രാത്രയിൽ ഒരു സംഘം വിളിച്ച് കൊണ്ടുപ്പോയി; രാവിലെ കാണുന്നത് ഞെട്ടിക്കുന്ന കാഴ്‌ച്ച; ബിജെ പി എം എൽ എയെ മരിച്ച നിലയിൽ കണ്ടെത്തി
പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ യെ പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എയെ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എംഎല്‍എ ദേബേന്ദ്രനാഥ് റോയ് ആണ് മരിച്ചത്. എന്നാൽ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് ബിജെപിയുടെ ആരോപണം . നോര്‍ത്ത് ദിനാജ്പൂര്‍ ജില്ലയിലെ മാര്‍ക്കറ്റില്‍ ഇന്ന് രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. പട്ടിക ജാതി സംവരണ മണ്ഡലമാണ് ഹെംതാബാദ്. ഇവിടെ സിപിഎം ടിക്കറ്റിലായിരുന്നു ദേബേന്ദ്രനാഥ് റോയ് മല്‍സരിച്ചതും ജയിച്ചതും. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇദ്ദേഹം ബിജെപിയില്‍ ചേരുകയും ചെയ്തു.
ഹെംതാബാദിലെ ഒരു കടയോട് ചേര്‍ന്നാണ് റോയിയെ തൂങ്ങിയ നിലയില്‍ കണ്ടതെന്ന് പോലീസ് ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഅറിയിച്ചത് . ഇദ്ദേഹത്തിന്റെ വീടും ഏകദേശം ഇതിന് അടുത്താണ്. കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. നാട്ടുകാര്‍ ഇക്കാര്യം ശരിവയ്ക്കുന്നുവെന്നും ബംഗാള്‍ ബിജെപി ട്വീറ്റിൽ ചെയ്തുപറയുന്നു . സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണോ അദ്ദേഹം ചെയ്ത തെറ്റ് എന്നും സംസ്ഥാന നേതൃത്വം ചോദിച്ചുക്കുകയുകയും ചെയ്തു . ബിജെപിയുടെ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
രാത്രി ഒരുമണിക്ക് ഒരു സംഘം ആളുകള്‍ ദേബേന്ദ്രനാഥ് റോയിയുടെ വീട്ടിലെത്തിയിരുന്നു. ഇവര്‍ക്കൊപ്പം പുറത്തേക്ക് പോയതായിരുന്നു എംഎല്‍എ എന്ന് ബന്ധുക്കള്‍ പറഞ്ഞു. പിന്നീട് രാവിലെയായിരുന്നു കടകളുടെ വരാന്തയില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. ആദ്യം കണ്ടവര്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. നേതാക്കളെ കൊലപ്പെടുത്തിയാല്‍ ബംഗാളിലെ ബിജെപി ഇല്ലാതാകില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് കൈലാഷ് വിജയവര്‍ഗിയ പ്രതികരിക്കുകയും ചെയ്തു. .
https://www.facebook.com/Malayalivartha