Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...


കണ്ണീർക്കാഴ്ചയായി... ഇരുചക്രവാഹനത്തിൽ ടിപ്പർ ലോറി ഇടിച്ച് മലയാളി നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മോന്റെ ഇരിക്കൂറും പോയി, അപ്പന്റെ പുതുപ്പള്ളിയും സ്വാഹ... കറങ്ങുന്ന കസേര, കൊടി വച്ച കാറ്, അവസാനം പവനായി ശശിയായി...

23 MAY 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാർ; അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാല്‍ എം.പി

ക്രിമിനല്‍ക്കുറ്റം ചെയ്ത മകളെ സംരക്ഷിക്കാന്‍ പിണറായി വിജയന്‍ സിപിഎം പ്രവര്‍ത്തകരെ ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു; സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് വി.മുരളീധരന്‍ എംഎല്‍.എ

ക്രമക്കേടിന്റെ പേരില്‍ പാര്‍ട്ടിയേയും അക്കാലത്ത്‌ ജില്ലാ സെക്രട്ടറിമാരായിരുന്നവരേയും പ്രതിചേര്‍ക്കുന്നത്‌ കേട്ടുകേള്‍വിയില്ലാത്ത സംഭവം; കരുവന്നൂര്‍ സഹകരണ ബാങ്ക്‌ ക്രമക്കേടിന്റെ പേരിൽ വേട്ടയാടൽ നടക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ലഭ്യമാക്കാന്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശം; കാലാവധിതീരാന്‍ കേവലം ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് ഉത്തരവ്

പാർട്ടിക്ക് വേണ്ടി നിസ്വാർത്ഥം പൊരുതുന്ന ഏതൊരു സഖാവിന്റെയും ഹൃദയം തൊട്ടറിയുന്ന ഒരു നേതാവുണ്ടായിരുന്നു; പാർട്ടിക്കും സഖാക്കൾക്കും നേരെയുള്ള അക്രമങ്ങളെ ഉയിര് കൊടുത്ത് പ്രതിരോധിക്കാൻ സഖാക്കൾക്ക് ആവേശവും ഊർജ്ജവും ധൈര്യവും നൽകിയിരുന്നു നേതാവ്; പി ജയരാജനെ വാഴ്ത്തി അർജുൻ ആയങ്കി

ഏക മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ ചാണ്ടി ഉമ്മന്റെ ഭാവി ഇരുളയുമോ എന്ന ആശങ്കയാണ് ഉമ്മന്‍ ചാണ്ടിയെ ഈ നിലവിട്ട കളിക്ക് പ്രേരിപ്പിച്ചതെന്നു തോന്നിപ്പോകും. പുതുപ്പള്ളി കൈവിട്ടു പോയാല്‍ മകന്‍ ചാണ്ടിയുടെ ഭാവി ഇരുളടയുമോ എന്ന ഭയം ഉമ്മന് കുറെക്കാലമായുണ്ടുതാനും.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പിലും കഴിഞ്ഞ ദിവസങ്ങളിലും കളിച്ച നാടകങ്ങള്‍ ആപ്പാടെ ചീറ്റിപ്പോയി. നേമം പരീക്ഷണം ഒഴിവായിക്കിട്ടാന്‍ പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നാടകം ചെറുതായിരുന്നില്ല.

ഹരിപ്പാട് പെറ്റമ്മയ്ക്ക് തുല്യമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ നടത്തിയ ചെന്നിത്തലയുടെ കരച്ചില്‍ നാടവും മോശമായില്ല. ഇരുകൂട്ടരും തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാത്ത ജയം നേടിയെങ്കിലും ആകെ തോറ്റു തുന്നം പാടിയ നിലയിലാണ്.

സ്വന്തം സ്ഥാനമാനമാണ് വലുത്, പ്രസ്ഥാനവും പാര്‍ട്ടിയുമല്ല എന്ന മനോഭാവം രണ്ടു നേതാക്കളില്‍ നിന്നും കേരളം ഇതോടകം തിരിച്ചറിഞ്ഞു. പുതിയൊരു തലമുറ വരട്ടെ, വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകട്ടെ, എന്ന മുറവിളി ഉയര്‍ന്നപ്പോള്‍ ഉമ്മനും ചെന്നിത്തലയും ഒരുമിച്ച് ആ തീരുമാനത്തെ എതിര്‍ത്തു.

ഇരുവര്‍ക്കും അധികാരക്കൊതി ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേരളം ഇതോടം തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി പദവും ആഭ്യന്തരം ഉള്‍പ്പെടെ 12 വകുപ്പുകളില്‍ മന്ത്രിസ്ഥാനവും 35 വര്‍ഷത്തോളം വഹിച്ച മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും അധികാരക്കൊതി തീര്‍ന്നിട്ടില്ല. ആഭ്യന്തരം ഉള്‍പ്പെടെ കൈയാളിയ ശേഷം മുഖ്യമന്ത്രിയാകാന്‍ പാര്‍ത്തിരിക്കുന്ന രമേശ് ചെന്നിത്തലയ്ക്കും അടുത്തയൊരാള്‍ കടന്നുവരുന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല.

സ്ഥാനാര്‍ഥി സീറ്റു നിര്‍ണയവുമായി ബന്ധപ്പെട്ട 12 ദിവസം ഡല്‍ഹിയില്‍ ആടിത്തൂങ്ങി നില്‍ക്കുകയായിരുന്നു ഇലക്ഷനു തൊട്ടുമുന്‍പ് വരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും. കേരളത്തില്‍ യുഡിഎഫ് നിലം തൊടാതെ പോയതും ജനം പണി കൊടുത്തതും ഡല്‍ഹിയില്‍ ആഴ്ചകളോളം നടത്തിയ ആ നെറികെട്ട ചര്‍ച്ചകളുടെ പേരിലായിരുന്നു.

അങ്ങനെയിരിക്കെയാണ് നേമത്ത് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ പ്രലോഭിപ്പിച്ചത്. നേമത്തേക്ക് പോകേണ്ടി വന്നേക്കാം എന്ന നിര്‍ദേശം കേട്ടമാത്രയില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് വിമാനം കയറി പുതുപ്പള്ളിയില്‍ പറന്നെത്തി. തുടര്‍ന്നുള്ള നാടകങ്ങളൊക്കെ കോട്ടയം സംവിധാനം ചെയ്തത് കെ. സി. ജോസഫും തിരുവഞ്ചൂരുമായിരുന്നു.

കിങ്കരന്‍മാരായ പത്തുനൂറ് യൂത്ത് കോണ്‍ഗ്രസുകാരെയും കുറെ സ്ത്രീകളെയും വിളിച്ചുകൂട്ടി പുതുപ്പള്ളിയിലെ വീട്ടിനും വീടിനു മുകളിലുമിരുത്തി. വീട്ടിലേക്കു വന്ന ഉമ്മന്‍ ചാണ്ടിയെ വഴി തടഞ്ഞ പ്രവര്‍ത്തകര്‍ പോകല്ലേ ഉമ്മാ, പോകല്ലേ ഉമ്മാ എന്ന നിലവിളിച്ചു.

ആ നിലവിളിക്കും സ്‌നേഹപ്രകടനത്തിനും മുന്നില്‍ കീഴടങ്ങിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടുമില്ലെന്ന് പരസ്യമായി പ്രസ്താവിച്ചു. അതോടെ നേമം എന്ന പ്രേരണയും പ്രലോഭവും അവസാനിക്കുകയും ചെയ്തു.

മകന്‍ ചാണ്ടി ഉമ്മന്‍ മുസ്ലീം സമുദായ യോഗത്തില്‍ ക്രൈസ്തവ സഭയെ തള്ളി മുസ്ലീം പ്രീണനപ്രസംഗം നടത്തിയതോടെയാണ് ചാണ്ടി ഉമ്മന്‍റെ കഷ്ടകാലം തുടങ്ങിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ക്രൈസ്തവ പള്ളികള്‍ മോസ്‌കുകളാക്കിയ സാഹചര്യത്തെ ചാണ്ടി ഉമ്മന്‍ പരസ്യമായി ന്യായീകരിച്ചതും ഇതോടെ ക്രൈസ്തവ നേതാക്കള്‍ ഹാലിളക്കം നടത്തിയതും.

കെ. സി. ജോസഫ് ഇരിക്കൂര്‍ വിട്ടൊഴിയുന്ന സാഹചര്യത്തില്‍ ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്ന കെ. സി. ജോസഫ്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കും എന്ന് പത്രവാര്‍ത്ത എഴുതി പ്രമുഖ യുഡിഎഫ് പത്രങ്ങളുടെ ഓഫീസില്‍ എത്തിച്ചത് കെ. സി. ജോസഫ് നേരിട്ടായിരുന്നു.

ഇത്തരത്തിലൊരു വാര്‍ത്ത പത്രം ഒഫീസില്‍ കിട്ടിയോ എന്ന് കെ. സി. ജോസഫിന്റെ കിങ്കരന്‍മാര്‍ പത്രം ഓഫീസില്‍ വിളിച്ച് ഉറപ്പാക്കുകയും പത്രങ്ങളില്‍ വാര്‍ത്ത അച്ചടിച്ചു വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്തിരുന്നു. എന്തായാലും മകന്‍ ചാണ്ടിക്ക് ഇരിക്കൂറും പോയി ഭാവിയില്‍ പുതുപ്പള്ളി കിട്ടുകയുമില്ലെന്ന ആശങ്ക ഉമ്മന്‍ ചാണ്ടിക്ക് നന്നായുണ്ട്.

എന്‍എസ്എസ് പിന്തുണയില്‍ ഒരു ടേം മുഖ്യമന്ത്രിയാകാനുള്ള മനപായസത്തിലായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് അധികാത്തിലെത്തിയാല്‍ ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ ചാണ്ടിയും രണ്ടാം ടേമില്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയായി കേരളം ഭരിക്കാന്‍ ഇരുവരും ധാരണയായിരുന്നു.

ഇതിനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവുമൊക്കെ ധാരണയയാക്കി വെച്ചു കഴിയുമ്പോഴാണ് സുനാമി ആഞ്ഞടിച്ചതുപോലെ യുഡിഎഫ് വട്ടപ്പൂജ്യമായത്. രമേശ് ചെന്നിത്തല ഹരിപ്പാട്ട് തോല്‍ക്കുമോ എന്ന ആശങ്ക ആദ്യഘട്ടത്തിലുണ്ടായതോടെയാണ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ രമേശ് കരഞ്ഞ് വോട്ടുതേടിയതും ഉമ്മന്‍ ചാണ്ടി അവിടെ നേരിട്ട് പ്രചാരണത്തിനെത്തിയതും.

ഇതിനൊപ്പം എന്‍എസ്എസ് ആചാര്യന്‍ സുകുമാരന്‍നായര്‍ കരയോഗമായ യോഗങ്ങളിലൂടെ ആവുന്ന സപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്തായാലും വിഡി സതീശന്‍ എന്ന യുവതുര്‍ക്കിയുടെ വരവില്‍ ആകെ ഞെട്ടിവിറച്ചു നില്‍ക്കുകയാണ് ഉമ്മനും ചെന്നിത്തലയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രൂപയുടെ ഇടിവിന് പിന്നാലെ ആഭ്യന്തര ഓഹരി വിപണിയിലും വൻ തകർച്ച  (4 minutes ago)

ഇടുക്കി ജില്ലയിൽ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കലക്ടർ  (16 minutes ago)

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...  (29 minutes ago)

സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം... ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഒരു കുട്ടിക്ക് പരുക്ക്  (38 minutes ago)

ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ  (52 minutes ago)

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... അന്തിമ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചേക്കും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതൽ ട്രോളിങ് നിരോധനം... ജൂലൈ 31 വരെ ആഴക്കടല്‍ മീന്‍പിടിത്തം പൂര്‍ണമായി സ്തംഭിക്കും  (1 hour ago)

സംസ്ഥാനത്ത്‌ ഷിഗല്ല രോഗം പടരുന്നു....  (1 hour ago)

കനത്ത മഴ.... പൊന്മുടി ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (2 hours ago)

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാക്കി ഇസ്രയേലിന് നേർക്ക് ഇറാന്റെ കനത്ത മിസൈൽ ആക്രമണം...  (2 hours ago)

പ്രവാസി മലയാളിയെ ഒമാനിലെ ഇസ്കിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ വര്‍ധിപ്പിച്ച നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

പണമിടപാടുകളിലും സംസാരത്തിലും അതീവ ശ്രദ്ധ വേണം! മകരം, കർക്കിടകം, വൃശ്ചികം രാശിക്കാർക്ക് ജാഗ്രത!  (3 hours ago)

ഫിലിപ്പീൻസിൽ ശക്തമായ ഭൂചലനം... റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി, ജപ്പാനിലും സുനാമി മുന്നറിയിപ്പ്  (3 hours ago)

പിണറായി സർക്കാർ സ്ഥാനമൊഴിയുന്നത് വരെ തീരുമാനമെടുക്കാതെ ഫയൽ പൂഴ്ത്തി വച്ചതായി പരാതിക്കാരൻ  (3 hours ago)

Malayali Vartha Recommends