തമിഴ്‌നാട്ടിൽ കോൺഗ്രസ്സിന് ഇരുപത് സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് സ്റ്റാലിൻ; ഉമ്മൻ ചാണ്ടി ഇടപെട്ടിട്ടും നിലപാട് കടുപ്പിച്ച് ഡി എം കെ
തമിഴ്നാട്ടിൽ കോൺഗ്രസ് സീറ്റ് വിഭജനത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമേ നല്കാനാകു എന്ന് ഡി എം കെ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട്ടിൽ കോൺഗ്രസിന് ഇരുപത് സീറ്റിൽ കൂടുതൽ നൽകില്ലെന്നാണ് സ്റ്റാലിൻ പറഞ്ഞത്. കഴിഞ്ഞ തവണ മത്സരിച്ച നാല്‍പ്പത് സീറ്റില്‍ കൂടുതല്‍ വേണമെനന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുളള സംഘമാണ് ഡി എം കെയുമായി ചര്‍ച്ച നടത്തിയത്.
തമിഴ്‌നാടിന്റെ ചുമതലയുളള എ ഐ സി സി അംഗം ദിനേശ് ഗുണ്ടുറാവു, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി നാരായണസാമി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പുതുച്ചേരിയില്‍ ഭരണം നഷ്‌ടമായത് ഉള്‍പ്പടെയുളള സാഹചര്യങ്ങള്‍ ഡി എം കെ കോണ്‍ഗ്രസ് നേതാക്കളോട് ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോർട്ടുകൾ.
പുതുച്ചേരിയില്‍ സഖ്യമായി മത്സരിക്കാനില്ലെന്ന് ഡി എം കെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സഖ്യ സാദ്ധ്യത കോണ്‍ഗ്രസ് ഇതുവരെ തളളിയിട്ടില്ല. ബിഹാറിന് പിന്നാലെ പുതുച്ചേരിയിലും തിരിച്ചടി നേരിട്ടതോടെ കോണ്‍ഗ്രസ് ബാധ്യതയായെന്ന വിലയിരുത്തലിലാണ് ഇപ്പോൾ ഡിഎംകെ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റ് കോണ്‍ഗ്രസിന് നല്‍കിയതാണ്. എട്ട് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചത്. നിലവിലെ സാഹചര്യത്തിൽ 21 സീറ്റില്‍ അധികം നല്‍കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഇപ്പോൾ സ്റ്റാലിൻ. കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ നല്‍കിയാല്‍ അധികാരത്തിലെത്താനുള്ള സാധ്യത മങ്ങുമെന്നാണ് ഡിഎംകെയ്ക്കുള്ളിൽ ഇപ്പോൾ നിലനിൽക്കുന്ന വിമര്‍ശനം. രാഹുല്‍ഗാന്ധിയുടെ നിർദ്ദേശപ്രകാരം ഉമ്മൻ ചാണ്ടി, ദിനേശ് ഗുണ്ടുറാവു, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ സ്റ്റാലിനുമായി ചര്‍ച്ച നടത്തിയെങ്കിലും ഡിഎംകെ വഴങ്ങിയിട്ടില്ല.
https://www.facebook.com/Malayalivartha