കുതുകാൽ വെട്ടി അമേരിക്ക... പിന്നിൽ നിന്ന് കുത്തി യൂറോപ്പ്... ഇന്ത്യയെ നെഞ്ചോട് ചേർത്ത് പുടിന്റെ ആ സർപ്രൈസ്... കുറിക്ക് കൊള്ളുന്ന മറുപടി

സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം , റഷ്യ ഇന്ത്യയുമായി അതേ അടുത്ത ബന്ധം നിലനിർത്തി; അന്താരാഷ്ട്ര തലത്തിൽ, ഇരു രാജ്യങ്ങളും പങ്കിടുന്നു aപ്രത്യേക ബന്ധം . റഷ്യയും ഇന്ത്യയും തങ്ങളുടെ പരസ്പര ബന്ധത്തെ "പ്രത്യേകവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം" ആയി കണക്കാക്കുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏകധ്രുവ ലോകക്രമത്തിന്റെ തകർച്ചയോടെ ബൈപോളാർ ലോകത്തിന് പകരം ഓരോ ധ്രുവമായും മൾട്ടിപോളാർ ലോകക്രമം സൃഷ്ടിക്കുന്നതിനുള്ള താൽപ്പര്യം ഇന്ത്യയും റഷ്യയും ഒരുമിച്ച് വിന്യസിച്ചു.
പരമ്പരാഗതമായി, ഇന്തോ-റഷ്യൻ തന്ത്രപരമായ പങ്കാളിത്തം അഞ്ച് പ്രധാന ഘടകങ്ങളിലാണ് നിർമ്മിച്ചിരിക്കുന്നത്: രാഷ്ട്രീയം, പ്രതിരോധം, സിവിൽ ആണവോർജം , തീവ്രവാദ വിരുദ്ധ സഹകരണം , അതുപോലെ ബഹിരാകാശ യാത്രയുടെ പുരോഗതിയും പര്യവേക്ഷണവും. മുൻ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി രഞ്ജൻ മത്തായി റഷ്യയിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഈ അഞ്ച് പ്രധാന ഘടകങ്ങൾ എടുത്തുകാണിച്ചു.
മെയ്ക് ഇൻ ഇന്ത്യ പദ്ധതിയെ പുകഴ്ത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. ഇന്ത്യൻ സാമ്പത്തിക രംഗത്ത് വ്യക്തമായ മാറ്റമുണ്ടാക്കാൻ പദ്ധതിക്കായെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിനിടെയാണ് പുട്ടിൻ ഇക്കാര്യം പറഞ്ഞത്. റഷ്യൻ ടെലിവിഷൻ നെറ്റ്‌വർക്കാണ് പുടിന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്. റഷ്യയുടെ ഏജൻസി ഫോർ സ്ട്രാറ്റജിക് ഇനിഷേറ്റീവ് യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു പുടിന്റെ പ്രസ്താവന.
റഷ്യയിലെ ആഭ്യന്തര ഉത്പന്നങ്ങളും ബ്രാൻഡുകളും പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുടെ ഉദാഹരണമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രശംസ. ‘ഇന്ത്യയിലെ നമ്മുടെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തിന് തുടക്കമിട്ടതെന്ന് പുടിൻ പറഞ്ഞു. കുറച്ച് വർഷം മുൻപ് അവതരിപ്പിച്ച മെയ്ക് ഇൻ ഇന്ത്യ പദ്ധതി വളരെ വ്യക്തമായ മാറ്റം സാമ്പത്തിക രംഗത്തുണ്ടാക്കി.
ഇതിൽ നിന്ന് ഇന്ത്യക്ക് അനുകൂലമായ ഫലങ്ങൾ ലഭിച്ചു. മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ ആശയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ വ്യക്തമായ സ്വാധീനം ചെലുത്തിയെന്നും പുടിൻ കൂട്ടിച്ചേർത്തു. യുക്രൈൻ യുദ്ധത്തിന് ശേഷം യുഎസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധം രാജ്യത്തെ ബാധിച്ചിട്ടില്ലെന്ന് റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
2014 ലാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത്. ഇന്ത്യയെ ആഗോള ഉല്പാദന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സൈനിക, ബഹിരാകാശ രംഗത്തടക്കം പദ്ധതി വിജയകരമായി തുടരുകയാണ്.കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ, ഇന്ത്യ- റഷ്യ ബന്ധത്തെ പുകഴ്ത്തി നടത്തിയ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയെയും മോദിയെയും പുകഴ്ത്തി പുടിൻ രംഗത്തെത്തിയത്.
ഇന്ത്യയും റഷ്യയുമായുള്ള ബന്ധം വളരെ ശക്തമാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം പ്രതിരോധ ആവശ്യങ്ങൾക്കാണെന്ന മട്ടിൽ കുറച്ചുകാണുന്നത് അബദ്ധമാണെന്നുമാണ് ജയ്‌ശങ്കർ പറഞ്ഞത്. റഷ്യയുമായുള്ള ബന്ധം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിൽ മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha



























