Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോന്റെ ഇരിക്കൂറും പോയി, അപ്പന്റെ പുതുപ്പള്ളിയും സ്വാഹ... കറങ്ങുന്ന കസേര, കൊടി വച്ച കാറ്, അവസാനം പവനായി ശശിയായി...

23 MAY 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ടിനെ പിന്തുണച്ച് യുവജനത; കേരളത്തിലെ വിദ്യാർത്ഥി യുവജനസംഘടനകളുടെ ഏകോപിതമായ പ്രവർത്തനത്തിലൂടെ ഓപ്പറേഷൻ തൂഫാന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തവും വ്യാപകവുമാക്കുമെന്ന് രമേശ് ചെന്നിത്തല

ഡിവൈഎഫ്‌ഐ ഭക്ഷണം കൊടുക്കുന്നതിനെ അഭിനന്ദിക്കുന്നു; എന്നാൽ ഇത് രാഷ്ട്രീയവത്കരിക്കുകയും ആശുപത്രികൾ കയ്യേറുകയും ചെയ്യുന്നതിനെ എതിർക്കുന്നു; നിർണ്ണായക പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ

കെപിസിസി ആസ്ഥാനത്തേക്ക് ബിജെപി മാർച്ച്; രാജീവ് ചന്ദ്രശേഖറിന് നേരേയും ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

ജയിലിൽ വിഎസ് അനുസ്മരണം; ആരോപണം നിഷേധിച്ച് ജയിൽ അധികൃതർ

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.

ഏക മകനും രാഷ്ട്രീയ പിന്‍ഗാമിയുമായ ചാണ്ടി ഉമ്മന്റെ ഭാവി ഇരുളയുമോ എന്ന ആശങ്കയാണ് ഉമ്മന്‍ ചാണ്ടിയെ ഈ നിലവിട്ട കളിക്ക് പ്രേരിപ്പിച്ചതെന്നു തോന്നിപ്പോകും. പുതുപ്പള്ളി കൈവിട്ടു പോയാല്‍ മകന്‍ ചാണ്ടിയുടെ ഭാവി ഇരുളടയുമോ എന്ന ഭയം ഉമ്മന് കുറെക്കാലമായുണ്ടുതാനും.

ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പിലും കഴിഞ്ഞ ദിവസങ്ങളിലും കളിച്ച നാടകങ്ങള്‍ ആപ്പാടെ ചീറ്റിപ്പോയി. നേമം പരീക്ഷണം ഒഴിവായിക്കിട്ടാന്‍ പുതുപ്പള്ളിയിലെ വീട്ടില്‍ ഉമ്മന്‍ ചാണ്ടി നടത്തിയ നാടകം ചെറുതായിരുന്നില്ല.

ഹരിപ്പാട് പെറ്റമ്മയ്ക്ക് തുല്യമാണെന്ന് പറഞ്ഞ് കോണ്‍ഗ്രസ് കണ്‍വന്‍ഷനില്‍ നടത്തിയ ചെന്നിത്തലയുടെ കരച്ചില്‍ നാടവും മോശമായില്ല. ഇരുകൂട്ടരും തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാത്ത ജയം നേടിയെങ്കിലും ആകെ തോറ്റു തുന്നം പാടിയ നിലയിലാണ്.

സ്വന്തം സ്ഥാനമാനമാണ് വലുത്, പ്രസ്ഥാനവും പാര്‍ട്ടിയുമല്ല എന്ന മനോഭാവം രണ്ടു നേതാക്കളില്‍ നിന്നും കേരളം ഇതോടകം തിരിച്ചറിഞ്ഞു. പുതിയൊരു തലമുറ വരട്ടെ, വി. ഡി. സതീശന്‍ പ്രതിപക്ഷ നേതാവാകട്ടെ, എന്ന മുറവിളി ഉയര്‍ന്നപ്പോള്‍ ഉമ്മനും ചെന്നിത്തലയും ഒരുമിച്ച് ആ തീരുമാനത്തെ എതിര്‍ത്തു.

ഇരുവര്‍ക്കും അധികാരക്കൊതി ഇനിയും തീര്‍ന്നിട്ടില്ലെന്ന് കേരളം ഇതോടം തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടു തവണ മുഖ്യമന്ത്രി പദവും ആഭ്യന്തരം ഉള്‍പ്പെടെ 12 വകുപ്പുകളില്‍ മന്ത്രിസ്ഥാനവും 35 വര്‍ഷത്തോളം വഹിച്ച മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോഴും അധികാരക്കൊതി തീര്‍ന്നിട്ടില്ല. ആഭ്യന്തരം ഉള്‍പ്പെടെ കൈയാളിയ ശേഷം മുഖ്യമന്ത്രിയാകാന്‍ പാര്‍ത്തിരിക്കുന്ന രമേശ് ചെന്നിത്തലയ്ക്കും അടുത്തയൊരാള്‍ കടന്നുവരുന്നത് ഉള്‍ക്കൊള്ളാനാകുന്നില്ല.

സ്ഥാനാര്‍ഥി സീറ്റു നിര്‍ണയവുമായി ബന്ധപ്പെട്ട 12 ദിവസം ഡല്‍ഹിയില്‍ ആടിത്തൂങ്ങി നില്‍ക്കുകയായിരുന്നു ഇലക്ഷനു തൊട്ടുമുന്‍പ് വരെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും. കേരളത്തില്‍ യുഡിഎഫ് നിലം തൊടാതെ പോയതും ജനം പണി കൊടുത്തതും ഡല്‍ഹിയില്‍ ആഴ്ചകളോളം നടത്തിയ ആ നെറികെട്ട ചര്‍ച്ചകളുടെ പേരിലായിരുന്നു.

അങ്ങനെയിരിക്കെയാണ് നേമത്ത് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ പ്രലോഭിപ്പിച്ചത്. നേമത്തേക്ക് പോകേണ്ടി വന്നേക്കാം എന്ന നിര്‍ദേശം കേട്ടമാത്രയില്‍ ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് വിമാനം കയറി പുതുപ്പള്ളിയില്‍ പറന്നെത്തി. തുടര്‍ന്നുള്ള നാടകങ്ങളൊക്കെ കോട്ടയം സംവിധാനം ചെയ്തത് കെ. സി. ജോസഫും തിരുവഞ്ചൂരുമായിരുന്നു.

കിങ്കരന്‍മാരായ പത്തുനൂറ് യൂത്ത് കോണ്‍ഗ്രസുകാരെയും കുറെ സ്ത്രീകളെയും വിളിച്ചുകൂട്ടി പുതുപ്പള്ളിയിലെ വീട്ടിനും വീടിനു മുകളിലുമിരുത്തി. വീട്ടിലേക്കു വന്ന ഉമ്മന്‍ ചാണ്ടിയെ വഴി തടഞ്ഞ പ്രവര്‍ത്തകര്‍ പോകല്ലേ ഉമ്മാ, പോകല്ലേ ഉമ്മാ എന്ന നിലവിളിച്ചു.

ആ നിലവിളിക്കും സ്‌നേഹപ്രകടനത്തിനും മുന്നില്‍ കീഴടങ്ങിയ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടുമില്ലെന്ന് പരസ്യമായി പ്രസ്താവിച്ചു. അതോടെ നേമം എന്ന പ്രേരണയും പ്രലോഭവും അവസാനിക്കുകയും ചെയ്തു.

മകന്‍ ചാണ്ടി ഉമ്മന്‍ മുസ്ലീം സമുദായ യോഗത്തില്‍ ക്രൈസ്തവ സഭയെ തള്ളി മുസ്ലീം പ്രീണനപ്രസംഗം നടത്തിയതോടെയാണ് ചാണ്ടി ഉമ്മന്‍റെ കഷ്ടകാലം തുടങ്ങിയത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ക്രൈസ്തവ പള്ളികള്‍ മോസ്‌കുകളാക്കിയ സാഹചര്യത്തെ ചാണ്ടി ഉമ്മന്‍ പരസ്യമായി ന്യായീകരിച്ചതും ഇതോടെ ക്രൈസ്തവ നേതാക്കള്‍ ഹാലിളക്കം നടത്തിയതും.

കെ. സി. ജോസഫ് ഇരിക്കൂര്‍ വിട്ടൊഴിയുന്ന സാഹചര്യത്തില്‍ ചാണ്ടി ഉമ്മനെ ഇരിക്കൂറില്‍ മത്സരിപ്പിച്ച് ഉമ്മന്‍ ചാണ്ടിയെ സന്തോഷിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്ന കെ. സി. ജോസഫ്. ഇരിക്കൂറില്‍ ചാണ്ടി ഉമ്മന്‍ മത്സരിച്ചേക്കും എന്ന് പത്രവാര്‍ത്ത എഴുതി പ്രമുഖ യുഡിഎഫ് പത്രങ്ങളുടെ ഓഫീസില്‍ എത്തിച്ചത് കെ. സി. ജോസഫ് നേരിട്ടായിരുന്നു.

ഇത്തരത്തിലൊരു വാര്‍ത്ത പത്രം ഒഫീസില്‍ കിട്ടിയോ എന്ന് കെ. സി. ജോസഫിന്റെ കിങ്കരന്‍മാര്‍ പത്രം ഓഫീസില്‍ വിളിച്ച് ഉറപ്പാക്കുകയും പത്രങ്ങളില്‍ വാര്‍ത്ത അച്ചടിച്ചു വന്നപ്പോള്‍ സന്തോഷിക്കുകയും ചെയ്തിരുന്നു. എന്തായാലും മകന്‍ ചാണ്ടിക്ക് ഇരിക്കൂറും പോയി ഭാവിയില്‍ പുതുപ്പള്ളി കിട്ടുകയുമില്ലെന്ന ആശങ്ക ഉമ്മന്‍ ചാണ്ടിക്ക് നന്നായുണ്ട്.

എന്‍എസ്എസ് പിന്തുണയില്‍ ഒരു ടേം മുഖ്യമന്ത്രിയാകാനുള്ള മനപായസത്തിലായിരുന്നു രമേശ് ചെന്നിത്തല. യുഡിഎഫ് അധികാത്തിലെത്തിയാല്‍ ആദ്യ രണ്ടര വര്‍ഷം ഉമ്മന്‍ ചാണ്ടിയും രണ്ടാം ടേമില്‍ രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയായി കേരളം ഭരിക്കാന്‍ ഇരുവരും ധാരണയായിരുന്നു.

ഇതിനൊപ്പം പി. കെ. കുഞ്ഞാലിക്കുട്ടിക്ക് ഉപമുഖ്യമന്ത്രി പദവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തരവുമൊക്കെ ധാരണയയാക്കി വെച്ചു കഴിയുമ്പോഴാണ് സുനാമി ആഞ്ഞടിച്ചതുപോലെ യുഡിഎഫ് വട്ടപ്പൂജ്യമായത്. രമേശ് ചെന്നിത്തല ഹരിപ്പാട്ട് തോല്‍ക്കുമോ എന്ന ആശങ്ക ആദ്യഘട്ടത്തിലുണ്ടായതോടെയാണ് തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ രമേശ് കരഞ്ഞ് വോട്ടുതേടിയതും ഉമ്മന്‍ ചാണ്ടി അവിടെ നേരിട്ട് പ്രചാരണത്തിനെത്തിയതും.

ഇതിനൊപ്പം എന്‍എസ്എസ് ആചാര്യന്‍ സുകുമാരന്‍നായര്‍ കരയോഗമായ യോഗങ്ങളിലൂടെ ആവുന്ന സപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. എന്തായാലും വിഡി സതീശന്‍ എന്ന യുവതുര്‍ക്കിയുടെ വരവില്‍ ആകെ ഞെട്ടിവിറച്ചു നില്‍ക്കുകയാണ് ഉമ്മനും ചെന്നിത്തലയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (10 minutes ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (31 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (35 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (1 hour ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (1 hour ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (2 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (3 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...  (3 hours ago)

ബാറിലെ തീവയ്പില്‍ രണ്ടു പേര്‍ മരിച്ച സംഭവം; സാക്ഷിയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends