സർവ്വേ ഫലങ്ങളിൽ വിശ്വാസമില്ല, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സംഭവിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിക്കില്ല: വി മുരളീധരൻ

ഏപ്രിൽ ആറിന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് അവകാശവാദങ്ങളുമായി ബി.ജെ.പിയുടെ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ജനങ്ങൾ കബിളിക്കപ്പെട്ടുകൊണ്ടിരിക്കയാണെന്നും ഇത്തവണ പൊതുജനം അതിന് മറുപടി കൊടുക്കും എന്നുമാണ് വി മുരളീധരൻ ഉന്നയിക്കുന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പല്ല നിയമസഭാ തെരഞ്ഞെടുപ്പ്. അന്ന് സംഭവിച്ചത് ഇനി സംഭവിക്കില്ല-അദ്ദേഹം കൂട്ടിച്ചേർത്തു. കിറ്റ് കൊടുത്ത് ജനങ്ങളെ വഞ്ചിച്ച് രാജ്യതാല്പര്യങ്ങളെ ബലികൊടുക്കുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് മുരളീധരൻ പറഞ്ഞു.
സർവ്വേ ഫലങ്ങളിൽ തങ്ങൾക്ക് വിശ്വാസമില്ല, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംഭവിച്ചത് പോലെ ഇത്തവണ സംഭവിക്കില്ല എന്നും മുരളീധരൻ ഉറപ്പ് പറയുന്നു.
കൂടുതൽ സീറ്റുകൾ ഇത്തവണ നേടുമെന്നും കേന്ദ്രസഹമന്ത്രി കൂട്ടിച്ചേർക്കുന്നു. നികുതി പണം എടുത്ത് ഉപയോഗിച്ചാണ് കിറ്റുകൾ നൽകുന്നത് എന്ന് മുരളീധരൻ പിണറായി സർക്കാരിനെ വിമർശിക്കുന്നു.
ഇത്തവണ പല പ്രമുഖരെയുമാണ് ബി.ജെ.പി രംഗത്ത് ഇറക്കിയിരിക്കുന്നത്. മെട്രോമാൻ ഇ ശ്രീധരൻ,മുൻ ഫുട്ബോൾ കോച്ച് ചാത്തുണി എന്നിവർ ഇക്കൂട്ടത്തിൽ പെടും.
https://www.facebook.com/Malayalivartha























