കണ്ണില്ലാത്ത ക്രൂരത ...കുട്ടിയെ കൊന്ന ശേഷവും അമ്മയോട് 45 ലക്ഷം ചോദിച്ചു; കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ഒൻപതുവയസ്സുകാരനെ കൂട്ടിക്കൊണ്ടു പോയി കൊന്നു തള്ളി... അമ്മ വസന്തയെ 18 തവണ വിളിച്ച് കുട്ടിയെ വിട്ടുകിട്ടാന്‍ 45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.. ആർത്തി മൂത്ത് പണം കാണാനായി സ്‌കൈപ്പില്‍ വിളിച്ചതോടെ കുടുങ്ങി...

കണ്ണില്ലാത്ത ക്രൂരത ...കുട്ടിയെ കൊന്ന ശേഷവും അമ്മയോട് 45 ലക്ഷം ചോദിച്ചു; കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ഒൻപതുവയസ്സുകാരനെ കൂട്ടിക്കൊണ്ടു പോയി കൊന്നു തള്ളി... അമ്മ വസന്തയെ 18 തവണ വിളിച്ച് കുട്ടിയെ വിട്ടുകിട്ടാന്‍ 45 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.. ആർത്തി മൂത്ത് പണം കാണാനായി സ്‌കൈപ്പില്‍ വിളിച്ചതോടെ കുടുങ്ങി...
തെലങ്കാനയിലെ മഹ്ബൂബാബാദില്‍ ഞായറാഴ്ച വൈകിട്ട് ആണ് സംഭവം നടന്നത് .. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന ദീക്ഷിത് റെഡ്ഡി എന്ന ഒൻപതു വയസുകാരനെ അയല്‍വാസിയായ യുവ മെക്കാനിക്ക് ബൈക്കിലെത്തി ഒപ്പം കൂട്ടുകയായിരുന്നു. പരിചയമുള്ള മാമനായതുകൊണ്ട് കുട്ടി അയാളോടൊപ്പം പോയി .പിന്നെയാരും ദീക്ഷിത്തിനെ ജീവനോടെ കണ്ടിട്ടില്ല
വൈകിട്ട് കളിക്കാന്‍ പോയ ദീക്ഷിത് വീട്ടില്‍ തിരിച്ചെത്താതിരുന്നതോടെ പരിഭ്രാന്തരായ മാതാപിതാക്കള്‍ പിന്നെ കാണുന്നത് കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ആണ് . ഞായറാഴ്ച മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടിയത് വ്യാഴാഴ്ച ആണ് .മന്ദ സാഗര്‍ എന്ന അയല്‍വാസി ദീക്ഷിത്തിനെ കഴുത്തുഞെരിച്ചു കൊന്നുവെന്നാണു പൊലീസിന്റെ കണ്ടെത്തല്‍.
മഹ്ബൂബാബാദില്‍ താമസിക്കുന്ന ടിവി ജേണലിസ്റ്റായ രഞ്ജിത് റെഡ്ഡിയുടെ മകനാണ് ദീക്ഷിത്. അടുത്തു പരിചയമുള്ളതു കൊണ്ടാണ് മന്ദ വിളിച്ചപ്പോള്‍ അയാള്‍ക്കൊപ്പം പോയ കുട്ടിയെ നഗരത്തിനു പുറത്തേക്കു കൊണ്ടുപോയ മന്ദ ലഹരിമരുന്നു നല്‍കി മയക്കി ബന്ദിയാക്കി വയ്ക്കുകയായിരുന്നു.
ഞായറാഴ്ച തന്നെ കുട്ടിയുടെ അമ്മയോട് പണം ആവശ്യപ്പെട്ട് മന്ദ വിളിച്ചിരുന്നു. വിവരം പോലീസി അറിയിച്ചാൽ കുട്ടിയെ കൊന്നുകളയുമെന്നും ഭീഷണി ഉണ്ടായിരുന്നു. കുട്ടിയെ ഒന്നും ചെയ്യരുതെന്നും പണം എങ്ങനെ എങ്കിലും എത്തിക്കാമെന്നും മാതാപിതാക്കൾ കരഞ്ഞു പറഞ്ഞിരുന്നു ..
ബുധനാഴ്ച വൈകിട്ട് മാതാപിതാക്കള്‍ കുറച്ചു പണവും ആഭരണങ്ങളുമായി ഇയാള്‍ ആവശ്യപ്പെട്ട സ്ഥലത്ത് എത്തിയെങ്കിലും മന്ദ അവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇടയ്‌ക്കെപ്പോഴോ ദീക്ഷിത്ത് തന്നെ തിരിച്ചറിയുമെന്ന് ഭയപ്പെട്ട മന്ദ കുട്ടിയെ കഴുത്തുഞെരിച്ചു കൊന്ന ശേഷം മൃതദേഹം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു.
കുട്ടിയെ കാണാത്തതിനെ തുടർന്ന് മാതാപിതാക്കൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു . തുടർന്ന് നടത്തിയ പോലീസ് ഇടപെടലിലാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
നഗരത്തിലെ സിസിടിവികള്‍ ഒഴിവാക്കി തന്ത്രപൂര്‍വമാണ് മന്ദ, ദീക്ഷിത്തിനെ കടത്തിക്കൊണ്ടു പോയതെന്നു പൊലീസ് പറഞ്ഞു. ദീക്ഷിത്തിന്റെ അമ്മ വസന്തയെ 18 തവണ ബന്ധപ്പെട്ട മന്ദ 45 ലക്ഷം രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. കുട്ടിയെ കൊന്നു കഴിഞ്ഞും ഇയാള്‍ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
പണം കാണാനായി സ്‌കൈപ്പില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടതാണ് മന്ദയ്ക്കു കെണിയായത്. ഇതോടെ പൊലീസ് ഇയാളെ ട്രാക്ക് ചെയ്ത് പിടികൂടുകയായിരുന്നു. പിന്നീട് മന്ദ തന്നെ യാണ് ദീക്ഷിതിന്റെ മൃതദേഹം പൊലീസിനു കാട്ടിക്കൊടുത്തത്.
https://www.facebook.com/Malayalivartha