Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചുവെന്ന് പി.കെ. കൃഷ്ണദാസ്

07 APRIL 2021 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

പരാജയം മുന്നിൽ കണ്ട് നേമത്ത് മൂന്നാം കിട തറ രാഷ്ടിയമാണ് ശിവൻ കുട്ടി പയറ്റുന്നത്; രാജീവ് കുമാർ സിപിഎമ്മിൻ്റെ അപരാനാണാ വിമതനാണോയെന്ന് വി ശിവൻ കുട്ടി വ്യക്തമാക്കണമെന്ന് ബിജെപി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ

കോൺഗ്രസുകാരൻ എന്ന് പറയുന്നത് തന്നെ അഭിമാനാണ്; പാർട്ടിയുടെ മോശം സമയത്ത് പാർട്ടിക്കൊപ്പം നിന്ന ആളാണ് താൻ; മുൻഗാമികൾ തുടങ്ങി വച്ച നല്ല കാര്യങ്ങൾ നടപ്പിലാക്കുമെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി

ഇയാളാര് ഷാജഹാൻ ചക്രവർത്തിയോ? രാഹുൽ മാങ്കൂട്ടത്തിനെ തകർത്തത് വി ഡി സതീശൻ ; ഗുരുതര ആരോപണവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്; ഹൈക്കോടതി ഉത്തരവിലെ പരാമർശങ്ങൾ സുപ്രീം കോടതി നീക്കി; സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ മാങ്കൂട്ടത്തിന് തിരിച്ചടിയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ഇരുമ്പുമറയ്ക്കുള്ളിൽ കഴിയുന്ന മുഖ്യമന്ത്രിയെ പരസ്യ ബോർഡുകളിലും ടെലിവിഷൻ പാളികളിലും മാത്രമേ ജനങ്ങൾക്ക് കാണാൻ കഴിയൂ; മുഖ്യമന്ത്രിയുടെ ഓഫീസ് രാവണൻ കോട്ടയോ; ആഞ്ഞടിച്ച് ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചിട്ടുണ്ടെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്.

ഇത് സിപിഎം കേന്ദ്രകമ്മറ്റിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും പൂര്‍ണമായ അറിവോടെയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനഘടകങ്ങള്‍ എന്‍ഡിഎ ജയസാധ്യതയുള്ള സീറ്റുകള്‍ പകുതിവീതം പങ്കിട്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

നിലവിലെ എന്‍ഡിഎയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മഞ്ചേശ്വരത്ത് സിപിഎം വോട്ടുമറിച്ചെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകള്‍ ഈ അട്ടിമറിക്ക് തെളിവാണ്.

കേരളത്തിന് പുറത്ത് പരസ്യധാരണയോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ആ സഹകരണം കേരളത്തിനുള്ളിലും നടപ്പാക്കണം. എന്നാല്‍ കേരളത്തിലെ ജനത ഇത് തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് നിര്‍ണായക ശക്തിയായിരുന്ന ബിജെപി ഇനി നിയമസഭയ്ക്കകത്തും കേരള രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയാകും.


മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സിപിഎം സഹായം തേടിയത് വരാന്‍പോകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്.

കേരളത്തില്‍ ഇതുവരെ അണിയറയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ സഖ്യം ഇനി അരങ്ങത്തേക്ക് വരാന്‍ പോകുകയാണ്. പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം മുല്ലപ്പള്ളിക്കേറ്റ തിരിച്ചടിയാണ്. പെരിയയിലെ അടക്കം യുഡിഎഫ് പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം വിസ്മരിച്ച് സിപിഎം പിന്തുണ തേടിയ മുല്ലപ്പള്ളി അധികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്.

പാനൂരിലെ കൊലപാതകത്തില്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന പ്രതിഷേധത്തില്‍ യാതൊരു ആത്മാര്‍ഥതയുമില്ല. യുഡിഎഫ് അണികള്‍ ഇക്കാര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.


എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ, ജമായത്തെ ഇസ്ലാമി തുടങ്ങി മതതീവ്രവാദ സംഘടനകള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇക്കുറി പിന്തുണച്ചു. ഈ സംഘടനകളാണ് ഇടതുവലത് മുന്നണികളെ നിയന്ത്രിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ വിരട്ടി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ കരുതേണ്ടെന്ന്  പി.കെ. കൃഷ്ണദാസ്. ഹിന്ദു സാമുദായിക സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്മാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.


എന്‍എസ്എസിനെ പോലുള്ള സംഘടനകളെ വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന കാലം കഴിഞ്ഞു. എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായരെ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.

ഏതെങ്കിലും എല്‍ഡിഎഫ് നേതാവിനെ വിജയിപ്പിക്കാമെന്ന് എന്‍എസ്എസ് ഉറപ്പു നല്‍കിയിട്ടുണ്ടോ എന്ന് കൃഷ്ണദാസ് ചോദിച്ചു. അങ്ങനെ ഉറപ്പു നല്‍കിയിട്ട് പിന്മാറിയെങ്കില്‍ മാത്രമേ എന്‍എസ്എസ് വഞ്ചിച്ചൂ എന്ന സിപിഎം നേതാക്കളുടെ പരിദേവനത്തില്‍ അര്‍ഥമുള്ളൂ.


കേരളത്തിലെമ്പാടും ഏകപക്ഷീയമായി സിപിഎം അക്രമം വ്യാപകമാണ്. കഴക്കൂട്ടത്ത് ബിജെപിയുടെ ബൂത്ത് ഏജന്റിന് സിപിഎമ്മുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കാട്ടാക്കടയില്‍ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. വീടുകള്‍ അടിച്ചു തകര്‍ത്തു. വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു.

ധര്‍മടത്തും സമാനമായ നിരവധി അക്രമസംഭവങ്ങളുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതുകൊണ്ടാണ് സംഘര്‍ഷമുണ്ടാകാത്തത്. കാട്ടാക്കടയില്‍ കള്ളവോട്ട് കൈയോടെ പിടിച്ചതാണ് സിപിഎം പ്രകോപനത്തിന് കാരണം.

കള്ളവോട്ടിലും ഇരട്ടവോട്ടിലും വിശ്വസിച്ചാണ് പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച അവകാശപ്പെട്ടത്. കാട്ടാക്കടയില്‍ അടക്കം പലേടത്തും യുഡിഎഫിന് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (1 hour ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (2 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (2 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (2 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (2 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (2 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (2 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (3 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (4 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (4 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (5 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (6 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (7 hours ago)

Malayali Vartha Recommends