കെ എസ് യുക്കാർ കഴിച്ചതിന്റെ പണം എസ് എഫ് ഐ കൊടുത്തു; സന്തോഷത്തോടെ കാന്റീന്‍ ജീവനക്കാരൻ
കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ചായയും പലഹാരങ്ങളും കഴിച്ചതിന്റെ പണം കിട്ടിയില്ല എന്ന പരാതിയുമായി വന്ന കാന്റീന്‍ ജീവനക്കാരന് പണം കിട്ടി. പണം കൊടുത്തത് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. സെക്രട്ടേറിയറ്റിന്റെ പിന്നിലുള്ള പ്രസ് ക്ലബ്ബ് കാന്റീന്‍ നടത്തുന്ന ദിലീപിനാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പണം സമാഹരിച്ചു നല്‍കിയത്. യൂണിവേഴ്സിറ്റി കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികൾക്കൊപ്പം ചേർന്നാണ് പണം പിരിച്ചു നൽകിയത്.
കുന്നുകുഴിവാര്‍ഡ് കൌണ്‍സിലറും സിപിഎം നേതാവുമായ ഐപി ബിനു പിരിച്ചെടുത്ത പണം കടയുടമയ്ക്ക് കൈമാറി. തന്റെ ഫെയ്സ്ബുക് പേജിലൂടെ അദ്ദേഹം ഇക്കാര്യം അറിയിക്കുകയും ചെയ്തു. അങ്ങനെ ആയ പ്രശ്നം പരിഹരിക്കപ്പെട്ടു. കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടു നടന്ന സമരത്തില്‍ പങ്കെടുത്ത യൂത്ത് കോണ്‍ഗ്രസ്സുകാരനും, കെഎസ് യൂ ക്കാരും ബോണ്ടയും ചായയും കുടിച്ച ശേഷം പണം കൊടുക്കാതെ പോയിരുന്നു. പണം അണ്ണൻ തരും എന്നായിരുന്നു അവർ ദിലീപിന് നൽകിയ മറുപടി .ഇതേ തുടർന്ന് പ്രസ്ക്ലബിന് സമീപം ചായക്കട നടത്തുന്ന ദിലീപിന് വന്ന സാമ്പത്തിക നഷ്ടത്തിനു പരിഹാരവുമായി എത്തിയത് സഖാക്കളായിരുന്നു. യൂണിവേഴ്സിറ്റിയിലെ എസ്‌എഫ്‌ഐ യുടേയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും സഹകരണത്തോടെ നിമിഷങ്ങൾ കൊണ്ട് ശേഖരിച്ച പണം ദിലീപിന് കൊടുത്തതോടെ ദിലീപിന്റെ പ്രശ്നം പരിഹരിക്കപ്പെട്ടു
സമരം കഴിഞ്ഞു എത്തിയ പ്രവർത്തകർ ദിലീപിന്റെ കാന്റീനില്‍ നിന്നും ചായയും മോദകവും ബോണ്ടയും അ ടക്കമുള്ള പലഹാരങ്ങൾ വാങ്ങിക്കഴിച്ചു. പത്തും പതിനഞ്ചും പേരടങ്ങുന്ന സംഘങ്ങളായി വന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ചായയും പലഹാരവും കഴിച്ച ശേഷം പണം 'അണ്ണന്‍ തരും' എന്ന് പറഞ്ഞതായി ദിലീപ് കഴിഞ്ഞ ദിവസങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും ആരും പണം നല്‍കിയില്ല. പണ കിട്ടില്ല എന്ന് മനസിലായതോടെ കൂടുതല്‍ നഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ദിലീപ് കടയുടെ ഷട്ടറിട്ടു. പണം കിട്ടാത്തതിനാൽ തനിക്ക് വലിയ നഷ്ടം സഹിക്കേണ്ടി വന്നതായി അദ്ദേഹം ആരോപിച്ചിരുന്നു. ഈ സംഭവത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കെ എസ് യു പ്രവർത്തകർക്കെതിരെ വലിയ വിമര്‍ശനങ്ങളും ട്രോളുകളും വന്നിരുന്നു. എന്നാൽ നഷ്ടമായ പണം എസ് എഫ് ഐ പ്രവർത്തകർ ശേഖരിച്ചു നൽകിയതോടെ ദിലീപ് സന്തോഷവാനായി. പണം പിരിച്ചു നൽകുന്നതിന്റെ വീഡിയോ അവർ തന്നെ തങ്ങളുടെ ഫേസ്ബുക് പേജിലൂടെ അറിയിച്ചു. എസ്‌എഫ്‌ഐ ഇന്ന് നടത്തിയ മഹാപ്രതിരോധത്തില്‍ പങ്കെടുക്കാനെത്തിയവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ കഴിച്ചു തീര്‍ത്തതിന്റെ കടം വീട്ടിയത്.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമങ്ങളുമായി ബന്ധപ്പെട്ടു ശക്തമായ സമരവും ഉപരോധവുമൊക്കെ ആയിരുന്നു കെ എസ് യു പ്രവർത്തകരുടെ പക്ഷത്തു നിന്നും ഉണ്ടായത്. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിൽ ഏറ്റു മുട്ടിയിരുന്നു.
പൊലീസിന് നേരെ കല്ലേറും കുപ്പിയേറും എന്നിവയും അക്രമിസംഘത്തെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചുകൊണ്ടുള്ള സമരങ്ങൾ നടന്നിരുന്നു. അത് പോലെ തന്നെ കെ എസ് യു പ്രവർത്തകരുടെ നിരാഹാര സമരവും ശക്തമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കവേ തന്നെ പണം നൽകാതെ മടങ്ങിയ വിവരവും പുറത്തു വന്നിരുന്നു. ഇതിനൊക്കെ പിന്നാലെ എസ് എഫ് ഐ തന്നെ പണം പിരിച്ചു നൽകിയതും ശ്രദ്ധേയമായിരിക്കുന്നു.
https://www.facebook.com/Malayalivartha