'നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്'; ബി ജെ പിയിലേക്ക് കൂടുമാറിയ സുവേന്ദുവുമായി നേരിട്ട് ഏറ്റുമുട്ടാനൊരുങ്ങി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി; നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുമെന്ന് സുപ്രധാന പ്രഖ്യാപനം
ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സുപ്രധാന പ്രഖ്യാപനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍നിന്ന് ജനവിധി തേടുമെന്ന് മമത ബാനര്‍ജി പറഞ്ഞു. കഴിഞ്ഞ മാസം ബി ജെ പിയിലേക്ക് കൂടുമാറിയ വിമതനേതാവ് സുവേന്ദു അധികാരിയാണ് പശ്ചിമ ബംഗാള്‍ നിയമസഭയില്‍ നന്ദിഗ്രാമിനെ പ്രതിനിധീകരിച്ചിരുന്നത്. ഇവിടെക്കാണ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി മമത എത്തുന്നത്.
'നന്ദിഗ്രാം എന്റെ ഭാഗ്യ സ്ഥലമാണ്, ഞാന്‍ ഇവിടെനിന്നും മത്സരിക്കും' എന്നാണ് ഒരു പൊതുയോഗത്തില്‍ പങ്കെടുക്കവെ മമത പ്രഖ്യാപിച്ചത്. നന്ദിഗ്രാമിലെ കര്‍ഷക സമരത്തെ പിന്തുണച്ചതാണ് ഇടതുപക്ഷത്തെ പരാജയപ്പെടുത്തി 2011ലെ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്താന്‍ മമതയെ സഹായിച്ചത്. ബി ജെ പിയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കിലും മണ്ഡലം തങ്ങളെ കൈവിടില്ലെന്ന ഉറച്ചവിശ്വാസം ത്രിണമൂല്‍ കോണ്‍ഗ്രസിനുണ്ട്.
തൃണമൂലിന്റെ ജനകീയ നേതാവായ സുവേന്ദു അധികാരി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബി ജെ പിയില്‍ ചേര്‍ന്നതിനുളള രാഷ്ട്രീയ മറുപടി കൂടിയാണ് നന്ദിഗ്രാമില്‍ മത്സരിക്കാനുളള മമതയുടെ തീരുമാനമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha