മോദിയുടെയും അമിത്ഷായുടെയും അടുത്ത ലക്ഷ്യം കേരളം,
കോൺഗ്രസിന്റെ പ്രതാപകാലം അവസാനിച്ചു ..അല്ല ബിജെപി അവസാനിപ്പിച്ചു എന്ന് പറയാതെ പറയുകയാണ് നരേന്ദ്രമോദിയും കൂട്ടരും.ബിജെപിയെ നിലംപരിശാക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ കോൺഗ്രസ് പലരുമായും സഖ്യം ചേർന്നു .എന്നിട്ട് അവർ ഒരുമിച്ചു സ്വപ്നം കണ്ടു .
കർണ്ണാടകയും അത്തരത്തിലൊരു സ്വപ്നമായിരുന്നു! ഇന്ത്യയിലെ പ്രതിപക്ഷത്തിന്‍റെ ദിവാസ്വപ്നം. 2018 മെയ് മാസത്തിൽ എച്ച് ഡി കുമാരസ്വാമി അധികാരത്തിൽ വന്നപ്പോൾ പ്രതിപക്ഷം ബെംഗളുരുവിൽ സംഘടിച്ചതും ആ സ്വപ്നത്തിന്‍റെ ബലത്തിലായിരുന്നു. എല്ലാ പ്രതിപക്ഷ നേതാക്കളും കൈ കോർത്ത് പിടിച്ചതും, സോണിയാ ഗാന്ധി സ്നേഹത്തോടെ, മായാവതിയെ ചേർത്തു പിടിച്ചതും അന്ന് രാജ്യം കണ്ടു.
എന്നിട്ടും ഇവർക്കാർക്കും ബിജെപി എന്ന വലിയ ശക്തിയെ തോൽപിക്കാൻ സാധിച്ചില്ല ,കർണാടക സർക്കാരിന്‍റെ പതനം എപ്പോഴെന്ന ചോദ്യം ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഉയർന്നിരുന്നപ്പോഴും ബിജെപിയുടെ രഹസ്യനീക്കം തിരിച്ചറിയാൻ കോൺഗ്രസ് വൈകി. സുപ്രീംകോടതിയെ വിമത എംഎൽഎമാർ ആദ്യം സമീപിക്കാനുള്ള സാധ്യതയും കോൺഗ്രസ് മുൻകൂട്ടി കണ്ടില്ല.
ബിജെപിയുടെ നീക്കം മുൻകൂട്ടി കാണാൻ കഴിയാതിരുന്ന നേതൃത്വത്തെ രാഹുൽ ഗാന്ധി ശകാരിച്ചതും അതുകൊണ്ടു തന്നെ. കർണാടകത്തിലെ സഖ്യസർക്കാരും തകരുമ്പോൾ തൽക്കാലം തെക്കേ ഇന്ത്യയിൽ കോൺഗ്രസ് ഭരണം പുതുച്ചേരിയിൽ മാത്രമായി ഒതുങ്ങുന്നു.മഹാരാഷ്ട്രയിലും ഹരിയാനയിലും ദില്ലിയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കർണാടക ഭരണം നേടുന്നത് ബിജെപിക്ക് ആത്മവിശ്വാസം പകരും.
കർണാടകത്തിന് പിറകെ കേരളമാവും ബിജെപിയുടെ അടുത്ത ലക്‌ഷ്യം .കേരളത്തിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപ്പിയ്ക് നല്ലൊരു ശതമാനം വോട്ട് വർധനവാണ് കാണാൻ സാധിക്കുന്നത്.ഇനി വരാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി ശക്തി തെളിയിക്കുമെന്ന് ഉറപ്പാണ് .അതിനുള്ള കരുനീക്കങ്ങളും നടക്കുന്നു എന്നാണ് രാഷ്ട്രീയ നീരിഷകർ വിലയിരുത്തുന്നത് .കേരളത്തിൽ വിജയിച്ച നാല് എം എൽ എമാർ രാജി വെച്ച സീറ്റുകളിലും സിറ്റിംഗ് എം എൽ എമാരുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന രണ്ടിലും അടക്കം ആറ് മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു .കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക് ഈ തിരഞ്ഞെടുപ് നിർണായകമാണ് .
https://www.facebook.com/Malayalivartha