സ്വാതന്ത്ര്യദിന പ്രസംഗം..12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലും തലപ്പാവ് ധരിച്ചെത്തുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി..ഇത്തവണ മോദി എത്തിയത് കാവി തലപ്പാവ് ധരിച്ചാണ്..

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗം ഒരു തീപ്പൊരി പ്രസംഗം ആയിരുന്നു .
പ്രധാനമന്ത്രിയെന്ന നിലയില്‍ തന്റെ 12-ാം സ്വാതന്ത്ര്യദിന പ്രസംഗത്തിലും തലപ്പാവ് ധരിച്ചെത്തുന്ന പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി.
സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിന പരിപാടികളിലും പ്രധാനമന്ത്രിയുടെ വസ്ത്രധാരണത്തില്‍ തിളങ്ങുന്നതും ഈ വര്‍ണ്ണാഭമായതുമായ തലപ്പാവുകളാണ്.79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമിടാന്‍ ഇത്തവണ മോദി എത്തിയത് കാവി തലപ്പാവ് ധരിച്ചാണ്.
ഒപ്പം വെളുത്ത കുർത്തയും കാവി നിറത്തിലുള്ള ജാക്കറ്റും ധരിച്ചു. 2014 മുതല്‍ എല്ലാ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി വര്‍ണ്ണാഭമായ തലപ്പാവ് ധരിച്ചാണ് എത്താറുള്ളത്. കഴിഞ്ഞ വര്‍ഷം 2024ൽ, മൾട്ടി-ഹ്യൂഡ് ഡിസൈനിൻ്റെ സവിശേഷതയുള്ള ലെഹാരിയ പാറ്റേൺ ഫീച്ചർ ചെയ്യുന്ന ഊർജ്ജസ്വലമായ രാജസ്ഥാനി ശൈലിയിലുള്ള തലപ്പാവ് മോദി ധരിച്ചിരുന്നു.2023ൽ ചുവന്ന പാറ്റേണുകളുള്ള മഞ്ഞ നിറത്തിലുള്ള തലപ്പാവാണ് അദ്ദേഹം തിരഞ്ഞെടുത്തത്. അതിനൊപ്പം പരമ്പരാഗത കുര്‍ത്തയും ജാക്കറ്റും ഒരു സ്റ്റോളും ധരിച്ചു. ത്രിവർണ പതാകയുടെ പാറ്റേണിലുള്ള തലപ്പാവാണ് 2022ൽ പ്രധാനമന്ത്രി ധരിച്ചത്.
2021 ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്ക്, നീളമുള്ള ഒരു കാവിയും ക്രീം നിറവും ചേര്‍ന്ന തലപ്പാവാണ് പ്രധാനമന്ത്രി ധരിച്ചത്. ഹാഫ് സ്ലീവ് കുര്‍ത്തയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം തലപ്പാവ് അണിഞ്ഞത്. 2020-ൽ പ്രധാനമന്ത്രി മോദി കാവിയും ക്രീമും നിറമുള്ള തലപ്പാവ് തിരഞ്ഞെടുത്തും. ഓഫ് വൈറ്റ് കുർത്തയാണ് ഇതിനൊപ്പം പ്രധാനമന്ത്രി ധരിച്ചത്. 2019ൽ രാജസ്ഥാനി ശൈലിയിൽ മഞ്ഞ നിറത്തിൽ പച്ചയും ചുവപ്പും വരകളുള്ള തലപ്പാവും ധരിച്ചിരുന്നു. 2018ല്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിന് അദ്ദേഹം കാവി തലപ്പാവ് ധരിച്ചിരുന്നു.
2017-ലെ പ്രധാനമന്ത്രിയുടെ തലപ്പാവ് കടും ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന സ്വര്‍ണ്ണ നിറത്തിലുള്ള വരകളുള്ളതായിരുന്നു.2016ല്‍ പിങ്ക്, മഞ്ഞ നിറങ്ങളിലുള്ള ടൈ ആന്‍ഡ് ഡൈ തലപ്പാവാണ് മോദി തിരഞ്ഞെടുത്തത്.2015-ല്‍ മോദി തിരഞ്ഞെടുത്തത് മള്‍ട്ടി-കളര്‍ ക്രിസ്-ക്രോസ് ലൈനുകള്‍ കൊണ്ട് പൊതിഞ്ഞ മഞ്ഞ തലപ്പാവാണ്.2014-ലെ തന്റെ കന്നി സ്വാതന്ത്ര്യ ദിനത്തിന്, അദ്ദേഹം ചുവന്ന നിറത്തിലെ ജോധ്പുരി ബന്ദേജ് തലപ്പാവ് തിരഞ്ഞെടുത്തു. സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പാകിസ്ഥാന് പ്രത്യക്ഷ മറുപടികള്‍ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് നല്‍കിയത് പരോക്ഷ സന്ദേശം.
അമേരിക്കയുടെ തീരുവാ ഭീഷണി വിലപോവില്ലെന്ന് മോദി പറയാതെ പറഞ്ഞു. സ്വദേശി മന്ത്രി ചര്‍ച്ചയാക്കി. ലോക വിപണിയെ ഇന്ത്യ നയിക്കുമെന്നും പറഞ്ഞു. 2047 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറിലെത്തും. ആത്മനിര്‍ഭര്‍ ഭാരതാണ് ഇന്ത്യയുടെ വഴിയെന്ന് ആവര്‍ത്തിച്ച മോദി ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ടെന്ന് പറഞ്ഞ് യുഎസിന്റെ 'തീരുവ ഭീഷണി'യെ പരോക്ഷമായും വിമര്‍ശിച്ചു. സാങ്കേതിക വിദ്യയില്‍ ഇന്ത്യ ഏറെ മുന്നേറിയെന്നും വൈകാതെ ഇന്ത്യയില്‍ നിര്‍മ്മിച്ച ചിപ്പുകള്‍ വിപണിയില്‍ നിറയുമെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha