അവരെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്നു... ആത്മഹത്യയാണെന്നു തോന്നിപ്പിക്കാന്‍ മരത്തില്‍ കെട്ടിത്തൂക്കി; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികളെ അസം പോലീസ് പൊക്കിയത് 72 മണിക്കൂറിനുള്ളിൽ
അസമിലെ കൊക്ക്രാജാര്‍ ജില്ലയിൽ പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിലായി. സംഭവത്തെ കുറിച്ച് അന്വേഷണ സംഘം പറയുന്നത് ഇങ്ങനെയാണ്.
'അവരെ ബലാത്സംഗം ചെയ്തു, പിന്നെ കൊന്നു. ആത്മഹത്യയാണെന്നു തോന്നിപ്പിക്കാന്‍ മരത്തില്‍ കെട്ടിത്തൂക്കി'- കേസുമായി ബന്ധപ്പെട്ട് ഏഴു പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. 16, 14 വയസുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.
പ്രതികളില്‍ മൂന്നു പേരാണ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തതെന്നു പൊലീസ് അറിയിച്ചു. പിന്നീട് കൊലപ്പെടുത്തിയ ശേഷം മരത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. ഇവര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് വ്യക്തമാക്കി. ഞായറാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
72 മണിക്കൂറിനുള്ളില്‍ കേസ് തെളിയിക്കാന്‍ കഴിഞ്ഞുവെന്ന് എസ്.പി. പ്രതീക് വിജയ കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ മുഖ്യമന്ത്രി ഹിമാന്ത ബിശ്വാസ് ശര്‍മ സന്ദർശനം നടത്തി.
https://www.facebook.com/Malayalivartha