രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ....

രാജ്യത്ത് വീണ്ടും പാചകവാതക വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. വാണിജ്യാവശ്യങ്ങൾക്കുള്ള 19 കിലോയുടെ സിലിണ്ടറിന് 42 രൂപ വർദ്ധിപ്പിച്ചു. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,113.50 രൂപയായി ഉയർന്നു.അഞ്ച് കിലോയുടെ ഫ്രീട്രേഡ് എൽപിജി(എഫ്ടിഎൽ) സിലിണ്ടറുകളുടെ വിലയിലും 11 രൂപയുടെ വർദ്ധനയുണ്ട്.
ഇതോടെ അഞ്ചുകിലോയുടെ സിലിണ്ടറിന് ഡൽഹിയിലെ വില 821.50 രൂപയായി. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നുമില്ല. മേയ് ആദ്യവും വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ വർദ്ധിപ്പിച്ചിരുന്നു. 993 രൂപയുടെ വർധനവാണ് അന്നുണ്ടായത്. വാണിജ്യ സിലിണ്ടറുകളുടെ വില വർധന ഹോട്ടലുകൾ, റസ്റ്റൊറന്റുകൾ, ബേക്കറികൾ, ക്യാന്റീനുകൾ തുടങ്ങിയവ നടത്തുന്നവർക്ക് വലിയ വെല്ലുവിളിയാവുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ എണ്ണകമ്പനികൾ വാണിജ്യ പാചകവാതക സിലിണ്ടർ വില കുത്തനെ വർദ്ധിപ്പിച്ചിരുന്നു. ഇതോടെ ഹോട്ടലുകളും മറ്റും വൻ പ്രതിസന്ധിയിലായി. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി വിതരണത്തിലെ നിയന്ത്രണം മൂലം മേഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചു. പിന്നാലെയാണ് വീണ്ടും വാണിജ്യസിലിണ്ടറിന് വില വർദ്ധിപ്പിക്കുന്നത്.
"
https://www.facebook.com/Malayalivartha























