നിലപാട് കടുപ്പിച്ച് കെജരിവാൾ ; ഉദ്യോഗസ്ഥനിസ്സഹകരണം അവസാനിപ്പിക്കുകയും വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുകയും ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണു നിലപാട്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നടത്തിവന്ന സമരം ആറാം ദിവസത്തിലേക്ക് എത്തിയിരിക്കുന്നു. ഡൽഹിക്ക് പ്രത്യേക സംസ്ഥാന പദവി നൽകുക, വാതിൽ പടി റേഷൻ വിതരണ സംവിധാനത്തിന് അനുമതി നൽകുക എന്നിവ ആവശ്യപ്പെട്ടാണ് സമരം നടത്തികൊണ്ടിരുന്നത്. സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോളും ലഫ്റ്റനന്റ് ഗവർണറുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. നാളെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
അതേസമയം സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നിൽ കൈകൂപ്പി അപേക്ഷിക്കുന്നതായി അരവിന്ദ് കേജ്‌രിവാൾ. ‘ഉദ്യോഗസ്ഥ സമരം ഒട്ടേറെ ജോലികളെ ബാധിച്ചിട്ടും ലഫ്. ഗവർണർ വിഷയത്തിൽ ഇടപെടുന്നുമില്ല. പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നു ഡൽഹി സർക്കാരും ജനങ്ങളും തൊഴുകൈകളോടെ ആവശ്യപ്പെടുന്നു’ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേജ്‍രിവാൾ വ്യക്തമാക്കി. വസ്ത്രം പോലും മാറാതെയാണു കേജ്‍രിവാളിന്റെയും മന്ത്രിമാരുടെയും സമരം.
നിരാഹാരം നടത്തുന്ന സിസോദിയയുടെയും ജെയിന്റെയും ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടർമാർ അറിയിച്ചു. അടിയന്തര ശ്രദ്ധ ആവശ്യമുള്ള ഫയലുകൾ സമരസ്ഥലത്തേക്ക് എത്തിച്ചാണു കേജ്‍രിവാൾ പരിശോധിച്ചത്.
https://www.facebook.com/Malayalivartha


























