Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

എനിക്ക് ഇപ്പോഴും അറിയില്ല ഞാൻ ആരെയാണ് കൊന്നതെന്ന്; എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ എന്നോടു പറഞ്ഞു!! ഞാന്‍ സമ്മതിച്ചു... ഇപ്പോള്‍ തോന്നുന്നത് ആ സ്ത്രീയെ കൊല്ലേണ്ടിയിരുന്നില്ല എന്നാണ്:- ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയ ദിവസം സംഭവിച്ചത് തുറന്ന് പറഞ്ഞ് പരശുറാം വാഗ്‌മോര്‍

16 JUNE 2018 11:15 AM IST
മലയാളി വാര്‍ത്ത

More Stories...

കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..

ബീഹാറിലെ കതിഹാർ ജില്ലയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌

സങ്കടക്കാഴ്ചയായി... നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം

ഹോസ്റ്റലിലായിരുന്ന അഞ്ചു വയസുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തി

പ്രാർത്ഥനകൾ വിഫലമായി.... 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും ഫലം കണ്ടില്ല.... മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടരവയസ്സുകാരൻ മരിച്ചു....

'' എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലണമെന്ന് അവര്‍ എന്നോടു പറഞ്ഞു. ഞാന്‍ സമ്മതിച്ചു. എന്നാല്‍ ഇര ആരാണെന്നു പോലും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോള്‍ തോന്നുന്നത് ആ സ്ത്രീയെ കൊല്ലേണ്ടിയിരുന്നില്ല എന്നാണ്.'' കൊല്ലന്‍ പോകുന്നത് ആരെയാണെന്ന് പോലും അറിയാതെയായിരുന്നു മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ ഘാതകന്‍ കൃത്യം നടത്തിയതെന്നു റിപ്പോര്‍ട്ട്. തന്നെ ഉപയോഗിക്കുന്നത് ആരാണെന്നോ സഹായികള്‍ ആരാണെന്നോ ഒന്നും കൃത്യം ചെയ്യുമ്ബോള്‍ ഇയാള്‍ക്ക് അറിയില്ലായിരുന്നു.

''ഒരു വീട്ടിലേക്കായിരുന്നു ആദ്യം കൊണ്ടുവന്നത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഒരാള്‍ ബൈക്കില്‍ കയറ്റി താന്‍ കൊല്ലേണ്ടയാളുടെ വീട് കൊണ്ടുപോയി കാണിച്ചു. പിറ്റേന്ന് അയാള്‍ തന്നെ ബൈക്കില്‍ ബംഗലുരുവിലെ മറ്റൊരു മുറിയിലേക്കാണ് കൊണ്ടുപോയത്. അവിടെ മറ്റൊരാള്‍ ഉണ്ടായിരുന്നു. അയാള്‍ ബൈക്കില്‍ കയറ്റി വീണ്ടും ഇരയുടെ ആര്‍ആര്‍ നഗറിലെ വീടിന് മുന്നിലേക്കും തിരികെ മുറിയിലേക്കും കൊണ്ടുപോയി.

വൈകിട്ട് വീണ്ടും ഗൗരിയുടെ വീടിനടുത്തേക്ക് കൊണ്ടുപോയി. തലേ ദിവസം ബൈക്കില്‍ കൊണ്ടുപോയയാളാണ് ഇത്തവണ വന്നത്. അന്ന് തന്നെ പണി തീര്‍ക്കണമെന്നായിരുന്നു കിട്ടിയിരുന്ന നിര്‍ദേശം. ജോലി കഴിഞ്ഞ് ഗൗരി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നു. പരശുറാം പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് പ്രതി 26 കാരന്‍ പരശുറാം വാഗ്‌മോറിനെ പിടികൂടിയത്. കര്‍ണാടകത്തിലെ വിജയപുരയില്‍ നിന്നുമായിരുന്നു ഇയാള്‍ അറസ്റ്റിലായത്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ബംഗലുരുവിലെ ആര്‍ ആര്‍ നഗറിലെ വീടിന് മുന്നില്‍ വെച്ച്‌ നാലു തവണയാണ് ഗൗരിലങ്കേഷിന് നേര്‍ക്ക് പ്രതി വെടിവെച്ചത്. മുകളിലെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും ഗൗരിലങ്കേഷ് ആരാണെന്ന് പോലും തനിക്കറിയില്ലായില്ലായിരുന്നു എന്നും പരശുറാം വാഗ്‌മോര്‍ പറഞ്ഞു.

2017 സെപ്തംബര്‍ 5 ന് നടന്ന സംഭവത്തില്‍ രണ്ടു ദിവസം മുമ്ബാണ് ബംഗലുരുവിലേക്ക് കൊണ്ടുവന്നത്. ബെലഗാവിയില്‍ വെച്ച്‌ എങ്ങിനെയാണ് എയര്‍ഗണ്‍ ഉപയോഗിക്കേണ്ടത് എന്ന കാര്യത്തില്‍ പരിശീലനം നല്‍കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ''കൊലപാതകം നടന്ന ദിവസം ഞാനും ഒരു ബൈക്കുകാരനും വൈകിട്ട് നാലു മണിയോടെയാണ് ഗൗരിയുടെ വീട്ടിലേക്ക് പോയി. കൃത്യസമയത്തായിരുന്നു ചെന്നത്.

ഗൗരിലങ്കേഷിന്റെ കാര്‍ വീടിന് മുന്നില്‍ എത്തി. അകത്തുണ്ടായിരുന്ന ഞാന്‍ ചെന്ന് വാതില്‍ തുറന്നു കൊടുത്തു. അതിന് ശേഷം അവരുടെ അരികിലേക്ക് ചെന്നു ചെറുതായി ഒന്നു ചുമച്ചു. അവര്‍ എനിക്ക് നേരെ തിരിഞ്ഞപ്പോള്‍ മുന്നില്‍ നിന്നും നാലു തവണ നിറയൊഴിച്ചു. കൃത്യം നടത്തിക്കഴിഞ്ഞ് മുറിയില്‍ തിരിച്ചെത്തി. രാത്രി തന്നെ നഗരം വിട്ടു. '' വാഗ്‌മോര്‍ പറഞ്ഞു.

വാഗ്‌മോറിന് സഹായികളായി മൂന്ന് പേര്‍ ബംഗലുരുവില്‍ ഉണ്ടായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഒരാള്‍ അദ്ദേഹത്തെ ബംഗലുരുവിലേക്ക് കൊണ്ടുവന്നു. രണ്ടാമത്തെയാള്‍ ഗൗരിയുടെ വീട് കാട്ടിക്കൊടുക്കാന്‍ മൂന്ന് സായാഹ്നങ്ങളില്‍ വാഗ്‌മോറിനെ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്തു. സെപ്തംബര്‍ 4 ന് ഗൗരിയുടെ വീട്ടിലേക്ക് കൊണ്ടു പോയത് മൂന്നാമനായിരുന്നു. ഈ മൂന്ന് പേര്‍ ആരാണെന്നു പോലും തനിക്കറിയില്ലായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്. കറുത്ത് തടിച്ച ശരീരപ്രകൃതിയുള്ള ആളായിരുന്നു കൂട്ടത്തില്‍ വന്നതെന്ന മാത്രമാണ് വാഗ്‌മോര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (1 hour ago)

പ്രവചനം മാറിമറിഞ്ഞു..!  (1 hour ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (1 hour ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (3 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (3 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (3 hours ago)

കന്നി രാശി: വിഷുഫലം 2026  (3 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (4 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (4 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (4 hours ago)

Malayali Vartha Recommends