അടിസക്കെ ബ്രഹ്മാണ്ഡം.. വിജയ് മുഖ്യമന്ത്രിയായി ആദ്യ മണിക്കൂറിൽ..ആ ഫയലിൽ ഒപ്പിട്ടു..BAR-കൾ അടയ്ക്കും..!

തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി ചെങ്കോല്‍ പിടിച്ചതിന് പിന്നാലെ ആരാധകര്‍ക്കും നാട്ടുകാര്‍ക്കും നല്‍കിയ വാക്ക് പാലിച്ച് സി. ജോസഫ് വിജയ്. സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ ഭരണത്തിന്റെ വിശ്വരൂപം കാട്ടി 717 സര്‍ക്കാര്‍ മദ്യശാലകള്‍ (ടാസ്മാക്) അടച്ചുപൂട്ടാന്‍ വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന കുടിശാലകള്‍ക്ക് ഇനി തമിഴ് മണ്ണില്‍ ഇടമില്ലെന്ന പ്രഖ്യാപനത്തോടെയാണ് ദളപതിയുടെ രാഷ്ട്രീയ ഇന്നിങ്സ് കളര്‍ഫുള്‍ ആയിരിക്കുന്നത്.
ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവയുടെ 500 മീറ്റര്‍ ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് പൂട്ടു വീഴുന്നത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്തരത്തിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളും പൂട്ടി താക്കോല്‍ ഏല്‍പ്പിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. 276 ആരാധനാലയ പരിസരത്തെ കടകളും 186 സ്‌കൂള്‍ പരിസരത്തെ കടകളും ഉള്‍പ്പെടെ 717 എണ്ണമാണ് ലിസ്റ്റിലുള്ളത്. പൊതുജനങ്ങള്‍ക്ക് ശല്യമാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന 'കുടി' കേന്ദ്രങ്ങളെ തുരത്തുക എന്ന വലിയ സാമൂഹിക പരിഷ്‌കാരത്തിനാണ് വിജയ് തുടക്കമിട്ടിരിക്കുന്നത്.
അതേസമയംഭരണപരമായ ആദ്യ തീരുമാനം തന്നെ സിക്‌സര്‍ അടിച്ച വിജയിക്ക് മുന്നില്‍ ഇനി വരാനിരിക്കുന്നത് വിശ്വാസ വോട്ടെടുപ്പിന്റെ കടമ്പയാണ്. കോണ്‍ഗ്രസ്, ഇടതുമുന്നണി, സിവികെ, മുസ്ലിം ലീഗ് കക്ഷികളുടെ പിന്തുണയോടെയാണ് ടിവികെ (തമിഴക വെട്രി കഴകം) സര്‍ക്കാര്‍ രൂപീകരിച്ചത്. മെയ് 13-ന് മുന്‍പ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. നാല് ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവിലാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ അധികാരത്തിലേറിയത്.
തമിഴ്‌നാട്ടിലെ നിലവിലെ നിയമ പ്രകാരം സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും 50 മീറ്റര്‍ പരിധിയില്‍ മദ്യഷോപ്പുകള്‍ പാടില്ല. എന്നാല്‍ ദൂരപരിധി 500 മീറ്റര്‍ ആയി ഉയര്‍ത്തിയിരിക്കുകയാണ് വിജയ്. മദ്യം കാരണം നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് സ്ത്രീകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിജയ്‌യോട് പരാതി പറഞ്ഞിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ലഭ്യമാകുന്ന വിധത്തില്‍ തമിഴ്‌നാട്ടില്‍ മദ്യമൊഴുകുന്നതായും പരാതി ഉയര്‍ന്നു. ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 10 വരെയാണ് മദ്യവില്‍പ്പനയ്ക്ക് അനുമതിയെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കാതെ പലയിടത്തും വില്‍പ്പന നടക്കുന്ന സ്ഥിതിയാണ്. ഇതോടെയാണ് ചട്ടം ലംഘിച്ച് വില്‍പ്പന നടത്തുന്ന മദ്യശാലകള്‍ പൂട്ടാന്‍ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടത്.
തിരഞ്ഞെടുപ്പ് കാലത്ത് വിജയ് നല്‍കിയ പ്രധാന വാഗ്ദാനമായിരുന്നു ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം. അധികാരം കിട്ടിയ ആദ്യ മണിക്കൂറില്‍ തന്നെ ഇത്രയും വലിയൊരു തീരുമാനം എടുത്തതോടെ ഡിഎംകെയുടെയും ബിജെപിയുടെയും ക്യാമ്പുകള്‍ അമ്പരപ്പിലാണ്. യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകള്‍ കൃത്യമായി ലക്ഷ്യം വെച്ചുള്ള ഈ നീക്കം തമിഴ് രാഷ്ട്രീയത്തില്‍ വലിയൊരു മാറ്റത്തിന് തിരികൊളുത്തും.
ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെയ്ക്ക് 118 എംഎല്‍എമാരുടെ പിന്തുണ ഉറപ്പായ ശേഷം മാത്രമാണ്, സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ വിജയ്‌യെ ക്ഷണിച്ചത്. കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, വിസികെ, മുസ്ലിം ലീഗ് പിന്തുണയോടെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിജയ്ക്ക് മുന്നില്‍ ഇനി കടമ്പ സഭയിലെ ഭൂരിപക്ഷമാണ്. മെയ് 13 ന് മുമ്പ് സഭയില്‍ വിജയ്ക്ക് ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ട്. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനുള്ള തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചെന്നൈ തൌസന്‍ഡ് ലൈറ്റ്‌സ് എംഎല്‍എ ജെസിഡി പ്രഭാകറിനെ ടിവികെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എഐഎഡിഎംകെയിലെ പിളര്‍പ്പില്‍ സ്പീക്കര്‍ ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും. എസ്പി വേലുമണിയെ കക്ഷി നേതാവാക്കണമെന്ന് 30 എംഎല്‍എമാരും ഇപിഎസിനെ അംഗീകരിക്കണമെന്ന് 17 പേരും ആവശ്യപ്പെടുന്ന കത്തുകള്‍ പ്രോടേം സ്പീക്കര്‍ക്ക് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























