Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

മോന്റെ ഇരിക്കൂറും പോയി, അപ്പന്റെ പുതുപ്പള്ളിയും സ്വാഹ... കറങ്ങുന്ന കസേര, കൊടി വച്ച കാറ്, അവസാനം പവനായി ശശിയായി...

23 MAY 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

യാഥാസ്ഥിതികവും കാലഹരണപ്പെട്ടതുമായ സിദ്ധാന്തത്തിൽ കാലോചിത പരിഷ്ക്കരണം നടത്തുന്നില്ലെങ്കിൽ കമ്മ്യൂണിസം നിലനിൽക്കുകയില്ലെന്ന വാദം; കേരളത്തിലെ മികച്ച മാർക്സിസ്റ്റു സൈദ്ധാന്തികനായിരുന്ന ഡോ. എം.പി.പരമേശ്വരനെ സി.പി.എം ക്രൂരമായി ബലയാടാക്കി; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ്പ കഥകളാക്കി ;ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് വന്നത് അടിസ്ഥാന രഹിതമായ വാർത്ത; തുറന്നടിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കാനാകില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

മുതലപ്പൊഴി അടുത്തിടെയായി മരണപ്പൊഴിയായി മാറി; പത്ത് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നും മന്ത്രി സി.പി ജോൺ

ജനാധിപത്യ മൂല്യങ്ങളും പൗരാവകാശവും സംരക്ഷിക്കുന്നതില്‍ പോലീസ് സേനയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ട്; റോള്‍ മോഡലാകാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

ഏക മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ ചാണ്ടി ഉമ്മന്റെ ഭാവി ഇരുളയുമോ എന്ന ആശങ്കയാണ് ഉമ്മന്‍ ചാണ്ടിയെ ഈ നിലവിട്ട കളിക്ക് പ്രേരിപ്പിച്ചതെന്നു തോന്നിപ്പോകും. പുതുപ്പള്ളി കൈവിട്ടു പോയാല്‍ മകന്‍ ചാണ്ടിയുടെ ഭാവി ഇരുളടയുമോ എന്ന ഭയം ഉമ്മന് കുറെക്കാലമായുണ്ടുതാനും.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പിലും കഴിഞ്ഞ ദിവസങ്ങളിലും കളിച്ച നാടകങ്ങള്‍ ആപ്പാടെ ചീറ്റിപ്പോയി. നേമം പരീക്ഷണം ഒഴിവായിക്കിട്ടാന്‍ പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നാടകം ചെറുതായിരുന്നില്ല.

ഹരിപ്പാട് പെറ്റമ്മയ്ക്ക് തുല്യമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ നടത്തിയ ചെന്നിത്തലയുടെ കരച്ചില്‍ നാടവും മോശമായില്ല. ഇരുകൂട്ടരും തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാത്ത ജയം നേടിയെങ്കിലും ആകെ തോറ്റു തുന്നം പാടിയ നിലയിലാണ്.

സ്വന്തം സ്ഥാനമാനമാണ് വലുത്, പ്രസ്ഥാനവും പാര്‍ട്ടിയുമല്ല എന്ന മനോഭാവം രണ്ടു നേതാക്കളില്‍ നിന്നും കേരളം ഇതോടകം തിരിച്ചറിഞ്ഞു. പുതിയൊരു തലമുറ വരട്ടെ, വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകട്ടെ, എന്ന മുറവിളി ഉയര്‍ന്നപ്പോള്‍ ഉമ്മനും ചെന്നിത്തലയും ഒരുമിച്ച് ആ തീരുമാനത്തെ എതിര്‍ത്തു.

ഇരുവര്‍ക്കും അധികാരക്കൊതി ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേരളം ഇതോടം തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി പദവും ആഭ്യന്തരം ഉള്‍പ്പെടെ 12 വകുപ്പുകളില്‍ മന്ത്രിസ്ഥാനവും 35 വര്‍ഷത്തോളം വഹിച്ച മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും അധികാരക്കൊതി തീര്‍ന്നിട്ടില്ല. ആഭ്യന്തരം ഉള്‍പ്പെടെ കൈയാളിയ ശേഷം മുഖ്യമന്ത്രിയാകാന്‍ പാര്‍ത്തിരിക്കുന്ന രമേശ് ചെന്നിത്തലയ്ക്കും അടുത്തയൊരാള്‍ കടന്നുവരുന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല.

സ്ഥാനാര്‍ഥി സീറ്റു നിര്‍ണയവുമായി ബന്ധപ്പെട്ട 12 ദിവസം ഡല്‍ഹിയില്‍ ആടിത്തൂങ്ങി നില്‍ക്കുകയായിരുന്നു ഇലക്ഷനു തൊട്ടുമുന്‍പ് വരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും. കേരളത്തില്‍ യുഡിഎഫ് നിലം തൊടാതെ പോയതും ജനം പണി കൊടുത്തതും ഡല്‍ഹിയില്‍ ആഴ്ചകളോളം നടത്തിയ ആ നെറികെട്ട ചര്‍ച്ചകളുടെ പേരിലായിരുന്നു.

അങ്ങനെയിരിക്കെയാണ് നേമത്ത് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ പ്രലോഭിപ്പിച്ചത്. നേമത്തേക്ക് പോകേണ്ടി വന്നേക്കാം എന്ന നിര്‍ദേശം കേട്ടമാത്രയില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് വിമാനം കയറി പുതുപ്പള്ളിയില്‍ പറന്നെത്തി. തുടര്‍ന്നുള്ള നാടകങ്ങളൊക്കെ കോട്ടയം സംവിധാനം ചെയ്തത് കെ. സി. ജോസഫും തിരുവഞ്ചൂരുമായിരുന്നു.

കിങ്കരന്‍മാരായ പത്തുനൂറ് യൂത്ത് കോണ്‍ഗ്രസുകാരെയും കുറെ സ്ത്രീകളെയും വിളിച്ചുകൂട്ടി പുതുപ്പള്ളിയിലെ വീട്ടിനും വീടിനു മുകളിലുമിരുത്തി. വീട്ടിലേക്കു വന്ന ഉമ്മന്‍ ചാണ്ടിയെ വഴി തടഞ്ഞ പ്രവര്‍ത്തകര്‍ പോകല്ലേ ഉമ്മാ, പോകല്ലേ ഉമ്മാ എന്ന നിലവിളിച്ചു.

ആ നിലവിളിക്കും സ്‌നേഹപ്രകടനത്തിനും മുന്നില്‍ കീഴടങ്ങിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടുമില്ലെന്ന് പരസ്യമായി പ്രസ്താവിച്ചു. അതോടെ നേമം എന്ന പ്രേരണയും പ്രലോഭവും അവസാനിക്കുകയും ചെയ്തു.

മകന്‍ ചാണ്ടി ഉമ്മന്‍ മുസ്ലീം സമുദായ യോഗത്തില്‍ ക്രൈസ്തവ സഭയെ തള്ളി മുസ്ലീം പ്രീണനപ്രസംഗം നടത്തിയതോടെയാണ് ചാണ്ടി ഉമ്മന്‍റെ കഷ്ടകാലം തുടങ്ങിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ക്രൈസ്തവ പള്ളികള്‍ മോസ്‌കുകളാക്കിയ സാഹചര്യത്തെ ചാണ്ടി ഉമ്മന്‍ പരസ്യമായി ന്യായീകരിച്ചതും ഇതോടെ ക്രൈസ്തവ നേതാക്കള്‍ ഹാലിളക്കം നടത്തിയതും.

കെ. സി. ജോസഫ് ഇരിക്കൂര്‍ വിട്ടൊഴിയുന്ന സാഹചര്യത്തില്‍ ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്ന കെ. സി. ജോസഫ്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കും എന്ന് പത്രവാര്‍ത്ത എഴുതി പ്രമുഖ യുഡിഎഫ് പത്രങ്ങളുടെ ഓഫീസില്‍ എത്തിച്ചത് കെ. സി. ജോസഫ് നേരിട്ടായിരുന്നു.

ഇത്തരത്തിലൊരു വാര്‍ത്ത പത്രം ഒഫീസില്‍ കിട്ടിയോ എന്ന് കെ. സി. ജോസഫിന്റെ കിങ്കരന്‍മാര്‍ പത്രം ഓഫീസില്‍ വിളിച്ച് ഉറപ്പാക്കുകയും പത്രങ്ങളില്‍ വാര്‍ത്ത അച്ചടിച്ചു വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്തിരുന്നു. എന്തായാലും മകന്‍ ചാണ്ടിക്ക് ഇരിക്കൂറും പോയി ഭാവിയില്‍ പുതുപ്പള്ളി കിട്ടുകയുമില്ലെന്ന ആശങ്ക ഉമ്മന്‍ ചാണ്ടിക്ക് നന്നായുണ്ട്.

എന്‍എസ്എസ് പിന്തുണയില്‍ ഒരു ടേം മുഖ്യമന്ത്രിയാകാനുള്ള മനപായസത്തിലായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് അധികാത്തിലെത്തിയാല്‍ ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ ചാണ്ടിയും രണ്ടാം ടേമില്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയായി കേരളം ഭരിക്കാന്‍ ഇരുവരും ധാരണയായിരുന്നു.

ഇതിനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവുമൊക്കെ ധാരണയയാക്കി വെച്ചു കഴിയുമ്പോഴാണ് സുനാമി ആഞ്ഞടിച്ചതുപോലെ യുഡിഎഫ് വട്ടപ്പൂജ്യമായത്. രമേശ് ചെന്നിത്തല ഹരിപ്പാട്ട് തോല്‍ക്കുമോ എന്ന ആശങ്ക ആദ്യഘട്ടത്തിലുണ്ടായതോടെയാണ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ രമേശ് കരഞ്ഞ് വോട്ടുതേടിയതും ഉമ്മന്‍ ചാണ്ടി അവിടെ നേരിട്ട് പ്രചാരണത്തിനെത്തിയതും.

ഇതിനൊപ്പം എന്‍എസ്എസ് ആചാര്യന്‍ സുകുമാരന്‍നായര്‍ കരയോഗമായ യോഗങ്ങളിലൂടെ ആവുന്ന സപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്തായാലും വിഡി സതീശന്‍ എന്ന യുവതുര്‍ക്കിയുടെ വരവില്‍ ആകെ ഞെട്ടിവിറച്ചു നില്‍ക്കുകയാണ് ഉമ്മനും ചെന്നിത്തലയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊലപാതകം: സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍  (2 hours ago)

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (2 hours ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (3 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (3 hours ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (4 hours ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (4 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (5 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (8 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (8 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (9 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (9 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (9 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends