ഗോവയിലും മണിപ്പൂരിലും ബീഹാറിലും കര്‍ണാടക മാതൃക തേടി പ്രതിപക്ഷ പാര്‍ട്ടികള്‍; ഏറ്റവും വലിയ ഒറ്റ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണം

ഏറ്റവും വലിയ ഒറ്റ കക്ഷിയായതിനാല്‍ കര്‍ണാടക മാതൃകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടു. ബിഹാറില്‍ രാഷ്ട്രീയ ജനതാദള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവും കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നായിരുന്നു ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിെന കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് കത്ത് കൈമാറിയത്. എന്നാല്‍ ആര്‍.ജെ.ഡിയുടെ ആവശ്യം ഗവര്‍ണര്‍ തള്ളി.
ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ജനതാദള്‍ (യു)വുമായി ചേര്‍ന്ന് മത്സരിച്ച് വിജയിച്ചിരുന്നു. പിന്നീട് 2017 ജൂലൈയില്‍ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ സഖ്യം പിളര്‍ത്തി ബി.ജെ.പിയുമായി ചേര്‍ന്ന് ഭരണത്തില്‍ തുടരുകയായിരുന്നു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹക്ക് കോണ്‍ഗ്രസിെന്റ നിയമസഭാ കക്ഷി നേതാവ് ചന്ദ്രകാന്ത് കവ്ലേക്കര്‍ കത്ത് നല്‍കി. 16 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഇൗ ആവശ്യമുന്നയിച്ച് ഗവര്‍ണറെ കണ്ടു.
2017 മാര്‍ച്ച് 12ന് ഗവര്‍ണര്‍ ചെയ്ത തെറ്റ് തിരുത്തി കര്‍ണാടകയെ മാതൃകയാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് പറഞ്ഞു. ബി.ജെ.പി കാമ്ബില്‍ ചാക്കിട്ട് പിടിക്കാതെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ പിന്തുണ തങ്ങള്‍ക്കുണ്ട്. അത് സഭയില്‍ തെളിയിക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടു. ഗോവയില്‍ 40 അംഗ നിയമസഭയില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു. ബി.ജെ.പിക്ക് 13 സീറ്റും മറ്റുള്ള പാര്‍ട്ടികള്‍ക്ക് 10 സീറ്റും ലഭിച്ചിരുന്നു. വിശ്വജിത് റാണെ എന്ന കോണ്‍ഗ്രസ് എം.എല്‍.എ കഴിഞ്ഞ വര്‍ഷം അവസാനം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ 16 സീറ്റായി ചുരുങ്ങുകയായിരുന്നു.
മണിപ്പൂരിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ആക്ടിങ് ഗവര്‍ണര്‍ ജഗ്ദീഷ് മുഖിെയ കണ്ടു. ഇവിെടയും ഏറ്റവും വലിയ ഒറ്റ കക്ഷി കോണ്‍ഗ്രസായിരുന്നിട്ടും ബി.ജെ.പിയുെട നേതൃത്വത്തില്‍ സഖ്യ സര്‍ക്കാറാണ് അധികാരത്തിലേറിയത്.
https://www.facebook.com/Malayalivartha























