കുടുംബകലഹത്തെ തുടർന്ന് പെൺമക്കളെ പെട്രോളൊഴിച്ചു കത്തിച്ച അമ്മ അറസ്റ്റിൽ; ഒരാൾ മരിച്ചു മറ്റൊരുമകൾ ഗുരുതരാവസ്ഥയിൽ
കർണാടകത്തിലെ കോലാർ ജില്ലയിലെ അഞ്ജനാദ്രി മലയിൽ കുടുംബകലഹത്തെ തുടർന്ന് പെൺമക്കളെ പെട്രോളൊഴിച്ചു കത്തിച്ച അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ ഏഴുവയസ്സുകാരി മരിച്ചു. ആറുവയസ്സുകാരി ഗുരുതരാവസ്ഥയി ചികിത്സയിലാണ്.ആന്ധ്രാ സ്വദേശിനിയായ യുവതിയാണ് അറസ്റ്റിലായത്. ഭർത്താവുമായുണ്ടായ വഴക്കിനെ തുടർന്ന് ഏഴും ആറും വയസ്സുള്ള പെൺമക്കളെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം ജീവനൊടുക്കാൻ ശ്രമിക്കുക ആയിരുന്നു.
ആന്ധ്രാപ്രദേദേശ് സ്വദേശിയായ ജ്യോതി (25) യാണ് പെൺകുട്ടികളുടെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ നിലവിളി കേട്ട് പ്രഭാതസവാരിക്കാർ ഓടിയെത്തി രക്ഷപ്പെടുത്തുമ്പോൾ ജ്യോതി സ്വയം തീകൊലുത്താൻ ശ്രമിക്കുകയായിരുന്നു. അപ്പോഴേക്കും ഇളയ മകൾ പൊള്ളലേറ്റ് മരിച്ചിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മുൾബഗൽ സ്ഥലത്തെത്തി. തുടർന്ന് പോലീസ് സബ് ഇൻസ്‌പെക്ടർ മഞ്ജുനാഥ് സ്ഥലത്തെത്തി. ആംബുലൻസ് വരുന്നത് വരെ കാത്തുനിൽക്കാതെ ഇദ്ദേഹം കുട്ടിയെ തനിയെ താങ്ങി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തു. ജ്യോതി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണെന്നും ചോദ്യം ചെയ്തു വരികയാണെന്നും മഞ്ജുനാഥ് പറഞ്ഞു.
ആന്ധ്രയിലെ ചിറ്റൂർ കുറുവപ്പള്ളി സ്വദേശി ജ്യോതിയെ മുലുബാഗിലു പൊലീസ് അറസ്റ്റ് ചെയ്തത്. ജ്യോതിയുടെ മകൾ അക്ഷയയാണ് മരിച്ചത്. ഇളയമകൾ ഉദയശ്രീ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ജ്യോതിയും ഭർത്താവ് തിരുമലേഷും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha