നൃത്തം ചെയ്തും കായികാഭ്യാസം നടത്തിയും വോട്ടർമാരെ കയ്യിലെടുത്ത് രാഹുൽ ഗാന്ധി... തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയാണ് അദ്ദേഹം...

കോൺഗ്രസിന്റെ ചുവടുറപ്പിക്കാനായി നൃത്തം ചെയ്തും കായികാഭ്യാസം നടത്തിയും പുഷ് അപ്പ് എടുത്തും പനംനൊങ്ക് കഴിച്ചുമൊക്കെ തമിഴ്നാട്ടില്‍ നിറഞ്ഞാടുകയാണ് രാഹുല്‍ ഗാന്ധി.
തിരഞ്ഞെടുപ്പിന് മുന്നോടിയായ ദക്ഷിണേന്ത്യന്‍ പര്യടനത്തിലാണ് രാഹുല്‍ ഇപ്പോഴുള്ളത്. കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളിലാണ് വിദ്യാര്‍ഥികള്‍ക്കു മുന്നില്‍ രാഹുല്‍ തന്റെ കഴിവുകള്‍ ഇപ്പോൾ പുറത്തെടുത്തത്.
നാഗര്‍കോവിലിലേയ്ക്കുള്ള യാത്രയ്ക്കിടയിലാണ് വഴിയരികില്‍ നിന്ന് രാഹുല്‍ പനനൊങ്കിന്റെ സ്വാദ് നുണഞ്ഞത്. കേരളത്തിലെ പര്യടനങ്ങള്‍ക്കിടയില്‍ രാഹുല്‍ കടലില്‍ ചാടി ജനശ്രദ്ധ നേടിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ കൊല്ലത്ത് എത്തിയപ്പോഴാണ് രാഹുല്‍ കടലില്‍ ഇറങ്ങിയത്. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടി വല ഒതുക്കിയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും സംബന്ധിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ജിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ്. ജോസഫ്‌സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്.
വേദിയില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവരുന്നത്. വിദ്യാര്‍ഥിനികളുടെ ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്ത ചുവടുകള്‍ വെച്ചത്.
രാഹുല്‍ ഗാന്ധിക്കായി കായികാഭ്യാസങ്ങളും ചില വിദ്യാര്‍ഥികള്‍ കാഴ്ച വെച്ചു. വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. കരഘോഷങ്ങളോടെയാണ് വിദ്യാര്‍ഥികള്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റത്.
തുടര്‍ന്ന് വിദ്യാര്‍ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി. കന്യാകുമാരിയിലെ നാഗര്‍കോവിലിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ വഴിയരികില്‍ നിന്ന് പനനൊങ്ക് കഴിക്കുന്നതിന്റെ ദൃശ്യങ്ങളും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നേതാക്കൾ പങ്കുവെച്ചിട്ടുണ്ട്.
അച്ചന്‍കുളത്തുവെച്ചാണ് രാഹുല്‍ ഗാന്ധിയും ഒപ്പമുള്ള നേതാക്കളും പ്രവർത്തകരും അടങ്ങുന്ന സംഘം വഴിയരികില്‍ നിന്ന് പനനൊങ്ക് വാങ്ങി കഴിച്ചത്. ഇത് കഴിക്കേണ്ട വിധം ഒപ്പമുള്ളവര്‍ അദ്ദേഹത്തിന് വിവരിച്ചുകൊടുക്കുന്നതും അദ്ദേഹം കഴിക്കുന്നതും വീഡിയോയില്‍ നമുക്ക് കാണാൻ സാധിക്കും.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയത് വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു.
മത്സ്യത്തൊഴിലാളികളുടെ ജീവിതം അടുത്തറിയുന്നതിനാണ് കടല്‍യാത്ര നടത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തമിഴ്‌നാട്ടിലെ ഒരു സംഘം ഫുഡ് വ്‌ളോഗര്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതും തൈര്, വെങ്കായം എന്നൊക്കെ തമിഴിൽ പറയുന്നതും സോഷ്യൽ മീഡിയ ഏറ്റെടുത്തതായിരുന്നു.
അതേസമയം, തമിഴ്‌നാട്ടില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കടലില്‍ പോകുന്നതിന് വിലക്ക് ഏർപ്പെടുത്തി. കന്യാകുമാരിയില്‍ കടലില്‍ പോകുന്നത് ജില്ലാ ഭരണകൂടമാണ് വിലക്കേര്‍പ്പെടുത്തിയത്.
കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ഔദ്യോഗിക വിവരം. രാഹുല്‍ ഗാന്ധിയുടെ കടല്‍ യാത്രയ്ക്ക് 12 ബോട്ടുകളാണ് തയ്യാറാക്കിയിരുന്നത്. എന്നാല്‍ അഞ്ച് പേരില്‍ കൂടുതല്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ അനുമതി നിഷേധിച്ചത്.
ഇതേത്തുടര്‍ന്ന് ബോട്ട് യാത്ര റദ്ദാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍ യാത്ര നടത്തിയിരുന്നു. അദ്ദേഹം മത്സ്യബന്ധനത്തില്‍ പങ്കെടുക്കുകയും കടലില്‍ നീന്തുകയും ചെയ്യുന്നതിന്റെ വീഡിയോയും എല്ലാവരും കണ്ടതായിരുന്നു.
https://www.facebook.com/Malayalivartha