Widgets Magazine
19
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

മോന്റെ ഇരിക്കൂറും പോയി, അപ്പന്റെ പുതുപ്പള്ളിയും സ്വാഹ... കറങ്ങുന്ന കസേര, കൊടി വച്ച കാറ്, അവസാനം പവനായി ശശിയായി...

23 MAY 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം

മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്;ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ല- ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥന്മാരെ സർക്കാർ സ്ഥാപനങ്ങളുടെ തലപ്പത്തും വിവിധ തസ്തികകളിലും നിയമിക്കുന്ന പ്രവണത അവസാനിപ്പിക്കണം; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

ബിജെപി ഭരിക്കുന്ന നഗരസഭയിലെ ഒരു അംഗത്തിന് സ്വന്തം നഗരസഭയിലോ സ്വന്തം നാട്ടിലോ “കാലുകുത്താൻ” കഴിയാതെ 288 കിലോമീറ്റർ ദൂരെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് തിരുവനന്തപുരത്തിന് നാണക്കേടാണ്; ആഞ്ഞടിച്ച് കെ എസ് ശബരീനാഥൻ

ശബരിമലയില്‍ ഭരണപരമായ ചുമതലകളില്ലാത്ത തന്ത്രി ജയിലിലും എല്ലാം നിയന്ത്രിച്ച മന്ത്രിമാര്‍ പുറത്തും എന്നതാണ് ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിലെ നിലവിലെ അവസ്ഥ; താന്ത്രിക ചുമതല ആര്‍ക്ക് നല്‍കണമെന്നത് ഒരു രാഷ്ട്രീയ വിഷയമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ

ഏക മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ ചാണ്ടി ഉമ്മന്റെ ഭാവി ഇരുളയുമോ എന്ന ആശങ്കയാണ് ഉമ്മന്‍ ചാണ്ടിയെ ഈ നിലവിട്ട കളിക്ക് പ്രേരിപ്പിച്ചതെന്നു തോന്നിപ്പോകും. പുതുപ്പള്ളി കൈവിട്ടു പോയാല്‍ മകന്‍ ചാണ്ടിയുടെ ഭാവി ഇരുളടയുമോ എന്ന ഭയം ഉമ്മന് കുറെക്കാലമായുണ്ടുതാനും.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പിലും കഴിഞ്ഞ ദിവസങ്ങളിലും കളിച്ച നാടകങ്ങള്‍ ആപ്പാടെ ചീറ്റിപ്പോയി. നേമം പരീക്ഷണം ഒഴിവായിക്കിട്ടാന്‍ പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നാടകം ചെറുതായിരുന്നില്ല.

ഹരിപ്പാട് പെറ്റമ്മയ്ക്ക് തുല്യമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ നടത്തിയ ചെന്നിത്തലയുടെ കരച്ചില്‍ നാടവും മോശമായില്ല. ഇരുകൂട്ടരും തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാത്ത ജയം നേടിയെങ്കിലും ആകെ തോറ്റു തുന്നം പാടിയ നിലയിലാണ്.

സ്വന്തം സ്ഥാനമാനമാണ് വലുത്, പ്രസ്ഥാനവും പാര്‍ട്ടിയുമല്ല എന്ന മനോഭാവം രണ്ടു നേതാക്കളില്‍ നിന്നും കേരളം ഇതോടകം തിരിച്ചറിഞ്ഞു. പുതിയൊരു തലമുറ വരട്ടെ, വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകട്ടെ, എന്ന മുറവിളി ഉയര്‍ന്നപ്പോള്‍ ഉമ്മനും ചെന്നിത്തലയും ഒരുമിച്ച് ആ തീരുമാനത്തെ എതിര്‍ത്തു.

ഇരുവര്‍ക്കും അധികാരക്കൊതി ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേരളം ഇതോടം തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി പദവും ആഭ്യന്തരം ഉള്‍പ്പെടെ 12 വകുപ്പുകളില്‍ മന്ത്രിസ്ഥാനവും 35 വര്‍ഷത്തോളം വഹിച്ച മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും അധികാരക്കൊതി തീര്‍ന്നിട്ടില്ല. ആഭ്യന്തരം ഉള്‍പ്പെടെ കൈയാളിയ ശേഷം മുഖ്യമന്ത്രിയാകാന്‍ പാര്‍ത്തിരിക്കുന്ന രമേശ് ചെന്നിത്തലയ്ക്കും അടുത്തയൊരാള്‍ കടന്നുവരുന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല.

സ്ഥാനാര്‍ഥി സീറ്റു നിര്‍ണയവുമായി ബന്ധപ്പെട്ട 12 ദിവസം ഡല്‍ഹിയില്‍ ആടിത്തൂങ്ങി നില്‍ക്കുകയായിരുന്നു ഇലക്ഷനു തൊട്ടുമുന്‍പ് വരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും. കേരളത്തില്‍ യുഡിഎഫ് നിലം തൊടാതെ പോയതും ജനം പണി കൊടുത്തതും ഡല്‍ഹിയില്‍ ആഴ്ചകളോളം നടത്തിയ ആ നെറികെട്ട ചര്‍ച്ചകളുടെ പേരിലായിരുന്നു.

അങ്ങനെയിരിക്കെയാണ് നേമത്ത് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ പ്രലോഭിപ്പിച്ചത്. നേമത്തേക്ക് പോകേണ്ടി വന്നേക്കാം എന്ന നിര്‍ദേശം കേട്ടമാത്രയില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് വിമാനം കയറി പുതുപ്പള്ളിയില്‍ പറന്നെത്തി. തുടര്‍ന്നുള്ള നാടകങ്ങളൊക്കെ കോട്ടയം സംവിധാനം ചെയ്തത് കെ. സി. ജോസഫും തിരുവഞ്ചൂരുമായിരുന്നു.

കിങ്കരന്‍മാരായ പത്തുനൂറ് യൂത്ത് കോണ്‍ഗ്രസുകാരെയും കുറെ സ്ത്രീകളെയും വിളിച്ചുകൂട്ടി പുതുപ്പള്ളിയിലെ വീട്ടിനും വീടിനു മുകളിലുമിരുത്തി. വീട്ടിലേക്കു വന്ന ഉമ്മന്‍ ചാണ്ടിയെ വഴി തടഞ്ഞ പ്രവര്‍ത്തകര്‍ പോകല്ലേ ഉമ്മാ, പോകല്ലേ ഉമ്മാ എന്ന നിലവിളിച്ചു.

ആ നിലവിളിക്കും സ്‌നേഹപ്രകടനത്തിനും മുന്നില്‍ കീഴടങ്ങിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടുമില്ലെന്ന് പരസ്യമായി പ്രസ്താവിച്ചു. അതോടെ നേമം എന്ന പ്രേരണയും പ്രലോഭവും അവസാനിക്കുകയും ചെയ്തു.

മകന്‍ ചാണ്ടി ഉമ്മന്‍ മുസ്ലീം സമുദായ യോഗത്തില്‍ ക്രൈസ്തവ സഭയെ തള്ളി മുസ്ലീം പ്രീണനപ്രസംഗം നടത്തിയതോടെയാണ് ചാണ്ടി ഉമ്മന്‍റെ കഷ്ടകാലം തുടങ്ങിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ക്രൈസ്തവ പള്ളികള്‍ മോസ്‌കുകളാക്കിയ സാഹചര്യത്തെ ചാണ്ടി ഉമ്മന്‍ പരസ്യമായി ന്യായീകരിച്ചതും ഇതോടെ ക്രൈസ്തവ നേതാക്കള്‍ ഹാലിളക്കം നടത്തിയതും.

കെ. സി. ജോസഫ് ഇരിക്കൂര്‍ വിട്ടൊഴിയുന്ന സാഹചര്യത്തില്‍ ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്ന കെ. സി. ജോസഫ്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കും എന്ന് പത്രവാര്‍ത്ത എഴുതി പ്രമുഖ യുഡിഎഫ് പത്രങ്ങളുടെ ഓഫീസില്‍ എത്തിച്ചത് കെ. സി. ജോസഫ് നേരിട്ടായിരുന്നു.

ഇത്തരത്തിലൊരു വാര്‍ത്ത പത്രം ഒഫീസില്‍ കിട്ടിയോ എന്ന് കെ. സി. ജോസഫിന്റെ കിങ്കരന്‍മാര്‍ പത്രം ഓഫീസില്‍ വിളിച്ച് ഉറപ്പാക്കുകയും പത്രങ്ങളില്‍ വാര്‍ത്ത അച്ചടിച്ചു വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്തിരുന്നു. എന്തായാലും മകന്‍ ചാണ്ടിക്ക് ഇരിക്കൂറും പോയി ഭാവിയില്‍ പുതുപ്പള്ളി കിട്ടുകയുമില്ലെന്ന ആശങ്ക ഉമ്മന്‍ ചാണ്ടിക്ക് നന്നായുണ്ട്.

എന്‍എസ്എസ് പിന്തുണയില്‍ ഒരു ടേം മുഖ്യമന്ത്രിയാകാനുള്ള മനപായസത്തിലായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് അധികാത്തിലെത്തിയാല്‍ ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ ചാണ്ടിയും രണ്ടാം ടേമില്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയായി കേരളം ഭരിക്കാന്‍ ഇരുവരും ധാരണയായിരുന്നു.

ഇതിനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവുമൊക്കെ ധാരണയയാക്കി വെച്ചു കഴിയുമ്പോഴാണ് സുനാമി ആഞ്ഞടിച്ചതുപോലെ യുഡിഎഫ് വട്ടപ്പൂജ്യമായത്. രമേശ് ചെന്നിത്തല ഹരിപ്പാട്ട് തോല്‍ക്കുമോ എന്ന ആശങ്ക ആദ്യഘട്ടത്തിലുണ്ടായതോടെയാണ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ രമേശ് കരഞ്ഞ് വോട്ടുതേടിയതും ഉമ്മന്‍ ചാണ്ടി അവിടെ നേരിട്ട് പ്രചാരണത്തിനെത്തിയതും.

ഇതിനൊപ്പം എന്‍എസ്എസ് ആചാര്യന്‍ സുകുമാരന്‍നായര്‍ കരയോഗമായ യോഗങ്ങളിലൂടെ ആവുന്ന സപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്തായാലും വിഡി സതീശന്‍ എന്ന യുവതുര്‍ക്കിയുടെ വരവില്‍ ആകെ ഞെട്ടിവിറച്ചു നില്‍ക്കുകയാണ് ഉമ്മനും ചെന്നിത്തലയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (6 hours ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (6 hours ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (7 hours ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (7 hours ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (8 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (9 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (9 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (10 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (10 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (10 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (10 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (10 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (10 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (11 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (12 hours ago)

Malayali Vartha Recommends