ഇടയ്ക്ക് സജീവമാവുകയും പിന്നീട് ഉപേക്ഷിക്കപെടുകയും ചെയ്യുന്ന ആശയമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം; ജനതാദൾ സെക്യുലര്‍ സർക്കാർ അധികാരമേൽക്കുമ്പോൾ സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനമെന്ന ചിന്ത വീണ്ടും സജീവമാകുന്നു

കര്‍ണ്ണാടകയില്‍ ജനതാദള്‍ സെക്യുലര്‍ നേതൃത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വീണ്ടും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനമെന്ന ചിന്ത സജീവ മാവുകയാണ്. ഇടയ്‌ക്കോക്കെ സജീവമാവുകയും പിന്നീട് ഉപേക്ഷിക്കപെടുകയും ചെയ്യുന്ന ആശയമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഇത്തരമൊരു നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവും ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവും ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും മുന്‍കൈ എടുത്ത് നടത്തിയിരുന്നു.
എന്നാല്‍ ആ നീക്കം പോലും നേതാക്കളുടെ അധികാരമോഹങ്ങള്‍ കാരണം തകരുകയായിരുന്നു. ബീഹാറില്‍ ആര്‍ജെഡിയും ജെഡിയു വും ചേർന്ന് മത്സരിച്ചെങ്കിലും പിന്നീട് ഈ സഖ്യം തകരുകയായിരുന്നു. സമാജ് വാദി പാര്‍ട്ടിയാകട്ടെ ബീഹാറില്‍ ഈ സഖ്യത്തോടൊപ്പം സഹകരിച്ചതുമില്ല. ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയ്‌ക്കൊപ്പം രാഷ്ട്രീയ ലോക്ദള്‍ സഹകരിക്കുന്നുണ്ട്. ഹരിയാനയിലെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും സോഷ്യലിസ്റ്റ് ജനതാദള്‍ പാര്‍ട്ടികള്‍ എത്തിക്കണമെന്ന ആഗ്രഹമാണുള്ളത്. ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്ത് പോയ ശരത് യാദവ് ലോക് താന്ത്രിക് ജനതാദള്‍ എന്ന പുതിയ ജനതാദളിന് രൂപം നല്‍കുകയും ചെയ്തു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം എം പി വീരേന്ദ്രകുമാറും ഈ പാര്‍ട്ടിക്കൊപ്പമാണ്. ജനതാദള്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം എച്ച് ഡി ദേവഗൗഡയുടെ മകന്‍ കുമാരസ്വാമി കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ജനതാദള്‍ പാര്‍ട്ടികള്‍ മുഖ്യമന്ത്രി മാരുടെ എണ്ണത്തില്‍ കോൺഗ്രസിനൊപ്പമാണ്. പഞ്ചാബും പുതുച്ചേരിയും മിസോറാമും കോൺഗ്രസ് ഭരിക്കുമ്പോള്‍ ജനതാദള്‍ പാര്‍ട്ടികളുടെ സര്‍ക്കാരുകളാണ് ബീഹാറിലും ഒഢീഷയിലും നിലവിലുള്ളത്. കര്‍ണ്ണാടകയില്‍ കോൺഗ്രസ്സ് ജനതാദള്‍ സെക്യുലറിനെ പിന്‍തുണയ്ക്കുമ്പോള്‍.ബീഹാറില്‍ നിതീഷ് കുമാറിനെ ബിജെപിയാണ് പിന്‍തുണയ്ക്കുന്നത്. ഒഢീഷയില്‍ ബിജു ജനതാദളിന്റെ നവീന്‍ പട്‌നായിക്കാകിനെ കോൺഗ്രസിനെയും ബിജെപിയേയും പരാജയെപെടുത്തി ഒറ്റയ്ക്ക് അധികാരത്തിലെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























