ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ യാത്രികൻ അടുത്ത വർഷം അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിൽ പോകുവാൻ തയ്യാറെടുക്കുന്നു; പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ബൈഡനും തമ്മിലുള്ള ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലൂടെ ഇന്ത്യയ്ക്ക് വമ്പൻ നേട്ടങ്ങൾ ഉണ്ടാകുകയാണ്. ഇപ്പോൾ പങ്കു വയ്ക്കാനുള്ള വിവരവും അത്തരത്തിൽ സന്തോഷം നൽകുന്ന ഒന്നു തന്നെയാണ്, ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ യാത്രികൻ അടുത്ത വർഷം അന്താരാഷ്ട്ര സ്പെയ്സ് സ്റ്റേഷനിൽ പോകുവാൻ തയ്യാറെടുക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ബൈഡനും തമ്മിലുള്ള ചർച്ചയിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയിലെ യാത്രികരിലൊരാളായിരിക്കാം യാത്രയിൽ പങ്കു ചേരുന്നത്. ഇന്ത്യയ്ക്ക് ഈ യാത്ര വളരെ നേട്ടമായി മാറും.കാരണം ബഹിരാകാശത്ത് സ്വന്തം സ്പെയ്സ് സ്റ്റേഷൻ ലക്ഷ്യമിടുന്നുണ്ട് ഇന്ത്യ .
ഗഗൻയാന്റെ പ്രാധാന്യം ഈ കാരണത്താൽ കുറയില്ല.ഇതിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്, ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കുന്ന സ്വന്തം സാങ്കേതികവിദ്യയാണ് . നാലുയാത്രികർക്ക് റഷ്യയിൽ പരിശീലനം കൊടുത്തു . അമേരിക്കയിലെ ജോൺസൺ സ്പെയ്സ് സെന്ററിൽ ആറുമാസത്തെ പരിശീലനം നൽകുവാനൊരുങ്ങുകയാണ് .
ഒരു വനിതയെ ഉൾപ്പെടുത്തും. ഗഗൻയാൻ യാത്രികരിൽ ഒന്നോ രണ്ടോപേരെ സ്പെയ്സ് എക്സിലോ, ബോയിംഗ് സ്റ്റാർ ലൈനറിലോ ബഹിരാകാശത്ത് എത്തിച്ച് പ്രായോഗിക പരിജ്ഞാനം നൽകാനും ധാരണയിലെത്തിയിരിക്കുകയാണ് . ഇതിനായി ഇന്ത്യ 200കോടി നൽകുവാനൊരുങ്ങുകയാണ് .
https://www.facebook.com/Malayalivartha
























