Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..

03 JULY 2020 05:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..

അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..

ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ

 ലോകം കൈപ്പിടിയിലൊതുക്കാൻ വെമ്പുന്ന ചൈനീസ് വ്യാളിക്ക്, ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അടിമുടി പേടിയാണ്. ആ പേരു കേൾക്കുമ്പോൾതന്നെ ചൈന കാതുകൾ കൂർപ്പിക്കും...വിറയ്ക്കും... ഇത് നല്ലതു പോലെ മനസ്സിലാക്കിയിട്ടുണ്ട് ഇന്ത്യ ..

1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വന്നതും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കിയതുമാണ് അന്ന് ചൈനയെ പ്രകോപിപ്പിച്ചത് ..

ഇപ്പോൾ ഇന്ത്യ - ചൈന അതിർത്തി തർക്കം രൂക്ഷമായിരിക്കെ ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ ഭാരതരത്ന നൽകാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത് .

സംഘപരിവാർ സംഘടനയായ ഭാരത് - ടിബറ്റ് സഹയോഗ് മഞ്ച് (ബിടിഎസ്എം) ആണ് ദലൈമാമയ്‌ക്ക് ഭാരതരത്ന നൽകി ആദരിക്കണമെന്ന ആവശ്യം കേന്ദ്രത്തിന് മുന്നിൽ വെച്ചത്.

ചൈനീസ് സർക്കാരിൻ്റെ ടിബറ്റൻ അധിനിവേശത്തിൻ്റെ പ്രതീകമായ ദലൈമാമയ്‌ക്ക് ഭാരതരത്ന നൽകുന്നതിലൂടെ ചൈനയ്‌ക്ക് ശക്തമായ മറുപടി നൽകാൻ കഴിയുമെന്ന് ബിടിഎസ്എം വ്യക്തമാക്കുന്നു. ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിനുള്ള മറുപടിയായി ഈ തീരുമാനത്തെ പരിഗണിക്കണമെന്നും കേന്ദ്രത്തോടെ സംഘടന ആവശ്യപ്പെടുന്നു.

ദലൈലാമയ്ക്ക് ഇന്ത്യ അഭയം നല്‍കിയതിന്റെ ചൈനീസ് മറുപടിയായിരുന്നു 1962ലെ യുദ്ധമെങ്കിൽ ഇപ്പോൾ ചൈനക്ക് ഇന്ത്യ നൽകുന്ന കനത്ത പ്രഹരമാണ് ദലൈലാമയ്ക്ക് ഭാരത രത്ന നൽകുന്നത്

ബിടിഎസ്എമ്മിൻ്റെ ആവശ്യം സജീവ പരിഗണനയിലുണ്ടെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ.

ചൈനയുടെ ഭാഗത്ത് നിന്നും കടുത്ത എതിർപ്പുണ്ടാകുമെന്ന് ഉറപ്പുള്ളതിനാൽ നിലവിലെ സാഹചര്യമടക്കമുള്ള എല്ലാ വശങ്ങളും പഠിച്ച ശേഷമാകും കേന്ദ്രത്തിൻ്റെ തീരുമാനം. ചർച്ചകളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന ആവശ്യം വിവിധ രാജ്യങ്ങൾ ഉന്നയിച്ചിട്ടുള്ളതിനാൽ ചൈനയെ പ്രകോപിപ്പിക്കുന്ന തീരുമാനങ്ങൾ ഈ ഘട്ടത്തിൽ സ്വീകരിക്കരുതെന്ന ഉപദേശവും കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്.

ജൂലൈ ആറിനാണ് ദലൈലാമയുടെ ജന്മദിനം. ‘അറിവിന്റെ അധിപൻ’ എന്നാണ് ദലൈലാമ എന്ന വാക്കിനർഥം. 16–ാം നൂറ്റാണ്ടിലെ മംഗോളിയൻ രാജാവ് ടിബറ്റിലെ ഒരു ബുദ്ധഭിക്ഷുവിന്റെ ജ്‌ഞാനത്തിൽ ആകൃഷ്‌ടനായി അനുയായിയായി. അന്നു രാജാവ് സമ്മാനിച്ച ബഹുമതിയാണു ദലൈലാമ.

ആ പാരമ്പര്യത്തിലെ ഇങ്ങേയറ്റത്തുള്ള ദലൈലാമയെ തേടി 1989–ൽ സമാധാനത്തിനുളള നൊബേൽ പുരസ്കാരം, 1994–ൽ ഫ്രാങ്ക്ളിൻ ഡി റൂസ്‌വെൽറ്റ് ഫ്രീഡം മെഡൽ, 2006–ൽ യുഎസ്എ പരമോന്നത സിവിലിയൻ ബഹുമതി, 2011–ൽ മഹാത്മാഗാന്ധി രാജ്യാന്തര സമാധാന സമ്മാനം, 2015–ൽ ലിബർട്ടി പുരസ്കാരം, ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള (ഏകദേശം 9.45 കോടി രൂപ ) ബ്രിട്ടനിലെ ടെംപിൾടൺ സമ്മാനം ഉൾപ്പെടെ നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (2 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (2 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (3 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

Ram Temple donation theft അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ച് കോടതി  (3 hours ago)

വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം തുടക്കത്തിന്റെ പോസ്റ്റർ പുറത്ത്; ചിത്രം ആകാംക്ഷയോടെ കാത്തിരുന്നു പ്രേഷകർ  (3 hours ago)

'വരവ്' ജൂലൈ പതിനാറിന് വരും; ഷാജി കൈലാസ് ചിത്രത്തിൽ അർജ്ജുൻ അശോക് നായകൻ  (3 hours ago)

DIVE ACCIDENT അവസാന നിമിഷം ഡാൻസും പാട്ടും..  (4 hours ago)

Protocol-officer-suspended പ്രോട്ടോക്കോൾ ഉദ്യോഗസ്ഥന് സസ്പെൻഷൻ  (4 hours ago)

തിരുവനന്തപുരം കോര്‍പറേഷനില്‍ സംഘര്‍ഷം  (4 hours ago)

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (4 hours ago)

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (5 hours ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (5 hours ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (7 hours ago)

Malayali Vartha Recommends