൻ കഴിയും. മാനുഷിക സഹായവും ദുരന്ത നിവാരണവും തൽക്ഷണം ലഭ്യമാക്കാൻ ഈ വിന്യാസം ഉപകരിക്കും.

കോവിഡിെൻറ പശ്ചാത്തലത്തിൽ ഞങ്ങൾ നേരിട്ട വെല്ലുവിളികൾ വ്യത്യസ്തവും അതുല്യവുമായിരുന്നു. എന്നാൽ, രാജ്യത്തിനായി അത്തരം ആവശ്യങ്ങൾ ഏറ്റെടുക്കാൻ ഇന്ത്യൻ നാവികസേന എപ്പോഴും തയ്യാറാണ്. കൂടുതൽ കപ്പലുകൾ വിന്യസിക്കാനും സാഹചര്യം ആവശ്യപ്പെടുന്നതനുസരിച്ച് യാത്ര നടത്താനും ഞങ്ങൾ ഒരുക്കമാണ്. ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലും രാജ്യത്തിന് മികച്ചത് സമ്മാനിക്കാൻ ഞങ്ങൾ പ്രവൃത്തിക്കും.

 കാര്യങ്ങൾ ഇങ്ങനെ ഓക്കേ എന്നെങ്കിലും നാവിക സേനയിലെ ചിലരെങ്കിലും സോഷ്യൽ മീഡിയ വഴി ശത്രുക്കളുടെ രഹസ്യാന്വേഷണ ഏജൻസികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തിക്കൊടുക്കുന്നുണ്ട്. ഇതേത്തുടർന്നാണ് സേന ശക്തമായ നടപടി സ്വീകരിച്ചത്. ഇന്ത്യൻ നാവികസേനയിലെ രഹസ്യം ചോർത്തൽ റാക്കറ്റ് തകർത്തതിനെ തുടർന്നാണ് ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾ വഴി സെൻസിറ്റീവ് വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയത്.

റാക്കറ്റുമായി ബന്ധപ്പെട്ട ഏഴ് നാവികരെയും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാനുമായും റാക്കറ്റിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. ഹവാലയുമായി വരെ ബന്ധമുള്ള പ്രതികളായ നാവികർ നാവിക കപ്പലുകളും അന്തർവാഹിനികളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ പാക്കിസ്ഥാനിലേക്ക് അയച്ചിരുന്നുവെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (4 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (4 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (5 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (5 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (5 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (6 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (6 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (6 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (7 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (7 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (7 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (8 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (9 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (9 hours ago)

Malayali Vartha Recommends